Wednesday, 18 April 2012

ജീവിതം ചിലര്‍ക്ക് ഒരു ബംബര്‍ ലോട്ടറി

             

"ഇമ്മടെ അപ്പൂപ്പന്‍ ഇപ്പോ ചാവോ അമ്മെ ??" മൂത്ത പുത്രന്‍റെ ഈ ചോദ്യം കേട്ടപ്പോള്‍ അവന്‍റെ അമ്മ ഒന്ന് ചിരിച്ചു ....
"ചാവാന്‍ വേണ്ടി വേഗം പ്രാര്‍തിച്ചോ.."അമ്മയുടെ മറുപടി ...
അതെന്തിനാ അമ്മെ ഞാന്‍ പ്രാര്‍ത്തിക്കണെ? വീണ്ടും മകന്‍റെ ചോദ്യം
"അപ്പൊ അമ്മ ഈ പെടാപ്പാട് പെടണതോന്നും കാണുന്നില്ലേ നീയ്‌ ?എത്രയെന്നു വെച്ചിട്ടാ അമ്മ എങ്ങനെ അപ്പൂനെ നോക്കണേ ??എക്കൊന്നും വയ്യ . ആറു മാസായി  ഇങ്ങനെ കിടക്കാന്‍ തൊടങ്ങീട്ട് ..ഇതുവരെ ഒരു മാറ്റണ്ടോ ?മിണ്ടൂല്ല്യ ...എഴുനെല്‍ക്കൂല്ല്യ.
അപ്പൂപ്പന്‍റെ കുറെപുന്നാരപെണ്കുട്ട്യോളുണ്ട്..കെട്ടിച്ചയചോടത്തുന്നു അവറ്റകള്‍ ക്കൊന്നും ഇങ്ങട്ട് വന്നിട്ട് സ്വന്തം അച്ഛനെ നോക്കാന്‍ വയ്യാത്രേ ......."
 ഈ  സംഭാഷണം കേട്ടുകൊണ്ടാണ് തളര്‍ന്നു കിടക്കുന്ന അപ്പൂപ്പനെ കാണാന്‍ അയാള്‍ ആ വീട്ടിലേക്കു കയറിചെല്ലുന്നത് ..അയാളെന്നു പറഞ്ഞാല്‍ എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ ...
"എന്തൊക്കെ നീ കുട്ടിക്ക്‌ പറഞ്ഞു കൊടുക്കണേ ലതേ??അയാള്‍  ചോദിച്ചു ...
"പിന്നല്ലാതെ  അവനും അറിയട്ടെ എന്‍റെ കഷ്ട്ടപ്പാട് "
അപ്പൂപ്പന്‍ ഇപ്പഴോന്നും പൂവോന്നു എനിക്ക് തോനീല്ല്യ .....അയാള്‍ പറഞ്ഞു .
"ചെയ്തു കൂട്ടീതോന്നും അത്ര നല്ല കാര്യങ്ങള്‍ അല്ലല്ലോ ...ആ കണക്ക് വെച്ച് നോക്കുമ്പോള്‍ ഇനിയും കിടക്കും..."അവള് പറഞ്ഞു .

നാട്ടിലെ അറിയപ്പെടുന്ന ഒരു കുടിയാനാണ് അവിടെ കട്ടിലില്‍ ചലനമില്ലാതെ കിടന്നിരുന്നത് ......ശരീരത്തിന്‍റെരണ്ടു ഭാഗവും തളര്‍ന്നു പോയി ....മാസങ്ങളോളം ആശുപത്രിയില്‍ കിടന്നു ...കിടന്നു കിടന്നു ശരീരം പൊട്ടിത്തുടങ്ങി ...എന്നിട്ടും ചത്തില്ല ...ഒടുക്കം ഡോക്ടര്‍ പറഞ്ഞു ..."കൊണ്ട് പോക്കോ ....എവിടെ കിടന്നു ചത്താലും ഒരുപോലല്ലേ ......"
അങ്ങനെ വീട്ടിലോട്ട് കൊണ്ട് വന്നപ്പോള്‍ ആശുപത്രിയില്‍ നഴ്സസ് മാര്‍ ചെയ്തിരുന്ന എല്ലാ ജോലിയും അവിടുത്തെ മരുമകള്‍ ക്കായി ....

ആ സമയം അവള്‍ അയാളോട് അവളുടെ അമ്മയുടെ മരണത്തെ പറ്റി വര്‍ണ്ണിച്ചു ...."എന്‍റെ അമ്മയോക്കെ ഒരു നൂറു കോടി പുണ്യം ചെയ്തിരിക്കും ...അമ്പത്തി അഞ്ചാം വയസ്സില് ആര്‍ക്കും ഉപദ്രവം ഇല്ലാതെ അങ്ങ് പോയി ...പെട്ടെന്നുള്ള മരണം ഞങ്ങളെ ശരിക്കും തളര്‍ത്തിയിരുന്നു ...ആയിസ്സു  കൂട്ടിത്തരണെ ഭഗവാനെ എന്ന് പ്രാര്തിചിട്ടോന്നും ഒരു കാര്യോം ഇല്ല.  ഈ നിലക്ക് കിടന്നിട്ട് തൊണ്ണൂറ്റി അഞ്ചാമത്തെ വയസ്സിലാ അങ്ങേരു ചത്തത് എന്ന് പറയുന്നതില് ഒരു കാര്യോം ഇല്ല .....ഈ കിടക്കുന്ന മൊതല് എന്തൊക്ക്യ ചെയ്തു കൂട്ടിയെക്കുന്നെ ....
പിന്നീട് അവള്‍ പറഞ്ഞഞ്ഞത് ആ ചെയ്തികളെ കുറിച്ചായിരുന്നു .
"പണ്ട് ..അതായത് ഈ കിടക്കുന്ന സാധനതിന്റ്റെ അമ്മ ഉള്ള കാലത്ത് ...ഒരു ദിവസം പെരുമഴയത്ത് കുടിച്ചു  ലക്ക് കെട്ടു ഇങ്ങേരു കേറി വന്നു ..പനി വന്നു അമ്മൂമ അകത്ത് മൂടി പുതച്ചു കിടക്കുവാ .....അതുകണ്ടപ്പോള്‍ ഇങ്ങേര്‍ക്ക് കലി വന്നു ....അകത്തൂനു പോയി ഒരു കുടം വെള്ളം കൊണ്ട് വന്നു തലേ കൂടെ ഒരൊറ്റ ഒഴി .......എന്നിട്ട് പറഞ്ഞു "അവള്‍ടെ ഒരു കിടപ്പ് ....എഴുനേറ്റ് ചോറ് താടി ....."
അത് കേട്ട അയാള്‍ നെന്ജ്ജത്തു കൈ വെച്ചു ...ലത ചേച്ചി പിന്നേംഅപ്പൂപ്പന്‍റെ ചെയ്തികള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി ....അപ്പോള്‍ അയാള്‍ പറഞ്ഞു "വേണ്ട ചേച്ചി .....മതി ..നിര്‍ത്തു ....."പിന്നെ ഒന്നും കേള്‍ക്കാന്‍അയാള്‍ക്ക്‌ കെല്‍പ്പുണ്ടായിരുന്നില്ല .....<ശുഭം >

                                                                                        ലിജോ പാവറട്ടി