Wednesday, 9 July 2014

ചതിച്ചത് അവനോ ?അവളോ?അവന്മ്മാരോ?


ഇതു ""ഈ പ്രണയം വിജയിക്കുമോ ?" എന്ന എന്‍റെ ബ്ലോഗ്‌ലെ കഥയുടെ അവസാനം ആണ്..ക്ലൈമാക്സ്‌.....
ഇതു പൂത്തുലഞ്ഞ ഒരു മന്ദാരചെടിയുടെ അടിവേര് പിഴുതു കളഞ്ഞു അതിനെ കരിയിച്ചു കളഞ്ഞ അവസ്ഥയില്‍ എത്തി...ഇനി മുറിച്ചു നീക്കണം ..അതെപ്പഴേ അവള്‍ നീക്കി ...അയാളും..
കളര്‍ ഫുള്‍ ആയി കണ്ട ഒരു സിനിമ പകുതിയില്‍ നിന്ന് ബ്ലാക്ക് ആന്‍റ് വൈറ്റില്‍ല്‍ കണ്ടാല്‍ എങ്ങനെ ഇരിക്കും?? അത്രയ്ക്ക് വഷളായി കാര്യങ്ങള്‍ .....

ചെന്നൈ എന്ന നഗരം ഇപ്പോള്‍ അയാള്‍ക്ക്‌ വെറുപ്പാണ് ....നഗരം മാത്രമല്ല ,ആ നഗരത്തിലെ തെരുവുകളില്‍ കാണുന്ന തീട്ട കൂമ്പാരങ്ങളെ ക്കാള്‍ വെറുപ്പാണ് അവര്‍ രണ്ടു പേരും ഒരുമിച്ചു പഠിക്കുന്ന ആ കോളേജും ...

തിരിച്ചറിവുകളുടെ ബലത്തില്‍ അയാള്‍ അവളെ വെറുതെ വിടുന്നു ....കാരണം ഇപ്പോഴും അയാള്‍ പറയുന്നത് തെറ്റ് അയാളുടെ മാത്രം ആണെന്ന് ...കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല....അവള്‍ക്കിനി ആരെ വേണമെന്ഗ്ഗിലും പ്രണയിക്കാം ......അയാള്‍ക്ക്‌ പറ്റുമോ ആവോ ??പറ്റുമായിരിക്കണം .കാരണം ഒരു പ്രണയ തകര്‍ച്ചയില്‍ നിന്ന് ആണിനെ കൈ പിടിച്ചുയര്‍ത്താന്‍ ഏറ്റവും നല്ല വഴി മറ്റൊരു പെണ്ണിനെ കണ്ടെത്തുകയാണ് ...കാരണം അതിനെടുക്കുന്ന സമയവും പ്രയത്നവും മുന്‍ കാമുകിയുടെ ഓര്‍മ്മകളില്‍ നിന്ന് ഒളിച്ചോടാന്‍ എളുപ്പവഴി ആണെന്നാണ്‌ അയാള്‍ ഇപ്പോ വിചാരിക്കുന്നത് ..സര്‍വ്വ മംഗളങ്ങള്‍ ....

അയാളുടെ ജീവിതത്തിലേക്ക് സ്നേഹം വീതിച്ചു കൊടുക്കാന്‍ താല്പ്പര്യ മില്ലാത്ത ,അയാളെ മാത്രം സ്നേഹിക്കുന്ന ഒരു പാവം കുട്ടിക്കായി അയാള്‍ കാത്തിരിക്കുന്നു ..സര്‍വ്വ മംഗളങ്ങള്‍ ....

                                                                                                ലിജോ പാവറട്ടി

Thursday, 2 January 2014

ജഡ്ജിയുടെ വീട്ടിലെ കല്യാണി


കുരുവിള ഈപ്പന്‍ മത്തായി  ,അദ്ദേഹം മുന്‍സിപ്പല്‍ കോര്‍ട്ട് ജഡ്ജി മാത്രമായിരുന്നില്ല നാട്ടിലെ അറിയപ്പെടുന്ന ഒരു ധനാട്യന്‍ കൂടി ആയിരുന്നു ...റിട്ടെര്‍ട് ആകാന്‍ ഇനി ഒരു വര്‍ഷം മാത്ര ഭാക്കി ...
അദ്ധേഹത്തിന്റെ പ്രിയ പത്നി അല്‍ഫോന്‍സ കുരുവിളക്ക് ദിവസം പോകും തോറും അസുഖങ്ങള്‍ കൂടി ...ടീച്ചര്‍ ആയിരുന്നെന്ഗ്ഗിലും രണ്ടു വര്ഷം മുന്ന് രാജി വെച്ചു ...ഷുഗറും പ്രഷറും കൊളസ്ട്രോളും കൂടെ പിറന്ന ചേച്ചിമാരെ പോലായതിനാല്‍ ഒന്നും വിട്ടുപോകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.....
ശരീരം ക്ഷീണിച്ചു ...
 നടക്കാന്‍ വയ്യ ....
.മക്കള്‍ മൂന്നും ലണ്ടനില്‍ ..
കണക്കില്ലാത്ത സ്വത്തും പേറി ഇരുന്നാലൊന്നും അസുഖം മാറില്ല എന്ന് നാട്ടു കാറും പറഞ്ഞു തുടങ്ങി .....
ജഡ്ജി പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു ......മുപ്പത്തിമൂന് വര്ഷം മുന്ന് വിവാഹം കഴിയുമ്പോള്‍ എങ്ങനെ ഇരുന്നോ ,അതില്‍ നിന്നും ഒരു മാറ്റവും അദ്ദേഹത്തിനു ഉണ്ടായിട്ടില്ല എന്ന് അല്‍ഫോന്‍സ അല്‍പ്പം അസൂയയോടെ പറയും ...രോമങ്ങള്‍ കോരിത്തരിക്കുമെന്ഗ്ഗിലും ഒന്ന് ചിരിക്കുക പോലും ചെയ്യാതെ പുള്ളിക്ക്കാരന്‍ വിഷയം മാറ്റും ...

കോടതിയില്‍ നിന്നും വരുന്ന ജഡ്ജിക്ക് കഴിക്കാന്‍ അല്‍ഫോന്‍സ ടീച്ചര്‍ എന്നും പല പല മെഴുക്കുപുരട്ടി<ഉപ്പേരി>കള്‍ മാത്രം ഉണ്ടാക്കി ...
ജഡ്ജി കലി ഉള്ളിലൊതുക്കി അത് കഴിച്ചു ...എന്നും ഇതു മാത്രം കഴിച്ചു അദ്ദേഹം വിശപ്പടക്കി ....വേലക്കാരികളെ കിട്ടാനേ ഇല്ല.....
മനസ് നിറഞ്ഞു ആഹാരം കഴിച്ചിട്ട് മാസങ്ങള്‍ ആയി'.....കണക്കിലേറെ സ്വത്തുക്കള്‍ കൂട്ടി വെച്ചിട്ട് വയറു നിറയാതെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ട് എന്ത് കാര്യം ...എന്തുണ്ടായാലും എതെന്ഗ്ഗിലും ഒരു അടി വേറെ എതെന്ഗ്ഗിലും ഭാഗത്ത് നിന്ന് ജീവിതത്തില്‍ ഉണ്ടാകും ..ആ സത്യം അദ്ദേഹം അന്നാണ് മനസിലാക്കിയത് ....
മഹാ കഷ്ട്ടം തന്നെ കാര്യം ........

അങ്ങനെ  ഒരു ദിവസം ആ വലിയ വീട്ടിലെ ജനലഴികളിലൂടെ ...വാതില്‍ പഴുതുകളിലൂടെ ആ മണം അടിച്ചു കയറി .......കിലുക്കം സിനിമയില്‍ രേവതി പറയും പോലെ "നല്ല കോഴീന്റെ മണം "......
ജഡ്ജിയുടെ വായില്‍ വെള്ളമൂറി.....അയാള്‍ ജനലഴികളിലൂടെ തൊട്ടടുത്ത വീട്ടിലേക്കു നോക്കി .....
അവിടെ കല്യാണി തന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ കോഴിയിറച്ചി കൂട്ടി റേഷനരി തീറ്റിക്കുവാണ്...ഉമ്മറത്ത് കുടിച്ചു ബാധമില്ലാതെ അവളുടെ ഭര്‍ത്താവ് രാഘവന്‍ കിടക്കുന്നു ....
"ടീ  കൂ....ചി മോളെ " എന്ന വിളി രാഘവന്‍ വിളിച്ചതും ജഡ്ജി വാതിലടച്ചു .....
ജഡ്ജിയുടെ മൂക്കില്‍ നിന്ന് ആ മണം മാറിയതെ ഇല്ല ......

അധികം  വൈകാതെ കള്ള വാറ്റു കേസില്‍ രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു ...പിന്നീട് അവിടുന്ന് കോഴിക്കറിയുടെ മണം വന്നതേ ഇല്ല...

ഒരു ദിവസം ജഡ്ജി രണ്ടും കല്‍പ്പിച്ചു കല്യാണിയുടെ വീട്ടിലേക്കു കാലെടുത്തു വെചൂ.."കല്യാണി  എന്റെ ഭാര്യക്ക്‌ തീരെ വയ്യ ,ഒരു വേലക്കാരി ആയിട്ട് വേണ്ട .മൂന്ന് നേരം ഭക്ഷണം വെച്ച് തരാന്‍ എന്റെ വീട്ടിലേക്കു ഒന്ന് വരുമോ? നീ ചോദിക്കുന്ന പണം ഞാന്‍ തരാം ...."  ജഡ്ജി ചോദിച്ചു ..
മൂന്ന് ചെറിയ കുട്ടികളെ നോക്കാന്‍ തന്നെ അവള്‍ക്കു സമയം ഇല്ല എന്നും പറഞ്ഞു അവള്‍ അദ്ധേഹത്തെ മടക്കി അയ്യച്ചു ....
പക്ഷെ ഒരു ദിവസം രാഘവനെ കാണാന്‍ പോയപ്പോള്‍ അയാള്‍ പറഞ്ഞു "എടീ മണ്ടീ ...കുട്ടികളെ മുറിയില്‍ പൂട്ടി ഇട്ടാണെലും നീ പോണം ..കാരണം അവന്റെ കേസിന്‍റെ വിധി പറയുന്നത് അങ്ങോരാണ് ...ആ പണിക്ക് പോകണം എന്ന് പറഞ്ഞു രാഘവന്‍ അവളെ ഭീഷണിപ്പെടുത്തി .....

കുട്ടിളെ മുറിയില്‍ പൂട്ടിയിട്ട് അവള്‍ ജോലിക്ക് ചെന്നു....ജഡ്ജി അദ്ദേഹം സന്തോഷം മുഖത്ത് കാണിക്കാതെ അവളെ സ്വീകരിച്ചു ...അന്ന് മുതല്‍ അല്‍ഫോന്‍സ ടീച്ചര്‍ മുറിക്കു പുറത്തു ഇറങ്ങാതെ ആയി .....കല്യാണി അടുക്കളയില്‍ കിടന്നു വെരഗി......വയറു നിറയുന്നതിനെക്കാള്‍ ഗംഭീരമായി ജഡ്ജിയുടെ മനസ് നിറഞ്ഞു....എന്താ ഒരു  സ്വാദു ....

കല്യാണി ആ വീട്ടിലെ ആള്‍ ഇന്‍ ആള്‍ ആകാന്‍ അതികം താമസം വേണ്ടി വന്നില്ല ....അലക്കുംവൃതിയാക്ക്കലും ഇസ്തിരി ഇടുന്നതും തോട്ടം നനക്കുന്നതും അവളായി ...എന്താ ഒരു വൃത്തി ...

ജഡ്ജിക്ക് അവളെ നന്നായി ബോധിച്ചു ...അദ്ദേഹം മനസ്സില്‍ പറഞ്ഞു .എന്താ പെണ്ണ് ....

ഒരു ദിവസം അവള്‍ ജഡ്ജിയോട് ചോദിച്ചു "സര്‍ ഈ ഗ്ലാമറിന്റെ രഹസ്യം ??" ജഡ്ജി ചിരി അടക്കി പ്പിടിച്ചു സ്വര്‍ഗ്ഗം കിട്ടിയത് പോലെ ഒന്നും മിണ്ടാതെ കോടതിയിലേക്കു പോയി ...പക്ഷെ ഒന്നും നടന്നില്ല .....അവളുടെ ആ ചോദ്യം .അന്ന് വിധി പറയാനിരുന്ന എല്ലാ കേസുകളും പിന്നേം ദിവസം നീട്ടി ....

ജഡ്ജിക്ക് ദിവസം തോറും അവളോടുള്ള താല്‍പ്പര്യം കൂടി ..അവള്‍ക്കു ഒരു വേലക്കാരിയുടെ ശമ്പളം അല്ല അയാള്‍ കൊടുത്തത് ...അവളുടെ മനസ് നിറഞ്ഞു ....കുട്ടികളെ നല്ല സ്കൂളില്‍ ചേര്‍ത്തു..അവര്‍ക്ക് നല്ല ആഹാരം കൊടുത്തു]..വീണ്ടും കോഴിക്കറിയുടെ മണം ആ വീട്ടില്‍ പരന്നു...
ഒരിക്കല്‍ അവള്‍ പറഞ്ഞു "എനിക്കിപ്പോള്‍ രാഘവനെക്കള്‍ പ്രീയപ്പെട്ടതാണ് സര്‍ ..."ജഡ്ജി അന്നാണ് അവളെ നോക്കി ചിരിക്കുന്നത് ....

അല്‍ഫോന്‍സ ടീച്ചറെ ക്കാള്‍ ജഡ്ജിക്ക് കല്യാണി യോടായി പ്രീയം ..അവള്‍ക്കു പിന്നെ പറയാനുണ്ടോ ..ഇതിലും വലിയൊരു ലോട്ടറി വേറെ ഉണ്ടോ ?...ഓണം ബംബര്‍ അടിച്ച ആളുടെ സന്തോഷത്തോടെ അവള്‍ നടന്നു ....


ചാണകം മെഴുകിയ വീട്ടില്‍ കിടന്ന കല്യാണിയും കുട്ടികളും പിന്നെ മാര്‍ബിള്‍ വിരിച്ച മണിമാളികയിലായി പൊറിതി ....ചില രാത്രികളില്‍ അല്‍ഫോന്‍സ ടീച്ചര്‍ അറിയാതെ പുറം തടവാന്‍ ജഡ്ജി അവളെ സമീപിച്ചു ...അവള്‍ അതിലും നൂറില്‍ നൂറു മാര്‍ക് മേടിച്ചു പാസായി ..ജഡ്ജിയുടെ മനസ്സില്‍ കല്യാണി നിറഞ്ഞു'
.കല്യാണി ...കല്യാണി ....കല്യാണി .....................

ദിവസങ്ങള്‍ കഴിഞ്ഞു ....രാഘവന്റെ കേസിന്‍റെ വിധിയുടെ തലേ ദിവസം കല്യാണി അയാളുടെ മുറിയില്‍ വന്നു ......"എന്താ കല്യാണി ?"ജഡ്ജി ചോദിച്ചു ....
"രാഘവന്‍ ഒരു പെഴയാ സാറേ ..അങ്ങോരെ  പുറതിരക്കതിരിക്കാന്‍ എന്തേലും വഴി ഉണ്ടോ ??എന്റെ ആഗ്രഹം അങ്ങനെ ഒരു വിധി ആണ് "
ജഡ്ജി ദിവസങ്ങള്‍ക്ക് ശേഷം അന്ന് വീണ്ടും ഒന്ന് ചിരിച്ചു .ഒരു കള്ള ചിരി ....
<ശുഭം >


Monday, 11 March 2013

ശത്രു ....



നീണ്ട വര്‍ഷത്തെ പ്രണയം .......
ഒരിക്കലും ഒന്ന് ചേരാന്‍ കഴിയില്ല എന്ന വിശ്വാസം മനസ്സില്‍ ഉണ്ടെന്ഗ്ഗിലും ഞങ്ങള്‍ പ്രണയിച്ചു .....
ഋതുക്കള്‍ കടന്നു പോകും തോറും ആ പ്രണയം ശക്തി നേടിക്കൊണ്ടിരുന്നു ...
എന്തിനാണ് ഇതൊക്കെ ??അവര്‍ ഒരിക്കലും ചോദിച്ചിരുന്നില്ല.....
പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ഭാക്കി നില്‍ക്കെ  
ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു "നിങ്ങളുടെ ജീവിത സഖി ആയിരിക്കും എന്‍റെ ഏറ്റവും വലിയ ശത്രു" എന്തിനായിരിക്കും അവള്‍ അങ്ങനെ പറഞ്ഞതു ???????
ഞാന്‍ ചോദിച്ചു "എന്തിനാണ് നീ എന്നോട് ഇതു പറയുന്നത് ?നിനക്കെങ്ങനെ നിന്റെ ശത്രു ആകാന്‍ പറ്റും ??നീയല്ലേ എന്‍റെ ജീവിത സഖി ....
അവള്‍ ചിരിച്ചു .....
ഞാനും ....

                                                         ലിജോ പാവറട്ടി

Sunday, 10 March 2013

ആണും പെണ്ണും പരിശുദ്ധിയും



പേര് പറയാന്‍ സാധിക്കാത്ത ചില സുഹൃത്തുക്കളുടെ കാഴ്ച്ചപടുകളില്‍ നിന്നാണ് ഇങ്ങനെ ഒരു സംഭവം എഴുതാന്‍ ആധാരമായത്‌...
"വിവാഹം കഴിക്കുന്ന പെണ്ണ് പരിശുദ്ധ ആയിരിക്കണമോ എന്ന് നീ ആഗ്രഹിക്കുന്നുണ്ടോ??" ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു..ഉത്തരം മുട്ടിയപ്പോള്‍ ചെറുതായൊന്നു ചിരി വന്നു ..ഇതു എന്ത് ചോദ്യം ??"ഒരു പ്രണയം ഉണ്ട് .അവളെ എനിക്ക് എന്നേക്കാള്‍ വിശ്വാസമാണ് .കെട്ടാന്‍ പറ്റുമോ എന്നൊന്നും അറിയില്ല എന്ഗ്ഗിലും വിശ്വാസമാണ്..എന്തായാലും ഒരു കാര്യം ഉറപ്പാ അവള്‍ക്ക്  നല്ല ഒന്നാംതരം 916 ഗോള്‍ഡ്‌ ന്‍റെ പരിശുധിയാ ..."ഞാന്‍ പറഞ്ഞു
"അപ്പൊ അവളെ കെട്ടാന്‍ പറ്റിയില്ലേ ??" അവന്‍വീണ്ടുംചോദിച്ചു 
"കെട്ടാന്‍ പറ്റിയില്ലേ ഞാന്‍ വേറെ കെട്ടാതെ ഒന്നും ഇരിക്കില്ല ...അങ്ങനെ ഒരുത്തി ജീവിതത്തിലേക്ക് വരുനുണ്ടെന്ഗ്ഗില്‍ അവള്‍ പരിശുദ്ധ ആയിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട് ...കാരണം ഞാന്‍ ചിലരെയൊക്കെ പോലെ "ട്ടെ ..ട്ടെ ..പരിപാടിക്കൊന്നും പോയിട്ടില്ല ...അങ്ങനെ ഒരുത്തനാണ് ഞാന്‍ എന്ഗ്ഗില്‍ നീ പറഞ്ഞാന്‍ കാര്യത്തില്‍ എനിക്ക് യാതൊരു വിധ നിര്‍ബന്ധവും ഉണ്ടാകുമായിരുന്നില്ല .......
"അയ്യേ...നീയൊരു ആണാണോ ??
അവനു എന്‍റെ അഭിപ്രായത്തോട് യോജിക്കാനേ കഴിഞ്ഞില്ല .....
"അല്ല ..ആരൊക്കെയാണ് നീ പറഞ്ഞആചിലര്‍ ...."
"ഞാനരിയത്ത എത്രയോ പേരെ നിനക്കറിയാം ...അത് പോലെ നീയറിയാത്ത പലരെയും എനിക്കും അറിയാം ....ആ കൂട്ടത്തില്‍ പെടും ആ ചിലര്‍ ..."
എവിടെയും തൊടാത്ത ഒരു ഉത്തരം .....ആ ഉത്തരത്തില്‍ പിടിച്ചു കേറാന്‍ അവന്‍ നിന്നില്ല ...കാരണം അവന്‍ എന്‍റെ അഭിപ്രായം മാറ്റി എടുക്കാനുള്ള പെടാപ്പാടില്‍ ആയിരുന്നു ...പക്ഷെ ഏതു കൊമ്പത്തെ അപ്പന്‍ വിജാരിച്ചാലും ഇതൊന്നും എനിക്ക് മാറ്റി എടുക്കാന്‍ പറ്റില്ല.....കാരണം ഈ ലോകം ഒരിക്കലും ആണുങ്ങള്‍ക്ക് മാത്രം തീറെഴുതി തന്നിട്ടുള്ളതാണോ?? അല്ല ഒരിക്കലും അല്ല ...ആശ തീര്‍ക്കാന്‍ മൈസൂരും ഗുണ്ടല്പെട്ടും ഒക്കെ ഉള്ള പടക്ക ശാലകളില്‍ പോയി പടക്കങ്ങളെ നോവിച്ചു ആശ്വാസമടങ്ങി തിരിച്ചു വരുന്നവര്‍ക്ക് കെട്ടുന്ന പെണ്ണ് പരിശുധയായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ അതിര് കവിഞ്ഞ അഹങ്ഗ്ഗാരം അല്ലെ ??
ഞങ്ങള്‍ തമ്മില്‍ വാക്കുകളെ കൊണ്ട് ഒരു കൂട്ടത്തല്ല് തന്നെ നടന്നു .....പക്ഷെ അവന്‍ അപ്പോഴും അവന്‍റെ അഭിപ്രായത്തില്‍ നിന്ന് മാറിയില്ല .....ഞാനെത്ര പണിയാന്‍  പോയാലും കെട്ടുന്ന പെണ്ണ് പാതി വ്രത ആയിരിക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നൂ

ഒരു വലിയ കഥ ഏതാനും വാചകങ്ങള്‍ കൊണ്ട് പറയാം ..ടൈപ്പ് ചെയ്യാന്‍ മടിയ .
ഒരിടത്ത് ഒരു സുന്ദരനായ മനുഷ്യന്‍ ഉണ്ടായിരുന്നു ...അയാള്‍ക്ക് മുപ്പത്തിയേഴ് വയസ്സ് തികഞ്ഞിട്ടും കല്യാണത്തിനുള്ള യോഗം ഉണ്ടായിരിന്നില്ല ...ജോലി യില്ലാ എന്ന കാരണം തന്നാണ് മെയിന്‍ .....പക്ഷെ അപ്പന്‍റെ കാലശേഷം തന്റെ പേരില്‍ ഉണ്ടായിരുന്ന സ്ഥലം വിറ്റ കാശ് കൈക്കൂലി കൊടുത്താണ് അയാള്‍ ജോലി മേടിക്കുന്നത് ......പിന്നീട് കല്യാനലോചനകള്‍ നിരവധി വന്നു .....ഒരു പെണ്ണിനേയും അയാള്‍ക്ക്‌ പിടിച്ചില്ല ..പ്രായം കൂടിയതിനാല്‍ വരുന്നത് മൊത്തം അത്ര മാത്രം ഗ്ലാമര്‍ താരങ്ങള്‍ ഒന്നും ആയിരുന്നില്ല ...പക്ഷെ ഗ്ലാമറിന്റെ കാര്യത്തില്‍ അയാള്‍ ഒരു കോമ്പ്രമയ്സിനും തയ്യാറായില്ല ...ഒടുവില്‍ ഒരു പത്ര പരസ്യം കണ്ടു ഒരു പെണ്ണിനെ അയാള്‍ കാണാന്‍ പോയി .....സിനിമ നടികളെ വെല്ലുന്ന ഗ്ലാമറിന് ഉടമ ....അയാളുടെ കണ്ണ് ബള്‍ബ്‌ ആയി ......."മതി ...എനിക്ക് ഇവള്‍ മതി ....."അയാള്‍ ഉറപ്പിച്ചു...പക്ഷെ കല്യാണത്തിന്റെ ഭാഗമായി അന്ന്യേഷണം വന്നപ്പോള്‍ പെണ്ണിന് മുന്ന് ഒരു ബന്ധം ഉണ്ടായിരുന്നെന്നും ...വയറും വീര്‍പ്പിച്ചു വീട്ടില്‍ വന്നെന്നും ഒക്കെ ഉള്ള ന്യൂസ്‌ കള്‍ പുറത്തു വന്നു ...പക്ഷെ അതൊന്നും അയാള്‍ക്ക്‌ ഒരു പ്രശ്ന്നം ആയിരുന്നില്ല ...അയാള്‍ക്ക്‌ അവളെ കെട്ടണം ..അത്ര മാത്രം ..ശക്തമായ എതിര്‍പ്പുകള്‍ പലരില്‍ നിന്ന് ഉണ്ടായപ്പോഴും അയാള്‍ തന്റെ തീരുമാനം മാറ്റിയില്ല .....എന്ത് കൊണ്ടാണെന്ന് അതികം ആര്‍ക്കും അറിയില്ലായിരുന്നു ....പക്ഷെ അതിനു പിന്നില്‍ ഒരു കഥയുണ്ട് ...ഒരു വലിയ തുറന്നു പറച്ചിലിന്റെ കഥ .....ഇഷ്ട്ടമാണ് എന്ന് അയാള്‍ പറഞ്ഞ അന്ന് തന്നെ ഉണ്ടായ കഥകള്‍ അവള്‍ അയാളോട് തുറന്നു പറഞ്ഞു ....താനൊരു പരിശുധയല്ല എന്ന സത്യം ആ കഥയില്‍ ഉണ്ടായിരുന്നു ....തിരിച്ചു മറ്റൊരു സംഭവം അയാളും പറഞ്ഞു ...ആ സംഭവത്തിലും ഉണ്ടായിരുന്ന സത്യം ഒന്ന് തന്നെ ആയിരുന്നു .."ഞാനും ഒരു പരിശുദ്ധന്‍ അല്ല ....."
വിവാഹം കഴിക്കാന്‍ ഏറെ വൈകിയപ്പോള്‍ ആശ തീര്‍ക്കാന്‍ പല വേശ്യലയങ്ങളുടെയും മണം അയാള്‍ അറിഞ്ഞിരുന്നു ....

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാളെ ഞാന്‍ കുറ്റം പറയില്ല ..കാരണം അര്‍ഹിക്കുന്ന പഴം തിന്നുന്നതാണ് നല്ലത് ....<ശുഭം >

                                                                                   ലിജോ പാവറട്ടി

Thursday, 21 February 2013

വികാരം ഉണരുമ്പോള്‍ ......



അവന്‍ ഒരു വലിയ  തറവാട്ടില്‍ ആണ് വളര്‍ന്നത്‌ ....അവന്‍ വളര്‍ന്നു വരുന്ന കാലത്ത് ആ തറവാട്ടില്‍ ഒരു അത്ഭുത പ്രതിഭാസം പോലെ അത് തുടര്‍ന്നു...വേറൊന്നും അല്ല ആ കാലത്ത് അയാളുടെ കുടുംബത്തില്‍ ജനിച്ചു കൊണ്ടിരുന്നത് മൊത്തംആണ്‍കുട്ടികള്‍ ആയിരുന്നു ,,അപ്പന്‍റെ അനുജന്മാര്‍ക്കും ചേട്ടന്‍ മാര്‍ക്കും പെങ്ങള്‍ മാര്‍ക്കും എല്ലാം ആണ്‍കുട്ടികള്‍ ...അവരോടൊപ്പം ആണ് അയാള്‍ വളര്‍ന്നത്‌ ...ഇടി കൂടിയും വഴക് കൂടിയും അവര്‍ കഴിഞ്ഞു കൂടി ...ചെറുപ്പത്തില്‍ ഉണ്ണിപ്പുര വെച്ച് കളിക്കുമ്പോള്‍ ചിലര്‍അമ്മായി മാരുടെ മാക്സി മോഷ്ടിച്ച് പെണ്‍വേഷം കേട്ടാര്‍ ഉണ്ടായിരുന്നു...ആ അത്ഭുത കുടുംബത്തെ കണ്ടു നാട്ടുകാര്‍ അതിശയത്തോടെ നോക്കി ..ആ വീട്ടിലെ കുട്ടികളെല്ലാം ആണ്‍കുട്ടികള്‍ ആയതിനാല്‍ അവരെ പഠിപ്പിച്ചതും എല്ലാം ബോയ്സ് സ്കൂളില്‍ ആയിരുന്നു ....അന്ന് അവര്‍ ആരും അതിനെ പറ്റി ചോദ്യം ചെയ്തില്ല തന്തയും തള്ളയും ചേര്‍ത്തുന്ന പള്ളിക്കൂടത്തില്‍ പോയി ചേര്‍ന്ന് പഠിച്ചു...അയാളും അങ്ങനെ തന്നെയാണ് പഠിച്ചത് ....പഠിക്കാന്‍ എല്ലാവരും ബഹു മിടുക്കന്‍ മാര്‍ ആയിരുന്നു ....അതുകൊണ്ട് തന്നെ എല്ലാവരുടെയും പ്രീതി പിടിച്ചെടുക്കാന്‍ മറ്റുള്ളവരെ പോലെ അയാള്‍ക്കും സാധിച്ചു .......
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചു നടക്കുന്നത് കാണുന്നത് അയാള്‍ക്ക്‌ വെറുപ്പ്‌ ആയിരുന്നു ....അത് കണ്ടാല്‍ അയാള്‍ മാത്രല്ല ആ കുടുംബത്തിലെ എല്ലാ കുട്ടികളും പറയും "അയ്യേ ...നാണം ഇല്ലെ ആചെക്കനു?"......അവര്‍ക്ക് ആ വര്‍ഗ്ഗത്തോട് തന്നെ ഒരു വെറുപ്പ്‌ പോലായിരുന്നു......
അവന്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ടൂഷന്‍ പഠിക്കാന്‍ പോകുന്നത് ....ടൂഷന്‍ പഠിക്കാന്‍ വരുന്ന എല്ലാവര്ക്കും പരസ്പരം കാണാമായിരുന്നു ....പത്താം ക്ലാസ്സ്‌ വരെ ഉള്ളവര്‍ അവിടെ ടൂഷന് വന്നിരുന്നു ....ആദ്യ ദിവസം  ടൂഷന് പോയപ്പോള്‍ തന്നെ അയാള്‍ക്ക്‌ ടൂഷന്‍ എടുക്കാന്‍ വന്നത് ടീച്ചറുടെ മകള്‍ .....അത് അന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്നു .......അവള്‍ കയറി വന്നപ്പോള്‍ തന്നെഅവളുടെ ക്ലാസ്സ്‌ മേറ്റ്സ്ആയ പിള്ളേര്‍ പറയുന്നുണ്ട് "അയ്യോ ..എന്‍റെ കണ്ണ് തെറിച്ചു പോയി ...ആരും ചവിട്ടല്ലേ ...."  അത്രയ്ക്ക് ഗ്ലാമര്‍ താരം ആയിരുന്നു ......അവള്‍ അവന്‍റെ അടുക്കല്‍ വന്നു അയാളുടെ തോളില്‍ കയ്യിട്ടു അയാളുടെ  വിവരം അന്ന്യേഷിച്ചു തുടങി ...അവന്‍ അതിനെല്ലാം മറുപടി പറഞ്ഞു.....പക്ഷെ പത്താം ക്ലാസ്സു ചേട്ടന്‍ മാരുടെ കണ്ണ് അയാളുടെ  നേര്‍ക്ക്‌ തന്നെ ആയിരുന്നു .......എന്താ കാര്യം എന്ന് അയാള്‍ക് മനസിലായാതെ ഇല്ല........അവള്‍ അയാള്‍ക്ക്‌ ടൂഷന്‍ എടുത്തു ..........ക്ലാസ്സു കഴിഞ്ഞു പോകുമ്പോള്‍ ചേട്ടന്‍ മാര്‍ അവനെ അഭിനന്ദിച്ചു ......."നിന്‍റെ ഭാഗ്യം .........."
ആ സമയം അത് എന്തിനു പറഞ്ഞെന്നു അവനു മനസിലായില്ല ........
അവന്‍ അന്ന് വീടെത്തുന്നത് വരെ ആലോചിച്ചു ...ഉത്തരം കിട്ടിയില്ല...
പിറ്റേന്നും ഇതു തന്നെ ആവര്‍ത്തിച്ചു ......."നിനക്ക് നല്ല സുഖം ആണല്ലേ ??"
അന്നും ചേട്ടന്‍ മ്മാര്‍ ചോദിച്ചു
"എന്ത് സുഖം ??" അയാള്‍ ചോദിച്ചു
അവര്‍ ഒന്നടന്ഗ്ഗം പൊട്ടിച്ചിരിച്ചു ............
"ഇതെന്ത ഈ ചേട്ടന്‍ മാരൊക്കെ ഇങ്ങനെ ??"

നാളുകള്‍ കടന്നു പോയി ......
ഒരു ദിവസം അവന്‍റെ വീട്ടിലേക്കു അവള്‍ കടന്നു വന്നു ....അവന്‍റെ അതെ പ്രായം ....അയലത്തെ വീട്ടിലെ പെണ്‍കുട്ടി
അവന്‍റെ അമ്മ അവളെ അകത്തേക്ക് സ്വാകതം ചെയ്തു ......പഠിക്കാന്‍ മിടുക്കനായ തന്‍റെ മകനോട്‌ സംശയം ചോദിക്കാന്‍ ഉള്ള വരവായതിനാല്‍ അവളെ അയാളുടെ അമ്മ മടക്കി അയച്ചില്ല ,,,അവന്‍ ഒരു പെണ്‍കുട്ടിയോടും ഇതുവരെ സംസാരിച്ചിട്ടു പോലും ഇല്ല ....അതുകൊണ്ട് തന്നെ അവള്‍ മുന്നില്‍ വന്നു നിന്നതും അവന്‍ താഴോട്ട് നോക്കി ......താഴെ നോക്കിയാണ് അവന്‍ സംസാരിക്കുന്നത് ...."മോനെ മുഖത്തു നോക്കി സംസാരിക്കൂ ..."അമ്മ പറഞ്ഞു ....
അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ അയാള്‍ക്ക് എന്തോ പോലെ ......അവള്‍ തന്റെ പുസ്തകം നീട്ടി സംശയങ്ങള്‍ ഓരോനായി ചോദിച്ചു തുടങ്ങി ....അമ്മ അകത്തോട്ടു പോയതോടെ പഠിപ്പിസ്റ്റ് വീണ്ടും താഴെ നോക്കി തന്നെ ഉത്തരം പറഞ്ഞു തുടങ്ങി ....."മുഖത്തു നോക്കി സംസാരിക്കാന്‍ അറിയില്ലേ ?" അവള്‍ ഒരു പുഞ്ചിരിയോടെ  ചോദിച്ചു ...അയാള്‍ പെട്ടെന്ന് ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അവളുടെ മുഖത്തു നോക്കി ......പെട്ടെന്ന് താഴ്ത്തണം എന്ന് തോനി..പക്ഷെ പിടിച്ചു നിര്‍ത്തി .......
അന്ന് രാത്രി അവന്‍ ഉറങ്ങിയില്ല ......അവളെ നോക്കിയ നിമിഷങ്ങള്‍ ആയിരുന്നു കണ്ണില്‍ മൊത്തം ...എന്താണിത് ???
അയാള്‍ അന്ന് ഉറങ്ങിയതെ ഇല്ല .....
പിറ്റേന്ന് മുതല്‍ അവള്‍ അയാളുടെ ഒപ്പം അതെ ടൂഷന്‍ സെന്‍റര്‍ റില്‍ വന്നു തുടങി ......ചേട്ടന്‍ മ്മാര്‍ വീണ്ടും മുഖത്തു കൈ വെച്ച് അവനെ  നോക്കി ...."എടാ നിന്റെ യോഗം .... "അവന്‍ ചിരിച്ചു ...കാര്യങ്ങള്‍ ഏകദേശം അവനു മനസിലായി തുടങ്ങി .....എന്ത് കൊണ്ടാണ് ഇവര്‍ ഇങ്ങനെ പറയുന്നതെന്ന് ..അന്ന് തന്റെ പുതിയ സുഹൃത്തിനോട് അവന്‍ പറഞ്ഞു  "നീ എന്‍റെ ഒപ്പം ടൂഷന് വരണ്ട ...ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കോളാം ...."
അതെന്താ ? അവള്‍ ചോദിച്ചു \
"എനിക്ക് നാണാ....പെണ്‍കുട്ടികളുടെ ഒപ്പം നടക്കുന്നത് ശരിയല്ല ..."
അവള്‍ ചിരിച്ചു ......ഇതാര് പറഞ്ഞു ഞങ്ങള്‍ടെ സ്കൂളില്‍ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് നടക്കുന്നത് ...അതിലെന്തിനു നാണിക്കണം...അയ്യേ .."
അവന്‍ ഉത്തരം പറയാന്‍ നില്‍കാതെ ഓടി പോയി .......
അവള്‍ അന്ന് അവന്‍റെ വീട്ടില്‍ വന്നു ......."ഞാന്‍ തന്റെ സുഹൃത്തല്ലേ പിന്നെന്തിനാ നാണിക്കണേ ??" അവള്‍ ചോദിച്ചു ......അവനു ഉത്തരം ഇല്ല ...
"അയ്യേ ഞാന്‍ തന്നെ പോലെ ഒരു കുട്ടിയെ പോലും കണ്ടിട്ടില്ല ...."ഒന്ന് കളിയാക്കിയിട്ടു അവളും പോയി ...അതിനുശേഷം അവള്‍ അവിടേക്ക് വന്നിട്ടില്ല ...ടൂഷന് അവള്‍ ഒറ്റയ്ക്ക് പോയി ..സംശയങ്ങള്‍ എല്ലാം അവള്‍ ടൂഷന്‍ ടീച്ചറോട് ചോദിക്കുമായിരുന്നു ........കുറച്ചു ദിവസം അത് തുടര്‍ന്നപ്പോള്‍ അവനു എന്തോ പോലെ ...അവള്‍ ഒന്ന് അടുത്തു വന്നിരുന്നെന്ഗ്ഗില്‍ ???....അന്ന് ടൂഷന്‍ വിട്ടു പോകുമ്പോള്‍ അയാള്‍ ചോദിച്ചു "എടൊ തനിക്ക് ഇപ്പോ സംശയങ്ങള്‍ ഒന്നും ഇല്ലെ ??വീടിലോട്ടു കാണാറില്ല ...."
"ഒരു നാണം കുണുങ്ങി യോട് സംശയം ചോദിച്ചാല്‍ ഒന്നും മനസിലാകില്ല ...."
ആ ഉത്തരം അവനു ശരിക്കും നാണക്കേട്‌ ആയി ......അവള്‍ തന്നെ ചെറുതാക്കി കളഞ്ഞത് പോലെ ..."ഇല്ല ..ഞാനിനി അവള്‍ വരുമ്പോള്‍ അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കും ........."
താനെന്നെ കളിയാക്കിയത് ആണല്ലേ ?? ഞാന്‍ ചെറുപ്പം തൊട്ടേ പെണ്‍കുട്ടികളോട് സംസാരിക്കാര്‍ ഇല്ല .എന്‍റെ ഫാമിലിയില്‍ ആരും ഇല്ല ഞങ്ങളുടെ പ്രായത്തില്‍ .....അതുകൊണ്ടായിരിക്കും ....എനിക്ക് പെണ്‍കുട്ടികളോട് സംസാരിക്കാന്‍ അറിയില്ല "അവന്‍ പറഞ്ഞു ....
"അയ്യേ ...അതിനെന്തിനാ അറിയുന്നെ .....ഈ ഫിസിക്സ്‌ സിലും മാത്സിലും ഒക്കെഉള്ളത് പോലെ വല്ല ഫോര്‍മുലയും ഉണ്ടോ അതിനു ....."അവള്‍ വീണ്ടുംകളിയാക്കി .........ചെറിയ വായില്‍ അവള്‍ടെ ഒരു വലിയ വര്‍ത്താനം ..ഹും ...പിന്നെ അവന്‍ ഒന്നും മിണ്ടിയില്ല .......നേരെ വീട്ടിലോട്ടു കേറി ചെന്നു അമ്മയോട് ചോദ്യം ചെയ്യല്‍ തുടങ്ങി ....തന്തയും തള്ളയും ചെയ്ത ചതി അവനു അന്നാണ് മനസിലായത് "നിങ്ങള്‍ എന്തിനാ എന്നെ ബോയ്സ് സ്കൂളില്‍ വിട്ടത് ???ഇപ്പോ ഞാന്‍ നാണം കേടുവാ "
എന്തിനു ?? അമ്മ ചോദിച്ചു....അയ്യോ അതിനുത്തരം പറഞ്ഞാല്‍ നാണം കെടും ..വേണ്ടാ ........"ഒന്നും ഇല്ല ......"
വികാരങ്ങളുടെ ഹോര്‍മോണുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോ മനസ്സില്‍ നിന്ന് അറിയാതെ പലതും പുറത്തു ചാടി തുടങ്ങി .....
അവള്‍ അവന്‍റെ വീട്ടില്‍ വന്നു ........എക്സാം അടുത്തു കൊണ്ടിരിക്കാര്‍ന്നു .....കുറെ സംശയങ്ങളും കൊണ്ടാണ് അവള്‍ വന്നിരിക്കുന്നത് ...അവന്‍ വായില്‍ വെള്ളമിറക്കി ...അവള്‍ അവന്‍റെ അടുത്തു വന്നിരുന്നു ...അവളുടെ കണ്ണുകളിലേക്കു നോക്കി ...അയ്യോ.....ഷോക്ക് അടിക്കുന്ന്നത് പോലെ ........ഷോക് അടിച്ചാലും വേണ്ടീല എന്ന ചിന്തയായി പിന്നീട് ...അവള്‍ അവന്‍റെ മുഖത്ത് ഒരു ചെറിയ അടി വെച്ച് കൊടുത്ത് ....അവന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരും പോലെ ഉണര്‍ന്നു ......."ഈ ന്യൂട്ടണ്‍ ന്റ്റെ എല്ലാ ലോവ്സ് ഒന്ന് എക്സ്പ്ലയിന്‍ ചെയ്തു തരോ .....വെറുതെ കാണാപ്പാഠം പഠിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .....മനസിലാകി പഠിക്കണം  ....എന്ന് എന്‍റെ അമ്മ പറഞ്ഞിട്ടുണ്ട് ......."
അവനു എന്തോ പെട്ടെന്ന് സംഭവിച്ചു ...അവന്‍ അകത്തേക്ക് പോയി ....അവനെ കാണുന്നില്ല ...അവള്‍ അവനെ വിളിച്ചു .......അവന്‍ വിളി കേള്‍ക്കുന്നില്ല .....കുറച്ചു കഴിഞ്ഞപ്പോ അവന്‍ വന്നു ..ഇട്ടിരുന്ന യുണി ഫോം പാന്‍റ്റു അവന്‍ മാറിയിരുന്നു ....."ഹ ഇതു മാറാന്‍ വേണ്ടിയാണോ  ഇത്ര സമയം ??" അവള്‍ ചോദിച്ചു ...അവന്‍ പരിബ്രമിച്ചു ..."വേറെ പാന്‍റ്റു നോക്കിയിട്ട് കണ്ടില്ല ...അതുകൊണ്ട ..."
അവള്‍ സംശയങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു ........പെട്ടെന്നാണ് അവന്‍ ചോദിച്ചത് "നമുക്ക് നാളെ പഠിച്ച മതിയോ ?"
അവളുടെ മുഖം ഒന്ന് വാടി.....
അവള്‍ പോയപ്പോള്‍ അവന്‍ ഒരു ദീര്‍ഘ ശ്വാസം വിട്ടു ...ഹോ ........ആ അവസ്ഥയോട്‌ അയാള്‍ക്ക്‌ വെറുപ്പ്‌ തോന്നി....പക്ഷെ  രാത്രി കിടക്കാന്‍ സമയത്ത് അയാള്‍ക്ക് തോനി ...അപ്പൊ  സംഭവിച്ചത് ഒന്ന് കൂടി സംഭവിക്കുമോ ??


എക്സാം അവര്‍ രണ്ടു പേരും നന്നായി എഴുതി ........അവനുമായുള്ള കമ്പൈന്‍ സ്റ്റഡി ആണ് അവളെ ഇത്ര എളുപ്പത്തില്‍; പരീക്ഷ എഴുതാന്‍ സഹായിച്ചത് എന്ന് അവള്‍ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു .......വീണ്ടും ഷോക്ക് അടിച്ചു ........പക്ഷെ അവന്‍പറഞ്ഞു "ഇനി തന്‍ എന്‍റെ വീട്ടിലോട്ടു വരില്ല അല്ലെ ??
"ഞങ്ങള്‍ നാട്ടില്‍ പോകുവ ....വെകേഷന്‍ കഴിഞ്ഞു വരും .........അവന്‍റെ കണ്ണുകള്‍ നിറഞ്ഞു .....ഹൈ സ്കൂളില്‍ എങ്ങനെ ആയാലും അവള്‍ പഠിക്കുന്ന സ്കൂളില്‍  ചേരാന്‍ അയാള്‍ തീരുമാനം എടുത്തു ......

രണ്ടു മാസം അവളെ കാത്തു അയാള്‍ ഇരുന്നു.........ഇതിനിടക്ക് വീട്ടില്‍ അയാള്‍ ഒരു യുദ്ധം തന്നെ നടത്തി .......പക്ഷെ  വീട്ടുകാര്‍ സംമ്മതിച്ചില്ല ...."മിക്സ്സട് സ്കൂളില്‍ ചേര്‍ന്നാല്‍ ചെറുക്കന്‍ വെടക്കവുമെന്നു  വീട്ടുകാര്‍ വാതിച്ചു ..........ഒരു രക്ഷയും ഇല്ല  ..പിതജി എടുത്ത തീരുമാനം തന്നെ ജയിച്ചു ...അവന്‍ തോറ്റൂ.....അവനു ഏറെ വിഷമം ആയതു വേറെ ഒന്നും അല്ല  അവളുടെ നാട്ടിലെ ഫോണ്‍ നമ്പറില്‍ ഒരു ദിവസം അമ്മയുടെ കണ്ണ് വെട്ടിച്ചു ഫോണ്‍ ചെയ്തിരുന്നു ...അപ്പോള്‍ അവള്‍ക്കു ഒരു വാക്ക് കൊടുത്തിരുന്നു "അടുത്ത കൊല്ലം ഞാന്‍ തന്റെ സ്കൂളില്‍ ചേരും എന്ന് .."
അതു ഏതായാലും നടക്കാന്‍ പോണില്ല ........

സ്കൂള്‍ തുറക്കാരായി ...അവളുടെ വീടിന്റ്റെ  മുന്നില്‍ ഒരു കാര്‍ വന്നു നിന്നൂ ...അവളും കുടുംബവും ഇറങ്ങി ...പക്ഷെ അവള്‍ അയാളുടെ വീട്ടില്‍ വന്നില്ല ....എന്തായിരിക്കും അവള്‍  വരാതിരിക്കുന്നത് ??.....അവന്‍റെ അമ്മ അവളുടെ വീട്ടില്‍ പോയിരുന്നു .....പതിവില്ലാത്ത ഒരു ചോദ്യം അവനില്‍ നിന്നും ഉയര്‍ന്നു .."അവള് വന്നിട്ടില്ലേ അമ്മെ ...പിന്നെന്തേ ഇങ്ങോട്ട് വരാത്തത് ??"
"അവളിനി ഇങ്ങോട്ടൊന്നും അതികം വരില്ല .....അവള് വല്ല്യേ കുട്ടി ആയില്ലേ ..."
"എന്ത് വല്ല്യേ കുട്ടി ....കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ കണ്ടതാണല്ലോ ..ഇവിടുന്നു പോകുമ്പോള്‍ ഉള്ള അതെ പോലെ തന്നെ  ...."
ആ മറുപടി കേട്ട് അമ്മ ചിരിച്ചു

അതെന്തു പുകില്‍ ........എന്നാ പോയിട്ട് തന്നെ കാര്യം ...അവന്‍ അവളുടെ വീടിലേക്ക്‌ പോയി ....അവള്‍ അവളുടെ മുറിയില്‍ ഒരു ബുക്കും വായിച്ചു കിടപ്പായിരുന്നു ,......അവനെ കണ്ടപ്പോള്‍ അവള്‍ എഴുനെറ്റൂ......"എന്താ വീട്ടിലോട്ടു വരാതെ .......?"
"അമ്മ സമ്മതിക്കുന്നില്ല "
"ഞാന്‍ തന്റെ സ്കൂളില്‍ പഠിക്കാന്‍ വരാത്തതിന്റെ പിണക്കമാ ??"
"ഏയ്‌ ..അങ്ങനെ ഒന്നും ഇല്ല ...."
"പിന്നെ ??"
"പിന്നെന്താണ്‌ ന്നു എനിക്കറിയില്ല ....."
"അപ്പൊ ഇനി താന്‍ കമ്പൈന്‍ സ്റ്റഡി ക്ക് വരില്ലാ ??"
"ഊഹും ...."

അവന്‍ അവിടെ നിന്നും ഇറങ്ങി ............
വീടിനു വെളിയില്‍ നിന്ന് അവന്‍ അവളുടെ മുറിയിലോട്ടു നോക്കി ...ജനലരികില്‍ അവള്‍ അയാളെ നോക്കി ഇരിക്കുന്ന്നുണ്ടായിരുന്നു ....ആ നോട്ടത്തില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു അവനു തോന്നി ..........<ശുഭം >
                                                                           ലിജോ പാവറട്ടി











Wednesday, 13 February 2013

അവന്‍ പറഞ്ഞത് കള്ളമാണോ ?


ഈ കഥ ആദ്യം കേട്ടപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിം നുള്ള വകുപ്പൊക്കെ തോന്നി....പക്ഷെ...................
ആദ്യം സംഭവം പറയാം.....എനിക്ക് ഒരു സുഹൃത്ത് ഉണ്ട് .....
തൃശൂരില്‍ ഐഡിയ യുടെ ഓഫീസില്‍  ആണ് വര്‍ക്ക് ചെയ്യുന്നത് ...അവന്‍ പാവറട്ടിയില്‍ നിന്ന് സ്ഥിരം ബൈക്കിലാണ് ഓഫീസില്‍ പോകുന്നത് ...ഏകദേശം ഇരുപത്തഞ്ഞ്ജു കിലോമീറ്റര്‍ ബൈക്ക്' ഓടിക്കണം ....
ഒരു ദിവസം അവന്‍റെ യാത്രയില്‍ പൂവത്തൂര്‍ സെന്‍റര്‍ റില്‍ നിന്ന് ഒരു പയ്യന്‍ കൈ കാണിച്ചു.....പയ്യനെ കണ്ടാല്‍ നിര്‍ത്തി പോകും .....കണ്ടാല്‍ ഒരു പഞ്ജ പാവം ലുക്ക്‌...കൈ നിറയെ മൊരി പിടിച്ചു ,മുടി ചീകാതെ മുഷിഞ്ഞ ഷര്‍ട്ടും അടിഭാഗം കീറിയ പാന്റും ,ഒരു കീറിയ ബാഗും ........സുഹൃത്ത് വണ്ടി നിര്‍ത്തി "എവിടെക്കാ ?"
അമല വരെ .....പയ്യന്‍ പറഞ്ഞു ....പൂവത്തൂരില്‍ നിന്ന് ഏകദേശം പതിനഞ്ഞ്ജു കിലോമീറ്റര്‍ വരും അമല വരെ .......
അവര്‍ യാത്ര തുടര്‍ന്നൂ ....എന്തായാലും തന്‍റെ ബൈക്കില്‍ കേറിയ മൊതലിനെ ഒന്ന് പരിചയപ്പെടാമെന്നു സുഹൃത്ത് തീരുമാനിച്ചു .......
";അമലേല് ആണോ വീട് .....?"
"അതെ ..പക്ഷെ താമസിക്കുന്നത് ഇവിട"......അവന്‍ പറഞ്ഞു
"നീ പഠിക്കുന്നില്ലേ അപ്പൊ ?....."
"ഞാന്‍ സ്കൂളില്‍ പോവാണ് ...അമേലേല്‍ ആണ് പഠിക്കുന്നത് ...ആറാം ക്ലാസ്സില്‍ "
 ഇട്ടിരിക്കുന്നത് യുണിഫോം ആണെന്ന് എന്‍റെ സുഹൃത്ത് അപ്പോഴാണ്‌ ശ്രദ്ധിക്കുന്നത് ......
"അപ്പൊ നീയെന്തിനാട ഇത്രേം ദൂരം പോയി പഠിക്കുന്നത് ...പാവറട്ടിയില്‍ എത്ര നല്ല സ്കൂളുകള്‍ ഉണ്ട് ........."സുഹൃത്ത് ചോദിച്ചു
"ഞാന്‍ ഇപ്പോ ഇവിടെ വീട് മാറി താമസിക്കുന്നത ...ആദ്യം തൊട്ടേഅമലേല്‍ ആണ് പഠിച്ചത് .....
"എന്താ അപ്പൊ വീട് മാറിയത് ?"...കാര്യങ്ങള്‍ ചോദിക്കാന്‍ എന്‍റെ സുഹൃത്തിന് തിടുക്കമായി .......അവന്‍ ബൈക്ക് ന്റ്റെ വേഗത കുറച്ചു ......
"അത് ...എന്‍റെ അച്ഛനും അമ്മേം മരിച്ചു .......അച്ഛന്‍ മുന്നേ മരിച്ചതാ.....കഴിഞ്ഞ മാസം അമ്മേം മരിച്ചു ..."
വളരെ ലാഗവത്തോടെ അവന്‍ അത് പറഞ്ഞു .....പക്ഷെ അപ്പന്‍ നഷ്ട്ടപെട്ട വേദന ശരിക്കും അറിയാവുന്ന എന്‍റെ സുഹൃത്തിന് അത് കണ്ണ് നനയിച്ചു ,......
ബൈക്കിന്റ്റെ കണ്ണാടിയിലൂടെ അവന്‍റെ മുഖം എന്‍റെ സുഹൃത്ത് നോക്കി ......."എന്ത് പാവം പയ്യന്‍ ...."
കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല ...ബൈക്കിന്‍റെ വേഗത കൂടി ....അല്‍പ്പ സമയത്തിനു ശേഷം വീടും ചോദ്യം ചെയ്യല്‍ തുടങ്ങി
നീയപ്പോ ഇപ്പോ ആരുടെ ഒപ്പാനില്‍ക്കണേ ?
"ഞാനിപ്പോ മാമന്റ്റെ വീട്ടിലാ .......ഞാന്‍ പഠിക്കാന്‍ പോണത് മാമന് ഇഷ്ട്ടല്ല .....ഇന്നു ബസില് പോകാന്‍ എനിക്ക് പൈസ തന്നില്ല ........"
അപ്പൊ നീ എങ്ങനെ തിരിച്ചു വരും ?
"ആരോടെയെന്ഗ്ഗിലും ബൈക്കിന്റ്റെ പുറകില്‍ കേറി വരും ....."
ഈശ്വര ഈ പ്രായത്തില്‍ ഒരു പയ്യന്‍ ??...അവനു ആരും ലിഫ്റ്റ്‌ കൊടുത്തില്ലെന്ഗ്ഗില്‍ ???

ചേട്ടാ .ഞാന്‍ ഇവിടെ ഇറങ്ങി കൊള്ളാം .......എന്‍റെ സ്ഥലം എത്തി ....
അവന്‍ ഇറങ്ങിയപ്പോള്‍ സുഹൃത്ത് പയ്യന്റ്റെ മുഖത്തേക്ക് ഒന്ന് നോക്കി ......
അവനു ഒരു പത്തു രൂപ കൊടുത്തു...."നീ ബസില്‍ വന്നോ .......നാളെ തൊട്ടു ഇന്നു നിന്ന സമയത്ത് അവിടെ നിന്നാല്‍ മതി ...ഞാന്‍ എന്നും വരുന്നതാ......"
അവന്‍ തല ആട്ടി ........
"ചേട്ടാ ...എനിക്ക് ഒരു നൂറ്റമ്പത് രൂപ തരോ ??...ഫീസടക്കാനാ ......"
സുഹൃത്ത് ഒരു നിമിഷം ഒന്ന് ആലോചിച്ചു ........കീശയില്‍ നോക്കി ...പെട്രോള്‍ അടിക്കാനുള്ള പൈസ ...അത് കൊടുക്കണോ ??
അവന്‍ തിരിഞ്ഞു പോകാന്‍ ഒരുങ്ങി ..
"നിക്കടാ ...ദാ പൈസ ......."
അവന്‍റെമുഖം സന്തോഷം കൊണ്ട് തുടുത്തു ........

വര്‍ക്ക് എല്ലാം കഴിഞ്ഞു സുഹൃത്ത് വീട്ടില്‍ എത്തി ......ഒരു ചായ കുടിക്കുന്നതിനോടൊപ്പം ഉണ്ടായ കാര്യങ്ങള്‍ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു ...അപ്പൊഅമ്മപറഞ്ഞു "നീആപൈസഅവനുകൊടുക്കരുതായിരുന്നുമോനെ ...നിനക്ക്ഒരുസംഭവംഅറിയോ ?..ഇമ്മടെഅവ്സേപ്പെട്ടന്റെ<അയാള്‍ വാസി > ഒരു മൂനാമത്തെ ഒരു പുത്രക്കല്ലില്ലേ?ഒരു തല തെറിച്ച വിത്ത്‌ ...അവന്‍ കഴിഞ്ഞ ദിവസംഞാന്‍ ചാവക്കാട് ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോ ഇവന്‍ ആള്‍ക്കാരെന്നു പിരിവുനടത്താ...എന്‍റെ അപ്പനും അമ്മേം മരിച്ചു പോയി ...പഠിക്കാന്‍ കാശില്ല,എന്തേലും തരണേ എന്ന് പറഞ്ഞു ...എന്നെ കണ്ടതുംഒരൊറ്റ ഓട്ടം .....ഇവിടെ വന്നു അവന്‍റെ അമ്മോട് ഞാന്‍ കാര്യം പറഞ്ഞു ..നല്ല വീക്ക് കിട്ടീണ്ട് അവള്ടെന്നു ..........ഓരോ പിള്ളേരേ......."

അത് കേട്ട് എന്‍റെ സുഹൃത്ത് വായും പൊളിച്ചു നിന്നൂ....
പിറ്റേന്ന് ആ വഴി പോയപ്പോള്‍ അവനെ കണ്ടതെ ഇല്ല.....

ഈ സംഭവം ബേസ് ആക്കി ഞങ്ങള്‍അന്ന് ഒരു ഷോര്‍ട്ട് ഫിലിം പ്ലാന്‍ ചെയ്തിരുന്നു ...പക്ഷെ കയ്യി കാശുണ്ടായിരുന്നില്ല...ഇന്നും ഇല്ല ..<ശുഭം >

                                                                                    ലിജോ പാവറട്ടി


Sunday, 10 February 2013

ഏറനാടന്‍ സുന്ദരിയും അച്ചായനും

കഥ .......
                                                           ഭാഗം :ഒന്ന്
ജോര്‍ജ്ജച്ചായന്‍ അച്ചായന്‍ ആ ഫ്ലാറ്റ് അങ്ങ് വിലക്ക് മേടിച്ചു ....പറഞ്ഞ പൈസയും കൊടുത്തു.മനസ്സ് വാശി പിടിച്ചപ്പോള്‍ പൈസ നോക്കിയില്ല ...റബ്ബര്‍ തോട്ടം വിറ്റ പൈസയും ബാങ്കില്‍ ഉണ്ടായിരുന്ന തുകയും ചേര്‍ത്തു അറുപതു ലക്ഷം രൂപ എണ്ണിക്കോടുത്തു ..അച്ചായന്‍ ഫ്ലാറ്റിലേക്ക് താമസം മാറിയെന്ഗ്ഗിലുംസ്വന്തം നാടായ ഈരാട്ടുപേട്ടയാണ് മനസ്സില്‍ നിറയെ...അച്ചായന്റെ മുഖത്തു അമര്‍ത്തി ഒന്ന് ചുംബിച്ചാല്‍ നല്ല റബ്ബര്‍പാലിന്റ്റെ മണം മൂക്കില്‍ അടിക്കുമെന്ന് സോണിയ പലപ്പോഴും പറയാറുണ്ട് ....അത് പോലെ എണ്ണിയാല്‍ തീരാത്ത റബ്ബര്‍ തോട്ടങ്ങളുടെ ഉടമായാണ് അച്ചായന്‍ .........
                                                                ഫ്ലാറ്റ് വാങ്ങിയതിന്‍റെ പിറ്റേന്ന് രാവിലെ ബാല്ക്കനിയില്ന്‍  നഗര ത്തിലേക്ക് കണ്ണും നട്ട് അച്ചായന്‍ ഇരുന്നു ....ഇതാദ്യമായാണ് ഈ ബാല്‍ക്കണിയില്‍ അച്ചായന്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് ...മുന്നൊക്കെ സോണിയയും കൂടെ കാണും ...അച്ചായന്‍റെ മടിയില്‍ ...അച്ചായന്‍റെ കണ്ണുകളിലേക്കു നോക്കി ....പക്ഷെ ഇന്നു അവള്‍ ഇല്ല.....അയാള്‍ തനിച്ചാണ് ..ആ വലിയ ഫ്ലാറ്റില്‍ ഒറ്റക്ക് ഒരു കൂട്ടില്ലാതെ ,മിണ്ടാനും പറയാനും ആരും ഇല്ലാതെ അച്ചായന്‍ മാത്രം ...മനസ്സില്‍ സോണിയയെ കുറിച്ചുള്ള ചിന്ധകള്‍ അലയടിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പേട്ടയിലെ റബ്ബര്‍ തോട്ടങ്ങള്‍ മനസ്സില്‍ കയറി വന്നു ..പ്രതീക്ഷിക്കാതെ ഒരു അടി കിട്ടിയത് പോലെ അച്ചായന്‍ ഉണര്‍ന്നു ..എന്തായിരിക്കും തോട്ടങ്ങളിലെ അവസ്ഥ ..തന്റെ പണിക്കര്‍ പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്തു തീര്‍ത്തിട്ടുണ്ടാകുമോ ??.പെട്ടെന്ന് സോണിയുടെ മുഖം മനസ്സില്‍ വന്നു ...സോണിയ അവള്‍ തന്നെ ചതിച്ചു കാണുമോ ??..പതിവില്ലാത്ത ചില വേദനകള്‍ കണ്ണുകളെ നനയിക്കുന്നു ...അവള്‍ എന്നെന്ഗ്ഗിലും തിരികെ വരുമോ ??..അറിയില്ല........
                                                      ഇരുപതു നിലകള്‍ ഉള്ള ആ ഫ്ലാറ്റില്‍ ഒരു മുഖം പോലും അച്ചായന് പരിചിതമായിരുന്നില്ല ...എല്ലാം വലിയ ഉദ്ധ്യോഗസ്ഥര്‍..പുതിയൊരു മുഖത്തെ അയല്‍ പക്കത്ത് കണ്ടിട്ട് ആരും പേര് പോലും ചോദിക്കുന്നില്ല ..വിചിത്രമായ അനുഭവം ...സോണിയ ഫ്ലാറ്റില്‍ ഉള്ളപ്പോള്‍ ഞായര്‍ഴച്ചയാണ് അച്ചായന്‍ അവിടെ വരാറുള്ളത് ..കാരണം അന്ന് മാത്രമേ അവള്‍ക്കു ഒഴിവുണ്ടാവുകയുള്ളൂ അവളോടൊപ്പം നഗരം മൊത്തം കറങ്ങും ...പാര്‍ക്കില്‍ ബീച്ചില്‍ സിനിമ തീയേറ്ററില്‍ ......പിന്നെയുള്ള സമയം ആര്‍ത്തി തീര്‍ക്കുന്ന സമയമായിരുന്നു ......... അവളുടെ ഓഫീസിനുള്ളിലെ കാബിനിലെ മണം മാറാത്ത മുടിയില്‍ തലോടാനുള്ള ആര്‍ത്തി .....ചുണ്ടുകളിലെ അവസാനത്തെ തുള്ളി രക്തവും ഊറ്റി കുടിക്കാനുള്ള ആര്‍ത്തി .........അവള്‍ എങ്ങനെയാണ് മൂന്നു വര്ഷം ഇതിനുള്ളില്‍ തന്നെ കഴിഞ്ഞത് ??മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാത്ത ശൂന്യമായ ഹൃദയങ്ങള്‍ അധിവസിക്കുന്ന പുഴുക്കം നിറഞ്ഞ ഇടം ..............അച്ചായന് വീര്‍പ്പുമുട്ടി ...ഹോ ......
    തന്റെ പേര് പോലും ചോദിക്കാന്‍ മടിയുള്ള വരുടെ കൂടാരങ്ങളിലേക്ക് സ്വയം വലിഞ്ഞു കേറാന്‍ അയാള്‍ തീരുമാനിച്ചു ...അയാള്‍ക്ക് ആരോടെന്ഗ്ഗിലും മിണ്ടിയും പറഞും ഇരുന്നില്ലെന്ഗ്ഗില്‍ അയാള്‍ ചത്തു പോകും ......ഇനി എല്ലാം വിട്ടിട്ടു നാട്ടില്‍ പോകാം എന്ന് വിചാരിച്ചാല്‍ സോണിയയെ പറ്റിയുള്ള ഓര്‍മ്മകള്‍ അതിനു സമ്മതിക്കുന്നുമില്ല .ആ ഓര്‍മ്മകളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് അയാള്‍ ആ ഫ്ലാറ്റു വാങ്ങിയത് തന്നെ....അച്ചായന്‍ അടുത്തുള്ള ഫ്ലാറ്റില്‍ പോയി വാതില്‍ മുട്ടി ..തുറക്കുന്നില്ല വീണ്ടും മുട്ടി ..തുറക്കുന്നില്ല തിരികെ പോരാന്‍ നില്‍ക്കുന്ന സമയത്ത് മുട്ടിയ വാതില്‍ മെല്ല തുറക്കപ്പെട്ടു .....വാതില്‍ തുറന്നതിനെക്കാള്‍ വേഗത്തില്‍ ആയിരുന്നു ആ മണം മൂക്കിലോട്ടു അടിച്ചു കയറിയതു...
ഒട്ടും പരിചിതമല്ലാത്ത ഒരു അത്തറിന്റെ മണം വാതില്‍ തുറന്നത് ഒരു പെണ്ണാണ് ...ചുരുണ്ട മുടികള്‍ മുഖത്തിന്റ്റെ  ഭംഗിക്ക് തടസ്സം നില്‍ക്കുന്ന തരത്തില്‍ അഴിഞ്ഞു കിടക്കുന്നു ..പോരാത്തേന് തട്ടവും ......അയലത്തെ കൂടാരത്തിലെ സുന്ദരി താത്ത ഒരു ചെറു പുഞ്ചിരിയോടെ അച്ചായനെ സ്വാഗതം ചെയ്തു ....അച്ചായന്‍ അല്‍പ്പം വിയര്‍ത്തു ...എന്താ ഇപ്പോ ചോദിക്ക ....."ഹസ്ബന്‍ഡ് ഇല്ലെ ?"
ഒരു കോണ്‍ഫറണ്‍സില്‍ പന്ഗ്ഗെടുക്കാന്‍ മുംബൈ വരെ പോയെക്കാണ് ..ചിലപ്പോ രാത്രി വരും  ,,,,"അവള്‍ പറഞ്ഞു
"എന്ഗ്ഗില്‍ ഞാന്‍ പിന്നെ ഒരിക്കല്‍ വരാം ...തൊട്ടടുത്ത ഫ്ലാറ്റിലെ പുതിയ താമസക്കാരനാണ് ....പേര് ജോര്‍ജ്ജു ...പൊയ്ക്കോട്ടേ ...."
തലയുടെ നിരഭാഗത്തെ തട്ടം മാറ്റിക്കൊണ്ട് അവള്‍ തല ആട്ടി ....അയാള്‍ ഫ്ലാറ്റിലേക്ക് നടക്കാന്‍ ഒരുങ്ങി ...പെട്ടെന്ന് അവള്‍ എന്തോ ചോദിച്ചു ...അയാള്‍ നിന്നു "എന്നാ പറഞ്ഞെ ?"
"അല്ല ...ഇങ്ങടെ ഭാര്യേം കുട്ട്യോളേം ഒന്നും കൊണ്ടുവന്നിട്ടില്ലേ ??"
അവള്‍ ചോദിച്ചു ....
പെട്ടെന്ന് അച്ചായന്‍റെ മുഖം മാറി ...."ഇല്ല ...ഞാന്‍ ഒറ്റക്കാണ് "
അച്ചായന്‍ ഫ്ലാറ്റില്‍ എത്തി നീണ്ടു നിവര്‍ന്നു കിടന്നു ....മനസ്സില്‍ ഒരു ചെറിയ കുളിരുണ്ട് ..ആ പെണ്‍ക്കുട്ടിയെ കണ്ടത് കൊണ്ടാണോ ഈ കുളിര് ?അച്ചായന്‍ അവളുടെ ശബ്ദം അയാളുടെ ചെവിയിലേക്ക് ആവാഹിച്ചു ...."..എടാ കള്ള അച്ചായ സോണിയ ഇല്ലാത്ത കാരണം ഇപ്പോ ആരെ വേണേലും വായ നോക്കാലോ ??" ആരോ എവിടെയോ ഇരുന്നു പറയുന്ന പോലെ അയാള്‍ക്ക്‌ തോന്നി ..........അച്ചായന്‍ സ്വയം ചിരിച്ചു ....
ഒരുപാട് നേരം കൂടി അവളുടെ മുഖം അങ്ങനെ തങ്ങി നിന്നു
ഫ്ലാറ്റിലെ അന്തര വാസികളെ പഴി പറഞ്ഞ മനസ്സില്‍ തിളങ്ങുന്ന ഒരു വൈര്യക്കല്ല് വെളിച്ചം പ്രധാനം ചെയ്തത് പോലെ അയാള്‍ക്ക്‌ തോന്നി .....
മിനിട്ടുകളും മണിക്കൂറുകളും കഴിഞ്ഞു ...അച്ചായന്‍ രാവിലെ ഇരുന്ന പോലെ മാനത്തെ ചുവന്ന സൂര്യനെയും അടിയില്‍ കാണുന്ന നഗരത്തെയും നോക്കി അച്ചായന്‍ ബാല്‍ക്കണിയില്‍ ഇരുന്നു ,,..അയാള്‍ ഓര്‍ത്തു ...സോണിയ ..അവള്‍ ഈ നഗരത്തില്‍ എവിടെയോ ഉണ്ട് ...ജോലി രാജി വെച്ചെന്ഗ്ഗിലും ഇവിടം വിട്ടു പോകാന്‍ വഴിയില്ല ....അവള്‍ അവസാനമായി വിളിച്ചു പറഞ്ഞ വാചകങ്ങള്‍ അച്ചായന്‍റെ കാതുകളില്‍ മുഴുകി "എനിക്ക് മടുത്തു പറഞ്ഞു ...എന്‍റെ കൂടെ താസിക്കാന്‍ സവ്കര്യപെടാത്ത ഒരു ഭര്‍ത്താവിനെ എനിക്ക് വേണ്ട ...എത്രനാള്‍ ഞാന്‍ ഒറ്റയ്ക്ക് കഴിയും ??ആഴ്ചയില്‍ ഒരു തവണ മാത്രം എനിക്ക് അച്ചായനെ കണ്ടാല്‍ പോര ...എന്നും കാണണം ......ജോലി രാജി വെച്ച് ആ മലമൂട്ടില്‍ വന്നു കിടക്കാന്‍ എനിക്ക് പറ്റില്ല ...അതിനു വേണ്ടിയല്ല ഞാന്‍ പഠിച്ചതും ജോലി നേടിയതും ...ഞാന്‍ പോവാന് എനിക്ക് മടുത്തു ...."അപ്പോള്‍ തന്നെ അയാള്‍ അവളെ കാനാന്‍ ഇപ്പോഴുള്ള ഫ്ലാറ്റില്‍ വന്നു ....പക്ഷെ അവള്‍ പോയി..ജോലി ചെയ്തിരുന്ന ഐ ടി കമ്പനിയില്‍ നിന്നും രാജി വെച്ച് എവിടെക്കോ പോയി..അപ്പന്‍ തനിക്ക് റബ്ബര്‍ തോട്ടങ്ങള്‍ എഴുതി തന്നത് വിട്ടുതോലച്ചു കാശും ബാന്ഗ്ഗില്‍ ഇട്ടുകൊണ്ട്‌കെട്ടിയ പെണ്ണിന്റെ കൂടെ ഫ്ലാറ്റില്‍ പോയി മേലിനങ്ങാതെ ക്ഴിയാനല്ല ....അധ്വാനിക്കാനാണ്...തോട്ടങ്ങളില്‍ പണി എടുക്കുന്ന നൂറു കണക്കിന് തൊഴിലാളികളെ പട്ടിണിക്കിടാതിരിക്കനാണ്.വിവാഹം കഴിഞ്ഞു അയാള്‍ ഒരുപാട് ആലോചിച്ച വിഷയം ആണത് ..പക്ഷെ ഭാര്യയുടെ ആഗ്രഹത്തിന് കൂട്ട് നില്‍ക്കാന്‍ അയാള്‍ക്കായില്ല .....പക്ഷെ ഇപ്പോ തന്റെ ഭാര്യ അതിനു പ്രതിഫലമായി തന്നത് താങ്ങാന്‍ പറ്റാത്തതാണ് ...ഒരുപാട് സ്നേഹിച്ചിരുന്നു അവളെ...പക്ഷെ അവളതു കണ്ടത് ഞായറാഴ്ചകളില്‍ മാത്രമായിരുന്നു.. തികച്ചും യാന്ത്രികമായി ജീവിതം നയിച്ചിരുന്ന സോണിയ അച്ചായന്‍റെ സ്നേഹം തിരിച്ചറിയാതെ പോയി ...പക്ഷെ സാധരണ ക്കാരനായ അച്ചായന് അവളെ കണ്ടാല്‍ കാര്യങ്ങള്‍ പറഞ്ഞു തിരിച്ച് കൊണ്ടുവരാന്‍ പറ്റുമെന്ന് ഉറപ്പുണ്ടായിരുന്നു....അവള്‍ തിരിച്ചു വന്നാല്‍ അവള്‍ക്കു സമ്മാനമായി കൊടുക്കാനാണ് അയാള്‍ ആ ഫ്ലാറ്റു മേടിച്ചത് ......
കുറെ നേരം ആലോചിച്ചു ഇരുന്നപ്പോള്‍ അന്ധരീക്ഷത്തില്‍ ഇരുട്ടു വീണത്‌ അയാള്‍ അറിഞ്ഞില്ല ...അടുത്തകൂടാരത്തിലെ താത്തയെ ഓര്‍മ്മ വന്നു ..അവളോട്‌ രാത്രി വരാം എന്ന് പറഞ്ഞതാ ...അയാള്‍ അവിടേക്ക് നടന്നു ....വീണ്ടും അതെ വാതിലുകള്‍ മുട്ടി അതെ മണം മൂക്കിലോട്ടു അടിച്ചു കയറി ...കൂടെ നല്ല ഇറച്ചി കറിയുടെ മണം ..അചായന്റ്റെ നാവില്‍; വെള്ളമൂറി .....അവള്‍ തന്നെ ആണ് വാതില്‍ തുറന്നത് ....
ഹസ്ബന്‍ഡ് വന്നു കാണും അല്ലിയോ ??
ഇല്ല ഇന്നുവരില്ല ഒരാഴ്ച കഴിഞ്ഞേ വരൂ എന്ന് ഇപ്പോള്‍ വിളിച്ചു പരഞ്ഞു...
എന്നാ ഞാന്‍ പോയിട്ട് വരാം ..."
"ഇരിക്കൂനെ ....നേരത്തെ വന്നപ്പോള്‍ ഒരു ഗ്ലാസ്‌ ചായ പോലും കുടിചില്ലല്ലോ ഇങ്ങളിരിക്കൂ ..ഞാന്‍ ചായ എടുക്കാം ..."അവള്‍ പറഞ്ഞു
എന്താ ഹസ്ബന്‍ഡ് ന്‍റെ പേര് ?
അഫ്സ്സല്‍ ...എന്‍ജിനീയര്‍ആണ് ,
എന്താ ഇയാളുടെ പേര് ?
അന്നേരം അവ ളുടെ തട്ടം അഴിഞ്ഞു പുറകിലോട്ട് വീണു ...അച്ചായന്‍ അവളുടെ മുഖം ശരിക്കും കണ്ടത് അപ്പോഴാണ്‌ .....ഇതുപോലൊരു പെണ്ണിനെ അച്ചായന്‍ പേട്ടയില്‍ കണ്ടിട്ടില്ല ...തന്‍റെ ഭാര്യാ സോണിയ ആണ് താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് എട്ടവും സുന്ദരി എന്ന് ഉറപ്പിച്ചിരുന്ന മനസ്സ് ആ പദവി ഇവള്‍ക്ക് കൊടുത്തു .....
എന്‍റെ പേര് സാനിയ ...അവള്‍ പറഞ്ഞു /\...ചായ എടുക്കാന്‍ വേണ്ടി അവള്‍ അകത്തേക്ക് പോയി ...അയാള്‍ അവിടെ തന്നെ നിന്ന് സമയം കഴിച്ചു
"അല്ല എന്താ നില്‍ക്കണേ ?"അവള്‍ വന്നപ്പോള്‍ ചോധിച്ചു...
അച്ചായന്‍ അടുത്തു കണ്ട കസാരയില്‍ ഇരുന്നു ...
അവള്‍ നീട്ടിയ ചായ മേടിച്ചു കുടിച്ചു
"എവിടാ സാനിയെടെനാട് ?"
ഇന്‍റെ നാട് ഏറനാട
അതെവിട ??
ഏറനാട്കേട്ടിട്ടില്ലേ ...?മലപ്പുറം
അത് കേട്ടിട്ടോണ്ട്
ഇങ്ങള്പത്തിരീം ഇറച്ചീം കഴിക്കോ ??അവള്‍ ചോദിച്ചു
അയാള്‍ ഒന്നും മിണ്ടിയില്ല
"എടുക്കട്ടെ ...അഫ്സല്‍ ഇക്കാക്ക് ബയങ്ങര ഇഷ്ട്ടാണ് ..എടുക്കട്ടെ ?"
"അയ്യോ വേണ്ട ..ഞാന്‍ കുറച്ചു ദിവസം ഇവിടൊക്കെ തന്നെ കാണും ..അപ്പൊ എന്നെന്ന്ഗ്ഗിലും കഴിക്കാം ,,,എന്നാ ??
അവള്‍ ഒന്ന് ചിരിക്കുക മാത്ര ചെയ്തു ...
"മുന്ന് ഇങ്ങടെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത് ഒരു ചേച്ചി ആണ് ..വല്ല്യേ ജാടക്കാരി ആയിരുന്നു  ഓള് ...ഇങ്ങള് ഭാര്യെനേം കുട്ട്യോളേം കൊണ്ട് വരോ ഇവിടെ എനിക്ക് കൂട്ടിനു ആരും ഇല്ല ..ഞാന്‍ ഒറ്റക്ക ..."
അച്ചായന്‍ ഞെട്ടി ..തന്റെ ഭാര്യയെ അല്ലെ ഇവള്‍ ജാഡ ക്കാരി എന്ന് വിളിച്ചത് ..ഇതിനു മാത്രം ജാഡ ക്കാരി ആണോ സോണിയ ?
ഹും ...അവളെ തന്നെ ആണോ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാന്‍ ഇവള്‍ പറയുന്നത് ....അച്ചായന് ചിരി വന്നു ...
"ഇല്ല സാനിയ ഞാന്‍ ഒറ്റക്കാണ് ,ആരും വരില്ല ..."അയാള്‍പറഞ്ഞു'
 അവളുടെ മുഖം മങ്ങി ....നാളെ കാണാം എന്നും പറഞ്ഞു അച്ചായന്‍ ഇറങ്ങി

                            ബാല്‍ക്കണിയില്‍ നിന്നും മഴ കാണാന്‍  നല്ല ചേലാ....കുറെ നേരം ഒരു സിഗരറ്റും വലിച്ചു അച്ചായന്‍ അവിടെ നിന്നൂ..ഇടക്ക് എപ്പഴോ സാനിയ പറഞ്ഞ കാര്യം ഓര്‍മ്മയില്‍ വന്നു ...തന്റെ ഭാര്യ എത്രയും ജാഡ ക്കാരി ആണെന്ന് അവള്‍ പറയാന്‍ കാരണം ?നാളെ തന്നെ അവളോട്‌ ആ കാര്യം ചോദിക്കണം അവള്‍ മനസ്സില്‍ ഉറപ്പിച്ചു ..അത് മാത്രമല്ല അവളെ പറ്റി എന്തെന്ഗ്ഗിലും അറിയാന്‍ സാധിച്ചാല്‍ ഒരു പക്ഷെ അത് തനിക്ക് ഗുണം ചെയ്യും എന്ന് അയാള്‍ക്ക്‌ തോന്നി .....പെട്ടെന്ന് സാനിയ വിളിച്ചത് പോലെ അയാള്‍ക്ക്‌ തോന്നി .....അതെ അവള്‍ വിളിച്ചിരിക്കുന്നു ...സാനിയയുടെ ഫ്ലാറ്റിന്‍റെ  ബാല്‍ക്കണി അച്ചായന്‍റെ ഫ്ലാറ്റിലെ ബാല്‍ക്കണിയുടെ അഭിമുഖമാണ് ..ഇപ്പോള്‍ ഇരു കൂട്ടര്‍ക്കും പരസ്പ്പരം കാണാം ...ഇപ്പോള്‍ അവള്‍ തട്ടം ഇട്ടിട്ടില്ല...അഴിഞ്ഞു കിടക്കുന്ന മുടി മഴയോടപ്പോം ഉള്ള കാറ്റില്‍ പാറി കളിക്കുന്നു ....അവിടെ നിന്ന് കൊണ്ട് സാനിയ വിളിച്ചു പറഞ്ഞു "ഞാന്‍ മുന്നേ പറഞ്ഞില്ലേ മുന്നിവിടെ താമസിച്ചിരുന്നജാടക്കാരിയെ പറ്റി ,,,ഓളും ഈ സമയത്ത് ഇവിടെ വന്നു നില്‍ക്കാറുണ്ട് ..."
"ഇവിടെ നിന്ന് നിങ്ങള്‍ സംസാരിക്കാരുടോ ? അച്ചായ ചോദിച്ചു
"ഞാന്‍മിണ്ടിയാല്‍ ഓള് കേള്‍ക്കില്ല ..ഏതു നേരവും ഫോണ്‍ വിളിയ .."അവള്‍ പറഞ്ഞു
അചായന്റ്റെ മുഖത്തെ ചിരി മാഞ്ഞു ....ഫോണ്‍ വിളിയോ ??ഇതിനു മാത്രം ആരെയാണ് അവള്‍ വിളിക്കുന്നത്‌ ??
ഒരുപാട് നേരം അവള്‍ ഫനെ വിളിക്കോ ...ആ ജാടക്കാരി ?"?
ഉം...കുറെ നേരം വിളിക്കും ...അവ;ള്‍ പറഞ്ഞു....
അച്ചായന്‍ അകത്തേക്ക് പോകാന്‍ ഒരുങ്ങി ...പആക്ഷേ വീണ്ടും സാനിയയില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു "ഭക്ഷണം കഴിച്ചോ ഇങ്ങള്‍ ??"
"പാവം " അച്ചായന്‍ മനസ്സില്‍ പറഞ്ഞു ...ഒറ്റക്കൊരു ഫ്ലാറ്റില്‍ ....
പേടിയില്ലേ ഇയാള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ ??
അച്ചായന്‍ ചോദിച്ചു
"ഇതിപ്പോ അധ്യായിട്ടാന ഇങ്ങള് വിചാരിച്ചേ ..ഇക്കിത് അധ്യായിട്ടോന്നല്ല....
പെട്ടെന്ന് മൈലാഞ്ഞ്ജി ഇട്ട കൈകള്‍ തലായി വെച്ചു .."അള്ളാ ഇന്‍റെ\
\തട്ടം ....."
അവള്‍ അകത്തേക്ക് ഓടി ...തിരിച്ചു വരുമെന്നും കാത്തു അച്ചായന്‍ അവിടെ കുറെ നേരം നിന്ന് .....അവള്‍ വന്നില്ല .....
പിറ്റേന്ന് രാവിലെ അച്ചായന്‍ നഗരത്തിലേക്ക് ഇറങ്ങി ...സോണിയ ഈ നഗരത്തില്‍ എവിടെയോ ഉണ്ടാകും എന്നാ വിശ്വാസം അയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു .....കുറെ ഐ ടി കമ്പനികള്‍ കയറി ഇറങ്ങി ...അവിടെ കണ്ടവരില്‍ പലര്‍ക്കും സോണിയയെ അറിയാം ..പക്ഷെ ഇവിടെ ആണെന്ന് അറിയില്ല ........
അയാള്‍ അവള്‍ വര്‍ക്ക്ചെയ്തിരുന്ന കമ്പനിയില്‍; പോയി രാജിയുടെ കാര്യം തിരക്കി ...കുറെ പേര്‍ പറഞ്ഞു അറിയില്ലെന്ന് ...പക്ഷെ ദീപക്ക് എന അവളുടെ സുഹൃത്ത് പറഞ്ഞു "അവള്‍ക്കു ലണ്ടനില്‍ ഒരു ജോലി ഒകെ ആയിട്ടുണ്ട്‌ എന്ന് "
മനസ്സില്‍ കെട്ടി ഉറപ്പിച്ച വിശ്വാസത്തിന്റ്റെ ചരടുകള്‍ അഴിഞ്ഞു ....ചതി ...കൊടും ചതി ....
അയാള്‍ തിരിച്ചു തന്റ്റെ ബാല്‍ക്കണിയില്‍ എത്തി ......കൂടെ ഒരു കുപ്പി മദ്യവും ഉണ്ടായിരുന്നു ........ഒറ്റ ഇരിപ്പിന് ആ കുപ്പി മൊത്തം അകത്താക്കി ......തല പെരുക്കുന്നില്ല ................സാനിയ അവളുടെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ വന്നു ......"ഇവിടെ പോയിരുന്നു .....?"
അവള്‍ ചോദിച്ചു ....
ഞാന്‍ സിറ്റിയില്‍......
"ആ കുപ്പി അവിടെ ഇടണ്ട ........കളഞ്ഞേക്കൂ ..........."
അതും പറഞ്ഞു അവള്‍ അകത്തേക്ക് പോയി ........
അച്ചായന് നാണക്കേടായി .....
അയാള്‍ അവുടെ അടുത്തേക്ക്‌ ചെന്നു.........
"എനിക്ക് അഫ്സല്‍ എന്ന തന്റ്റെ ഭര്‍ത്താവിനോട് വെറുപ്പ്‌ തോന്നുന്നു ....ഇത്രയും സുന്ദരിആയ ഭാര്യയെ തനിച്ചാക്കി  പോവാന്‍ അയാള്‍ക്ക്‌ എങ്ങനെ തോന്നുന്നു ......"
സാനിയ ചെറുതായൊന്നു പേടിച്ചു .....
ഇങ്ങള് പോയെ ........ഇപ്പോ സംസാരിക്കാന്‍ പറ്റിയ അവസ്ഥയല്ല .....പോണം ........അവള്‍ പറഞ്ഞു ...
അയാള്‍ ഫ്ലാറ്റിലേക്ക് പോയി ....
"ഛെ ....പാവം കുട്ടി ...പേടിച്ചു കാണും ....പറയണ്ടായിരുന്നു ...പക്ഷെ മദ്യം സമ്മതിക്കില്ലോ....."അയാള്‍ സ്വയം പറഞ്ഞു .......കട്ടിലില്‍ നീണ്ടു നിവര്‍ന്നു അയാള്‍ കിടന്നു .........
പിറ്റേന്ന് രാവിലെ അച്ചായന്റ്റെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നത് സാനിയ ആണ് ......കാരണം തലേന് അയാള്‍ വാതില്‍ അടക്കാന്‍ മറന്നിരുന്നു ......നല്ല പുട്ടും കടലയും കൊണ്ടാണ് അവളുടെ വരവ് ...അച്ചായന്‍ എഴുനെറ്റിട്ടുടായിരുന്നില്ല ............അവള്‍ അയാളെ എഴുനെല്‍പ്പിച്ചു ......
അച്ചായന് അവളുടെ സ്വഭാവത്തില്‍ ഒരു കവ്തുകം തോനി.....
"സോറി ...ഇങ്ങള്‍ ഇന്നലെ മുഴു ഫിറ്റായിരുന്നു...അതാ ഞാന്‍ അങ്ങനെ പറഞ്ഞത് ........"
അചായന്റ്റെ മനസ്സ് സന്തോഷിച്ചു ........
ഞാന്‍ രാവിലത്തെ ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട് ......കഴിക്കണം ....അവള്‍ പറഞ്ഞു .....
അയാള്‍ ജീവിതത്തില്‍ അത്രയും രുചിയുള്ള പുട്ടും കടലക്കറിയും കഴിചിടുണ്ടായിരുന്നില്ല.....കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചോദിച്ചു
"അഫ്സല് പോകുമ്പോ തന്റ്റെ വീട്ടില്‍ നിന്ന് ആരോടെന്ഗ്ഗിലും വന്നു നില്‍ക്കാന്‍ പറഞ്ഞുകൂടെ ഒരു സഹായത്തിനു ?"എന്നാത്തിനാ ഈ ഒറ്റയ്ക്ക് നില്ക്കുന്നെ ?
"എന്നെ പിടിക്കാനൊന്നും യാരും വരില്ല ഇക്ക ...അല്ല എനിക്ക് ഇക്ക ന്നു വിളിക്കാലോ ?"
വേണ്ട അച്ചായന്നു വിളിച്ചാ മതി ....അയാള്‍ പറഞ്ഞു
ആയിക്കോട്ടെ എന്ന് അവളും ......
അവളുടെ കഥ കേട്ട് അച്ചായന്‍ അവിടെ ഇരുന്നു .....പാവം ...മൂന്ന് കൊല്ലംമായി വിവാഹം കഴിഞ്ഞിട്ട് ...അതില്‍ രണ്ടു കൊല്ലവും സാനിയ ആ ഫളാട്ടില്‍ ഒറ്റക്കായിരുന്നു പോലും .......പ്ലസ്‌ ടു വരെ നല്ല മാര്‍ക്കോടെ പാസ്സായ സാനിയക്ക് നഗരത്തില്‍ വന്നപ്പോ സ്വന്തം ഭാര്‍ത്താവ് തന്നെ പഠിത്തം നിഷേധിച്ചു .....
"മുന്നൊക്കെ എനിക്ക് ബയന്ഗ്ഗര വിഷമം ഉണ്ടായിരുന്നു ...ഇപ്പോ അങ്ങനെ ഒന്നും ഇല്ല ..." അവള്‍ പറഞ്ഞു ...
ഒരുകണക്കിന് സോണിയയും സാനിയയും ആഗ്രഹിച്ചത്‌ ഒന്ന് തന്നെ ആണ് ഒരു ഭര്‍ത്താവിന്റ്റെ സാന്നിധ്യം ...
ജോലി തലക്കു പിടിച്ചു നടക്കുമ്പോള്‍ ഉണ്ടാകുന്ന യഥാര്‍ത്യങ്ങള്‍ ആണ് ഇതൊക്കെ ...തന്റെ ഭാര്യക്കും സംഭവിച്ചത് ഇതു തന്നെ ...പകഷെ ഇതു എന്ത് ജീവിതം ??ജീവിതത്തിലെ സുഖങ്ങള്‍ ഒക്കെ ഇവര്‍ എങ്ങനെ അറിയിന്നു??
എല്ലാം തുറന്നു പറയുന്ന പ്രകൃത ക്കാരി ആയിരുന്നു  സാനിയ.....അതുകൊണ്ട് തന്നെ ചില സുഖങ്ങള്‍ അറിയുന്നതെന്ന് എങ്ങനെയെന്നു അതികം വൈകാതെ തന്നെ അചായനറിഞ്ഞു ....
അന്ന് രാത്രി അചായന്റ്റെ ഫ്ലാറ്റിലേക്ക് അവള്‍ വന്നു ......

"മുന്നോരിക്കല്‍ ഇവിടെ താമസിച്ചിരുന്ന ആ ജാഡ ക്കാരിയെ പരിചയപെടാന്‍
ഞാന്‍ ഇവിടെ വന്നു .......അപ്പൊഓള്‍ക്ക് തിരക്ക് ....പോയിട്" അവള്‍ പറഞ്ഞു...
എന്നിട്ട് താന്‍ പോയോ ? അച്ചായന്‍ ചോദിച്ചു ...
"ഇക്കങ്ങനെ ആരോടും ദേഷ്യം ഉള്ളില്‍ ഇരിക്കൂലാനെ ....ഞാന്‍ രാത്രി പോയി .....അപ്പൊ അവള്ടെ കൂടെ ഒരുത്തന്‍ ഉണ്ടായിരുന്നു .......സത്യം പറഞ്ഞാല്‍ എനിക്ക് നാണം വന്നു ......ഞാന്‍ ഇറങ്ങി പോന്നു ...."
അച്ചായന്‍ ഞെട്ടി ....ആരായിരിക്കും അയാള്‍ .......?
"അവള്‍ പറഞ്ഞു ചിലപ്പോ കാമുകന്‍ ആയിരിക്കും .........പിന്നെ പലപ്പോഴും ഞാന്‍ അയാളെ ഇവിടെ കണ്ടിട്ടുണ്ട് .............ഒരു ദിവസം ലിഫ്റ്റില്‍ രണ്ടും കൂടി കെട്ടിപ്പിടിച്ചു നില്‍ക്കുന്നു .....അത് കണ്ടപ്പോ എന്‍റെ തൊലി ഉരിഞ്ഞു പോയി ....നാണമില്ലാത്ത വര്‍ഗ്ഗം .........അയ്യേ ......................"
അച്ചായന് പരിസരബോധം നഷ്ട്ടപെട്ടു .......അയാളുടെ കണ്ണുകള്‍ ചുവന്നു
സാനിയ നീ ഇപ്പോ പൊ .....എനിക്കൊന്നു ഒറ്റയ്ക്ക് ഇരിക്കണം .....
അവള്‍ക്കു ചെറിയൊരു നീരസം തോന്നി...ഒന്നും മിണ്ടാതെ അവള്‍ ഇറങ്ങി പോയി .............
ചുവന്നു തുടുത്ത കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ തുടങ്ങി .......ഷെല്‍ഫ് ലെ മദ്യകുപ്പികള്‍ ഓരോനായി കാലിയാകാന്‍ തുടങ്ങി ............
പല നിറങ്ങളിലുള്ള മദ്യക്കുപ്പികള്‍ ചുമരില്‍ എറിഞ്ഞു അച്ചായന്‍ പൊട്ടിച്ചു........"പൊലയാടി മോളെ .........നീ ............................"
കൊല്ലും നിന്നെ ഞാന്‍ ......തിരഞ്ഞു പിടിച്ചു കൊല്ലും ..............."
അപ്പോഴേക്കും ബോധം പോയിരുന്നു ....അയാള്‍ നിലത്തേക്കു വീണു ....അടിയില്‍ ചിന്നി ചിതറി കിടക്കുന്ന ചില്ലുകള്‍ കയ്യിലേക്ക് ചെറുതായൊന്നു തുളഞ്ഞു കയറി'...രക്തം പൊടിഞ്ഞു ....
സാനിയ ബാല്‍ക്കണിയില്‍ വന്നു ...എന്തോ നിഗൂഡമായ രഹസ്യം അയാള്‍ ഒളിപ്പിക്കുന്നുന്ടെന്നു  അവള്‍ക്കും തോന്നി ........
പിറ്റേന്ന് രാവിലെ .....
അച്ചായന്‍റെ തല പെരുത്തു ......എഴുനേല്‍ക്കാന്‍ പറ്റുന്നില്ല.....കയ്യില്‍ചോരഒട്ടിപ്പിടിച്ചിരിക്കുന്നു ..........ഉറക്കത്തില്‍അറിയാതെ ചര്ധിച്ചതിന്റെരൂക്ഷഗന്ധം മൊത്തത്തില്‍ പടര്‍ന്നിരിക്കുന്നു ........
അയാള്‍ ഒരു സിഗരട്ട് എടുത്തു കത്തിച്ചു ബാല്‍ക്കണിയി'ലേക്ക് നടന്നു .....സാനിയ ബാല്‍ക്കണിയിലെ കമ്പികളില്‍  തുണികള്‍ ഉണക്കാന്‍ ഇടുന്നു ..അവള്‍ അച്ചായനെ കണ്ടു ...അച്ചായനും ...അവള്‍ മിണ്ടിയില്ല ........അച്ചായനും .....കയ്യിലെ ചോര കണ്ടപ്പോള്‍ അവള്‍ക്കു സഹിച്ചില്ല ...."അള്ളോ കയ്യി ചോര .........."
അച്ചായന്‍ ഒന്നും മിണ്ടിയില്ല .............
അവള്‍ പുറകിലൂടെ വന്നു അച്ചായന്റെ ഫ്ലാട്ടിന്റ്റെ വാതില്‍ മുട്ടി...
അച്ചായന്‍ പോയി തുറന്നു .........
എന്താ പറ്റ്യേ?കയ്ക്കു ?
അവള്‍ മൂക്ക് പൊത്തി ...എന്താ ഇവിടെ ഒരു മണം ?എന്താ ഇന്നലെ സംഭവിച്ചത് ??
അച്ചായന്‍ ഒന്നും മിണ്ടിയില്ല എനിക്കിറിയാം ഇങ്ങക്ക് കാര്യായിട്ട് എന്തോ പ്രശ്ന്നണ്ട് ......ഇങ്ങളെ കണ്ടപ്പോ ഒരു പാവം ആയിട്ട് എനിക്ക് തോന്നീത് ....ആരും സംസാരിക്കാന്‍ ഇല്ലാതെ ഇങ്ങനെ മാസങ്ങള്‍ളും ആഴച്ചകളും കഴിയുന്നോണ്ട് നിങ്ങള്‍ എനിക്ക് ആശ്വാസം ആയിരുന്നു .........ആ എന്നോട് ഇങ്ങക്ക് എന്താ സംഭവം എന്ന് തുറന്നു പറഞ്ഞൂടെ ............

"മുന്നിവിടെ താമസിച്ചിരുന്ന ആ ജാടക്കാരി ...എന്‍റെ ഭാര്യയാണ് ....കൂടുതല്‍ ഒന്നും ചോദിക്കണ്ട
"പടച്ചോനെ ......."അവള്‍ വാ പൊത്തി .........
തിരിഞ്ഞു ഒന്നും മിണ്ടാതെ അവളുടെ ഫ്ലാറ്റിലേക്ക് ഓടി ......
പടച്ചോനെ ഞാന്‍ എന്തൊക്കെ കാര്യങ്ങളാ ആ പെണ്ണിനെ പറ്റി പറഞ്ഞു കൊടുത്തത് .........അവളുടെ കൈകള്‍ വിറച്ചു .........അവള്‍ സ്വയം ശപിച്ചു ......ഞാന്‍ കാരണം അവരുടെ ജീവിതം ........
പക്ഷെ  അയാള്‍ അറിയണ്ടേ .....അല്ലെന്ഗ്ഗില്‍ എങ്ങനെ ചതി തിരിച്ചറിയും ??
ഒരു കണക്കിന് എനിക്ക് തെറ്റൊന്നും പറ്റിയിട്ടില്ല ........പടചോനായിട്ടു അയാള്‍ക്ക് അറിയിച്ചു കൊടുത്തതായിരിക്കും ......അവള്‍ സമാധാനിച്ചു......
എന്തായിരിക്കും അയാളുടെ ഇപ്പോഴത്തെ അവസ്ഥ ??പാവം നീറി നീറി ചത്തിട്ടുണ്ടാകും......ഒന്ന് പോണോ ??
അവള്‍ അയാളുടെ ഫ്ലാറ്റില്‍എത്തി ....അച്ചായന്‍ സോഫയില്‍ കണ്ണടച്ച് ചായ്ഞ്ഞു കിടക്കുന്നു ...അവള്‍ അയാളുടെ അടുത്തു വന്നിരുന്നു .......തട്ടം മാറ്റി ..."ഞാന്‍ കാരണം ആണല്ലേ ഇപ്പോ സമധാനം പോയത് ......"
അവള്‍ പറഞ്ഞു ....
അച്ചായന്‍ കണ്ണ് തുറന്നു .."അത് നന്നായി ഒരു പക്ഷെ ഞാന്‍ ആദ്യം നിന്നോട് ആ ജാടക്കാരീടെ ബര്താവന് എന്ന് പറഞ്ഞിരുന്നെന്ഗ്ഗില്‍ ഈ സത്യങ്ങള്‍ ഒന്നും ഞാന്‍ അറിയില്ലായിരുന്നു ...."
"ഒരുകണക്കിന് എനിക്കും ഇതേ അവസ്ഥ തന്ന ...അഫ്സലിക്ക എങ്ങനെ നടക്കൂന്നു എന്ന് എനിക്കറിയില്ല ....എന്നെ ഒന്ന് തൊട്ടതു പോലും ഞാന്‍ ഓര്‍ക്കുന്നില്ല .......ഇക്കാക്ക് വേണ്ടത് ഇക്ക നേടുന്നുണ്ടാകും...അതുകൊണ്ടായിരിക്കും എന്നെ വേണ്ടാത്തത് ..."
അവളുടെ കണ്ണ് നിറഞ്ഞു ........
അച്ചായന്‍ ചിരിച്ചു ........
"ഇത്രേം സുന്ദരി ആയ നിന്നെ കളഞ്ഞിട്ടു അയാള് പോവോ .......?"
എന്നെക്കാളും എത്രയോ സുന്ദരി മാര്‍ ഇക്കാടെ കൂടെ ജോലി ചെയ്യുന്നു ........ചിലരൊക്കെ ഇവിടെ വരാര്‍ ഉണ്ട് ...പിന്നെ ഞാന്‍ സുന്ദരി ആണെന്ന് ഇക്കമാത്രേ എന്നോട് പറഞ്ഞിട്ടുള്ളൂ]"...അവള്‍ ചിരിക്കാന്‍ ശ്രമിച്ചു .....
അച്ചായന്‍ അവളുടെ അരികിലേക്ക് നീങ്ങി ....അവളുടെ മുഖത്തോടു തന്റ്റെ മുഖം അടിപ്പിക്കും തോറും തന്റ്റെ മനസ്സിലെ വിഷമങ്ങള്‍ മായുന്നത് പോലെ തോന്നി .........സാനിയ മുഖം പുറകിലോട്ടു വലിച്ചു ............"സത്യം സോണിയയെക്കള്‍ സുന്ദരി ആണ് നീ ........."
അച്ചായന്‍ അവളുടെ കൈ തന്റ്റെ കയ്യില്‍ എടുത്തു ചുണ്ടോടു അടിപ്പിച്ചു .........സാനിയ വിയര്‍ത്തു ..."വേണ്ട ഇക്ക ........."
ഒരു കണക്കിന് നീയും ആഗ്രഹിക്കുന്നില്ലേ ??"
സാരി കൊണ്ട് മൂടി വെച്ചിരിക്കുന്ന അവളുടെ ഉദരം അയാള്‍ കണ്ടു ......അയാള്‍ അവളുടെ നാഭിയില്‍ തൊട്ടു ......ആരും ഇതു വരെ തൊടാത്ത ആ ശരീരത്തില്‍ തൊടുമ്പോള്‍ അയാള്‍ക്ക്‌ അഭിമാനം തോന്നി ...കാരണം അതൊരു ഭാഗ്യമാണ് ..........
സാനിയ പിന്നെ ഒന്നും നിഷേധിച്ചില്ല ......അവളുടെ കണ്ണ് പുറകിലോട്ടു മലരുന്നത് അയാള്‍ കണ്ടു .........പുതിയ അനുഭവത്തില്‍ സാനിയ ലയിച്ചു ....
മണിക്കൂറുകള്‍ നീണ്ട ആര്‍ത്തി ..........
ഇരു കൂട്ടര്‍ക്കും തളര്‍ച്ച ....
.അവിടെ വെച്ച് അയാള്‍ അവളോട്‌ ചോദിച്ചു "നീപോരുന്നോ എന്‍റെ ഒപ്പം ....."
അവള്‍ ഒന്നും മിണ്ടിയില്ല ..........വസ്ത്രങ്ങള്‍ അണിഞ്ഞു അവളുടെ ഫ്ലാറ്റിലേക്ക് പോയി ...............
കുറച്ചു കഴിഞ്ഞപ്പോള്‍ അച്ചായനും പോയി .....അവള്‍ കുളിക്കുകയാരുന്നു.....
കുളി കഴിഞ്ഞു വാതില്‍ തുറന്നതും അചായന്റ്റെ മുഖം ..........അച്ചായന്‍ അവളുടെ അടുത്തേക്ക്‌ ചെന്നു ...അവള്‍ തള്ളി മാറ്റി ..."ഇക്ക പൊ .........എനിക്ക് വയ്യ ..."
"എനിക്കും വയ്യ .............'"
അവള്‍ അവളുടെ മുറിയിലേക്ക് പോയി ...."ഇന്നു അഫ്സല്‍ ഇക്ക വരും ...എനെ വിളിച്ചിരുന്നു "
അവള്‍ പറഞ്ഞു ......
തെറ്റ് നമുക്ക് രണ്ടു പേര്‍ക്കും പറ്റി ...അത് തിരുത്തണ്ടേ .....നീ ഇനി ഇവിടെ കഴിയണ്ട ...എന്‍റെ കൂടെ വാ ....
എനിക്ക് ഭര്‍ത്താവ് മാത്രല്ല ...വീട്ടുകാരും ഉണ്ട് .........
അവള്‍ കരഞ്ഞു ....അച്ചായന്‍ അവള്‍ക്കരികില്‍ വന്നു ...അവള്‍ അച്ചയന്റ്റെ മാറില്‍ തല ചായ്ച്ചു ......."ഞാനെന്ത ചെയ്യാ ഇക്ക ...."
"ഞാന്‍ ഇന്നു നാട്ടില്‍ പോവാണ് .......സോണിയ ...ആ ബന്ധം തീര്‍ന്നു ...ഞാന്‍ പോയി തിരിച്ചു വരും .......എന്‍റെ ഫ്ലാട്ടിന്റ്റെ കീ നീ സൂക്ഷിക്കണം........"


                                                                  ഭാഗം :രണ്ടു 

മഴക്കാലം ശക്തി കൂടിയിരിക്കുന്നു ........അച്ചായന്‍ വന്നു ഇറങ്ങിയപ്പോള്‍ നഗരം മൊത്തം മഴയില്‍ കുളിച്ച  നിലയില്‍ ആയിരുന്നു ....അയാള്‍ ഫ്ലാട്ടിലോട്ടുനടന്നു .........അവളെ കാണാനുള്ള തിടുക്കം ...മനസ്സ് പിടക്കുന്നു .......ഒരു മാസത്തില്‍ ഒന്ന് വിളിക്കുക പോലും ചെയ്തില്ല ......അങ്ങോട്ട്‌ വിളിച്ചപ്പോള്‍ എടുത്തതും ഇല്ല ...പലപ്പോഴും പോകണം എന്ന് വിചാരിച്ചതാണ്...പക്ഷെ അവള്‍ക്കു നില്‍ക്കാന്‍ ഒരിടം വേണം .....അത് തേനിയിലെ തന്റ്റെ മുന്തിരി തോട്ടാത്തിന്റെ അടുത്തു അയാള്‍ ഒരു മാളിക വിലക്ക് മേടിച്ചു ......തന്‍റെ അവിടുത്തെ ഒരു അടുത്ത സുഹൃത്തിനോട് കാര്യം പറഞ്ഞു .....അവന്‍റെ ഭാര്യയും കുട്ടികളും ഉണ്ടാകും ഇനി സാനിയയുടെ കൂട്ടിനു .....
അയാള്‍ ഫ്ലാറ്റി നു  ഫ്ലാറ്റിനു മുന്നില്‍ എത്തി ...വാതില്‍ മുട്ടി
തുറന്നത് അഫ്സല്‍ ആയിരുന്നു ....അച്ചായന്‍ ചെറുതായൊന്നു പകച്ചു ...
"ആരാ ?"അഫ്സല്‍ ചോദിച്ചു
"ഞാന്‍ തൊട്ടടുത്ത ഫ്ലാറ്റിലെ ആണ് ...എന്‍റെ ഫ്ലാട്ടിന്റ്റെ കീ ഇവിടെ കൊടുത്താണ് ഞാന്‍ പോയത് ......"
"കൊടുത്ത ആള് ഇന്നു ഇവിടില്ല ....എനിക്കറിയില്ല നിങ്ങളുടെ ഫ്ലാട്ടിന്റ്റെ കീ ഒന്നും ..."
വാതില്‍ അടഞ്ഞു .....
അച്ചായന്‍ ഞെട്ടി ....സാനിയ ?? അവള്‍ എവിടെ ??
അയാള്‍ തന്റ്റെ ഫ്ലാറ്റിലേക്ക് നടന്നു ........പക്ഷെ ഫ്ലാറ്റു തുറന്നു കിടക്കുന്നുണ്ട്...ആരായിരിക്കും ??
അയാള്‍ അകത്തു കടന്നു .....അയാള്‍ ഒരിക്കലും മറക്കാത്ത മുഖം ,സോണിയ ആയിരുന്നു അത് .......
അവള്‍ അച്ചായനെ കണ്ടു
"എന്നതാ അച്ചായ ....?"ഒരു അതിശയോക്തിയും ഇല്ലാതെ അവള്‍ ചോദിച്ചു
"നീ ഇവിടെ .....എതെന്റ്റെ ഫ്ലാറ്റു ആണ് ...."
"അതെ .....എന്‍റെ കേട്യോന്‍ മേടിച്ച ഫ്ലാറ്റു പിന്നെ എന്‍റെ കൂടി അല്ലിയോ "
"നീ ഇവിടെ വേണ്ട .......ഇറങ്ങു പുറത്തു ........ചതിയത്തി ......."
"എന്നതാ ...എന്നതാ ......ചതിയതീന്നോ ??...അച്ചായന്‍ തന്നെ അത് വിളിക്കണം ...കീ തപ്പി അടുത്ത ഫ്ലാറ്റില്‍ പോയിരുന്നല്ലേ ??..അവിടെ നമ്മടെ പുള്ളിക്കാരിയെ കണ്ടു കാണില്ലായിരിക്കും അല്ലിയോ ??"
നീ പോടീ .......
"അവളെ കാണാനോ അച്ചായന് ?"അവളെ കാണാനല്ലേ ഇപ്പോ വന്നത് ......"
"അച്ചായന്‍ സോണിയയുടെ കണ്ണുകളിലേക്കുനോക്കി ......'
നോക്കി പേടിപ്പിക്കണ്ട ....എനിക്കും കാണണം അവളെ ...നമുക്ക് അവള്‍ടെ നാട്ടില്‍ പോകാം ......
"അവള്‍ നാട്ടിലാണോ ??"നിനക്ക് എങ്ങനെ അറിയാം ...ഞാന്‍ വന്നതിനു ശേഷമാണ് അവള്‍ പോയത് ......പോയതല്ല ഇറക്കി വിട്ടതാ .....ആ ദുഷ്ട്ടന്‍അവളെ മൊഴി ചൊല്ലി ......ചില കാര്യങ്ങള്‍ ഒക്കെ അവള്‍ എന്നോട് പറഞ്ഞു ......"
അച്ചായനു പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു
അവളെ കാണാന്‍ മലപ്പുറത്തേക്ക് പോകുമ്പോള്‍ സോണിയ തന്‍റെ ഭാരം മുഴുവന്‍ അച്ചാണ് മുന്നില്‍ ഇറക്കി വെച്ചു....അവളാണ് കാര്‍ ഓടിച്ചിരുന്നത്.....
"ഞാന്‍ തെറ്റ് കാരി ആണ് അച്ചായ ........ഇത്രയും നാള്‍ ഞാന്‍ ശരിക്കും അച്ചായനെ പറ്റിച്ചു ....പക്ഷെ എനിക്ക് കിട്ടി ...സാനിയ പറഞ്ഞ ആ  ആളെയാണ് ഞാന്‍ അച്ചായന് പകരം കണ്ടെത്തിയത് .......പക്ഷെ ഞാന്‍ അച്ചായനെ ചാതിച്ചതിനെക്കാള്‍ ഇരട്ടി യാണ് അവന്‍ എന്നെ ചതിച്ചത് .......എന്‍റെ ബാഗ്ഗു ബാലെന്‍സ് എത്രാ ന്നറിയോ?? സീറോ ........

പറഞ്ഞിട്ട് കാര്യല്ല്യ അച്ചായ ........ചതി പറ്റി പോയി .....
ഞാന്‍ കാരണം തന്നെ ആണ് അച്ചായന്‍ തെറ്റുകാരന്‍ ആയതു .........സാനിയ എല്ലാം എന്നോട് പറഞ്ഞു .......അഫ്സല്‍ അവളെ വെറുതെമൊഴി ചൊല്ലിയതല്ല ...ഷീ ഈസ്‌ പ്രഗ്ഗ്നന്റ്റ്......അയാളൊന്നു തോടുക പോലും ചെയ്യാത്ത ഭാര്യ എങ്ങനെ പ്രഗ്ഗ്നന്റ്റ് ആകും ?? സോണിയ ചിരിച്ചു ..........
പക്ഷെ എനിക്ക് അച്ചായനോട് വെറുപ്പോന്നും ഇല്ല ...എല്ലാം ഞാന്‍ കാരണമാണ് ...ഞാനെന്‍റെ ശരീരം അച്ചായന്‍ ആഗ്രഹിക്കുമ്പോള്‍ ഒക്കെ അച്ചായന് തന്നിരുന്നേല്‍ ഈ തെറ്റ് ഒരിക്കലും സംഭവിക്കില്ലായിരുന്നു........."
സോണിയയുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ പൊഴിഞ്ഞു ..........

കാര്‍ നിര്‍ത്തു ...ഞാന്‍ ഓടിക്കാം ...അച്ചായന്‍ പറഞ്ഞു ........
വേണ്ട .....പെട്ടെന്ന് അവളെ കാണാന്‍ ഒരു കൊതി അല്ലെ .....ഞാന്‍ സ്പീഡില്‍ ഓടിചോളം ......
പിന്നീട് കാര്‍ പായുകയായിരുന്നു .........അത്ര സ്പീഡില്‍ അച്ചായന്‍ യാത്ര ചെയ്തിരുന്നില്ല.....

കാര്‍ അവളുടെ വീടിന്‍റെ മുന്നില്‍ എത്തി ...കുറച്ചു ബുദ്ധിമുട്ടി എന്ഗ്ഗിലും വീട് അവര്‍ കണ്ടു പിടിച്ചു...സോണിയയും അച്ചായനും കാറില്‍ നിന്ന് ഇറങ്ങി ......വീട്ടിലേക്കു കയറി ....."ആരാ ..."
സാനിയയുടെ ഉപ്പ വാതില്‍ക്കല്‍ വന്നു ...
"ഞാന്‍ സാനിയയുടെ കൂട്ടുകാരിയാണ്‌ ......"സോണിയ പറഞ്ഞു
ഓ.....ആ പെഴച്ചവളെ കാണാന്‍ വന്നതാണോ ?ഓള് ഇവിടില്ല ....അവളെ തിരഞ്ഞു ആരും ഇവിടെ വരണ്ട ...പൊയ്ക്കോ......
അവര്‍ രണ്ടു പേരും ഇറങ്ങി ........
പോരാന്‍ നേരത്ത്സാനിയയുടെഅനിയത്തികുട്ടിപുറകില്‍നിന് വിളിച്ചു ...
അവള്‍ പറഞ്ഞു...ഇത്താത്ത മുകളില്‍ ഉണ്ട് .....ആരോടും ഒന്നും മിണ്ടില്ല അച്ചായന്‍ ആ വീടിന്‍റെ മുകളിലേക് ഓടി ......മുറിയുടെ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു ........അവളെ കണ്ടു ...അവളുടെ തലയില്‍ തട്ടം ഇല്ല...വെറും ഒന്നര മാസം കൊണ്ട് ആകെ മാറിയിക്കുന്നു .......
സാനിയ ....അയാള്‍ വിളിച്ചു ....
അവള്‍ ഒന്നും മിണ്ടുന്നില്ല....അവളുടെ ഉമ്മ  അവിടേക്ക് വന്നു ......
"വിളിക്കണ്ട ........അവള് വിളി കേള്‍ക്കില്ല ...."
"ഞാന്‍ ഇവളെ കൊണ്ടുപോകാന്‍ വന്നതാ .....ഇങ്ങനെ ഇവിടെ ഇട്ട്കൊല്ലാക്കൊല ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല ......."സോണിയ അച്ചായന്റെ അരികില്‍ വന്നു ......
നമുക്ക് ഇവളെ കൊണ്ട് പോകാം അച്ചായ ........അവള്‍ പറഞ്ഞു ....
ഇവള്‍ടെ ഉപ്പ അതിനു സമ്മതിക്കില്ല മക്കളെ....കുടുംബത്തിനു മാനക്കെടുണ്ട്ടാക്കി വന്നതല്ലേ .......വയറ്റി കിടക്കുന്ന കുഞ്ഞിനെ അവള് പോലും അറിയാതെ ഇല്ലാതാക്കീത അവള്‍ടെ ഉപ്പ ........അന്ന് മുതല എന്‍റെ കുട്ടി ഈ അവസ്ഥയില്‍ ആയതു ...ആരോടും ഒരു വാക്ക് പോലും മിണ്ടുന്നില്ല ....
"എന്‍റെ കുഞ്ഞു ..."അച്ചായന്‍മനസ്സില്‍ പറഞ്ഞു .....
ഇവള്‍ ഒരിക്കലും ഇനി ഈ നാട്ടിലോട്ടു വരില്ല ...അത് ഞാന്‍ ഉറപ്പു തരാം ..അച്ചായന്‍ പറഞ്ഞു ....ആരെതിര്‍ത്താലും ഞാന്‍ കൊണ്ട് പോകും ........

ആ വാക്ക് വെറും വാക്കായില്ല.....അയാള്‍ അവളെ കൊണ്ട് വന്നു ......
പക്ഷെ വന്ന വഴി അല്ല അവര്‍ തിരിച്ചു പോയത് ...."നമ്മള്‍ കൊച്ചിയിലെക്കല്ലേ പോകുന്നത് ? സോണിയ ചോദിച്ചു .......
"ഞാന്‍ ഇവള്‍ക്ക് വേണ്ടി ഒരു വീട് വേടിച്ചു ,...അവിടെക്കാണ് ...........ഈ അവസ്ഥയില്‍ഇവള്‍ആകാന്‍ കാരണം ഞാന്‍ ഒറ്റ ഒരുത്തനാണ് ....എനിക്ക് ഇവളെ പഴയ സാനിയ ആക്കണം ......
ഞാനും ഉണ്ട് ..അച്ചായന്റെ കൂടെ .....
അച്ചായന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി .....<ശുഭം >

                                               ലിജോ പാവറട്ടി


























































































































































Tuesday, 5 February 2013

കോഴിമുട്ട

കോഴിമുട്ടയ്ക്കും കണ്ണ് നിറക്കാന്‍ പറ്റുമെന്ന് കഴിഞ്ഞ ദിവസമാണ് എനിക്ക് മനസിലായത് ............
ഈ സംഭവം അതായാത് കോഴിമുട്ട പണ്ട് മുതലേ എന്‍റെ വീക്നെസ് ആയിരുന്നു ....ചെറിയ മുതലേ എന്‍റെ വയറു കൊഴിമുട്ടുടെ ഒരു ഫാന്‍ ആയിരുന്നു ...അതകത്ത് ചെന്നാലേ വയര്‍ നിറഞ്ഞു എന്നൊരു തോനാല്‍ അനുഭവപ്പെടുള്ളൂ .....പണ്ട് അത് തിന്നു കൂട്ടിയതിന്റെ ഒരു വളര്‍ച്ചയും എന്ന് എന്‍റെ ദേഹത്തു ഇല്ല എന്നത് മറ്റൊരു സത്യം ........മൂന്നാം ക്ലാസ്സ്‌ ഗുണ്ടകള്‍ എന്ന കഴിഞ്ഞ ബ്ലോഗ്‌ കഥയില്‍ പറഞ്ഞ പോലെ കാക്കകള്‍ ആയിരുന്നു എന്‍റെ കോഴിമുട്ട  കൊണ്ടുവരല്‍ നിര്‍ത്തിച്ചത് ...ഞാന്‍ ചോറുന്ണാനായി വരാന്തയിലേക്ക്‌ വന്നാല്‍ അപ്പൊ കൊത്തി കൊണ്ട് പോകും ...ശവങ്ങള്‍......ആ സംഭവം പതിവായപ്പോള്‍ എന്‍റെ മാതാവ് ആ കോഴിമുട്ട തന്നയക്കുന്ന പരിപാടി അങ്ങ് നിര്‍ത്തി ........പക്ഷെ എനിക്ക് വാശി ആയിരുന്നു ...അത് കിട്ടിയേ പറ്റുള്ളൂ ....എന്‍റെ വാശിക്ക് മുന്നില്‍ എന്‍റെ പ്രിയ മാതാവ് തൊട്ടു തൊപ്പി ഇട്ടു...."ഇന്നാട ...കൊണ്ട് പോ...കണ്ട കാക്കൊള്‍ക്കും പൂച്ചോള്‍ക്കും കൊടുത്തോട്ട ......മുറിക്കും നെന്നെ ഞാന്‍ "".....ഹാവൂ ...ചീത്ത കേട്ടാല്‍ എന്താ ....സംഭവം ഓക്കേ ആയി .അന്നേ ദിവസം ആന്‍റിയുടെ  കയ്യും പിടിച്ചു സ്കൂളില്‍ പോകുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ .."മുട്ട കാക്ക കൊത്തുമോ ??"
പക്ഷെ വഴിയുണ്ട് ...ക്ലാസ്സില്‍ ഇരുന്നു സാധനം അകത്താക്കാം .....
മലയാളം ടീച്ചര്‍ ക്ലാസ്സില്‍ വന്നു ...വധം തുടങ്ങി ...ഞാന്‍ ചോറ്റും പാത്രം തുറന്നു ...തീറ്റ തുടങ്ങി ...എന്ത് രസം....തൊട്ടടുത്തിരിക്കുന്ന ചങ്ങാതിക്കും കൊടുത്ത് ഒരു തുണ്ടം .........പെട്ടെന്ന് ഒരു അശരീരി "ടീച്ചര്‍ ഇതൊന്നും കാണുന്നില്ലേ ??"വരാന്തയിലൂടെ പോകുന്ന ഹെട്മിസ്ട്രസ്സ് എല്ലാം കണ്ടു ...ഉടനെ മലയാളം ടീച്ചര്‍ എന്നെ നോക്കി ................പാത്രവും കോഴിമുട്ടയും നിലത്തു ......................................ആഹ എന്ത് രസം ........കിട്ടിയ അടി എണ്ണിയില്ല....

ഇതു നടന്നത്ഏകദേശം ഒരു പതിനാലു വര്ഷം മുന്നാണ് ....ഈ അടുത്ത കാലത്ത് എന്‍റെ കാമുകി,അവള്‍ പഠിക്കുന്ന ഹൈദരബാധിലെ ഒരു കോളേജില്‍ വെച്ച് ഒരു കോമടി കാണിച്ചു .......ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ,പുള്ളിക്കാരിക്കു വിശന്നപ്പോള്‍ പാത്രം തുറന്നു കോഴിമുട്ട അങ്ങ് അകത്താക്കി ....ഇതു ഞാന്‍ എങ്ങനെ അറിഞ്ഞെന്നായിരിക്കും ...ആരും കണ്ടില്ലഎന്ന്  അവള്‍ വിജാരിച്ച സംഭവം എല്ലാരും കണ്ടു ....ഇതു കണ്ട മറ്റൊരു സുഹൃത്ത് നൈസായിട്ട് ഇതൊക്കെ മൊബൈലില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ ഇട്ടൂ...എന്‍റെ ഗാമുകിയുടെ മാനം പോയി ....ഇടക്ക് അവളെ ഞാന്‍ ഇതും പറഞ്ഞു കളിയാക്കും ....പക്ഷെ ഇതിലും വലിയത് നമ്മള്‍ കാണിച്ചിട്ടുണ്ടല്ലോ .........<ഇതു വായിചാല്‍ എല്ലാം ശരിയാകും >അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ .....പക്ഷെ ഇപ്പോ ധൈര്യമായി വരാന്തയില്‍ ഒക്കെ ഇരിക്കാം ...ഇന്നു കൊത്തി കൊണ്ട് പോകാന്‍ അതിനു മാത്രം കാക്കള്‍ എവിടിരിക്കുന്നു ???............

പക്ഷെ ഈയിടക്ക് കോഴിമുട്ടയുടെ ഓര്‍മ്മകളെ റീ ക്രിയേറ്റ് ചെയ്യാന്‍ ഞാന്‍ ഒരു പണി ഒപ്പിച്ചു ഒരു ദിവസം രാവിലെ ഞാന്‍  കോഴിമുട്ട പൊരിച്ചു.....ഒരു ചോറ്റും പാത്രത്തില്‍ നിറയെ ചോറ് നിറച്ചു ,അതിനുമുകളില്‍ ആ കോഴിമുട്ട വെച്ച് അടച്ചു ......ഉച്ചക്ക് തിരിച്ചു വന്നു ഞാന്‍ ചോറ്റും പാത്രം തുറന്നു .....ആ സമയം ഒരു മണം നമ്മുടെ മൂക്കിലേക്ക് അടിക്കും ........വര്‍ഷങ്ങള്‍ക്കു മുന്ന് എന്നും അതെ സമയത്ത് മൂക്കില്‍ അടിച്ചിരുന്ന ആ മണം...ഹോ ....കണ്ണ് നിറഞ്ഞു .............വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു .............<ശുഭം >

                                                                                                   ലിജോ പാവറട്ടി 

Friday, 1 February 2013

മൂന്നാം ക്ലാസ് ഗുണ്ടകള്‍


ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നകാലം ...ചെറുപ്പം തൊട്ടു തന്നെ കയ്യൂക്കുകൊണ്ടു കേമന്‍ മാരാവുന്നവരെ എനിക്ക് വെറുപ്പായിരുന്നു ..വേറൊന്നും കൊണ്ടല്ല എനിക്ക് അതിനൊന്നും കഴിയില്ല എന്ന് നന്നേ ബോധ്യം ഉണ്ടായിരുന്നു .ക്ലാസ്സില്‍ അടങ്ങി ഒതുങ്ങി ഇരിക്കുന്ന പ്രകൃതക്കാരനായതിനാല്‍ എന്നെ കൈ കൊണ്ടും കാല്‍ കൊണ്ടും "വെറുതെ ഒരു രസത്തിന് ഉപദ്രവിക്കുന്ന ചില ഗുണ്ടകള്‍ ഉണ്ടായിരുന്ന്നു ..ഒരു കോലിട്ട് വായില്‍ കുത്തിയാല്‍ വരെ വേദന വേദന സഹിക്കുക തന്നെ എന്ന പോളസി കാരനായിരുന്നു ഞാന്‍ .അതുകൊണ്ട് തന്നെയാണ് ഗുണ്ടകള്‍ എന്നെ എന്നും ഇരയാകിയിരുന്നതു.ഓരോ ക്ലാസ്സിലും ഒന്നും രണ്ടും കൊല്ലം തോറ്റു തറഠ വന്ന അവര്‍ക്ക് എന്നേക്കാള്‍ രണ്ടും മൂനും വയസ്സ് കൂടുതലായിരുന്നു ..പോരാത്തേന് മസ്സിലും .എല്ലാം സഹിക്കാം തലയില്‍ ചൂണ്ടുവിരല്‍ മടക്കി മേടുന്ന വേദന യാണ് സഹിക്കാന്‍ കഴിയാതെ വന്നത് .ചിലപ്പോള്‍ ഉറക്കെ കരയണം എന്ന് തോനാറുണ്ട്.പക്ഷെ ഞാന്‍ എല്ലാം ക്ഷമിച്ചു .സഹിച്ചു .......കരഞ്ഞാല്‍ ഒരു പക്ഷെ എന്‍റെ മാനം പോയാലോ??
ഇങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് ഗുണ്ടകള്‍ പുതിയ ക്രൂര വിനോദം കണ്ടെത്തുന്നത് ..ആ വിനോദത്തിനു പക്ഷെ എന്റ്റെ ശരീരം നോവില്ല ,പക്ഷെ നാറും ....
എന്‍റെ സ്കൂളിനു ചുറ്റും മതിലാണ് ,ചുറ്റും നിറയെ മരങ്ങളും ഉണ്ട് ..മരത്തില്‍ നിറയെ കാക്കകളും ..ഞാനെന്നും സ്കൂളില്‍ വരുമ്പോള്‍ ഒരു കാക്കക്കൂടെന്ഗ്ഗിലും നിലത്തു വീണിട്ടുണ്ടാകും ...അതെനിക്ക് ബയന്ഗ്ഗര ഇഷ്ട്ടമായിരുന്നു പക്ഷെ കാക്കകള്‍ എന്റ്റെ ശത്രുക്കള്‍ ആയിരുന്നു ...ഉച്ചക്ക് ചോറുണ്ണാന്‍ വരാനധയില്‍ ഇരുന്നാല്‍ അപ്പൊ വന്നു എന്‍റെ കോഴിമുട്ട പൊരിച്ചത് കൊത്തി കൊണ്ട് പോകും ...ഇതു ഒരു പതിവായപ്പോള്‍ എനിക്ക് വീട്ടില്‍ നിന്ന് കോഴിമുട്ട പൊരിച്ചത് തന്നു വിടുന്ന പരിപാടി അമ്മ അങ്ങ് നിര്‍ത്തി ...പക്ഷെ കാക്കകളോട് വെറുപ്പ് ഇരട്ടിക്കുവാന്‍ കാരണം ഗുണ്ടകള്‍ തന്നെ ആയിരുന്നു ...ഞാന്‍ നേരത്തെ പറഞ്ഞില്ലേ എന്‍റെ സ്കൂളിനു ചുറ്റും മതില്‍ ആണെന്ന് ....അതിനു മുകളില്‍ കാക്കള്‍ പല നിറത്തിലും ഡിസൈനിലും കാഷ്ടിച്ചു വെക്കുമായിരുന്നു ......   ഇതു കണ്ടെത്തിയ ഗുണ്ടകള്‍ എന്‍റെ തള്ള വിരല്‍ ബലമായി പിടിച്ച് അതില്‍ കൊണ്ടുപോയി തേക്കും.....ഹാ എന്താ നാറ്റം ......
തെണ്ടികള്‍ ...
നാറികള്‍ .....
....................മക്കള്‍ ............
സഹിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലെ ...ഞാന്‍ ആലോചിച്ചു ...പണി കൊടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ് ....സ്വന്തം കൈ കൊണ്ട് തല്ലുന്നത് നടപ്പില്ല ...അവസാനം ഞാന്‍ തന്നെ എന്‍റെ ശരീരം ഇരുന്നു ഉഴിയെണ്ടി വരും അവര്‍ക്ക് വേണ്ടത് മറ്റൊരു പണിയാണ് ...ഞാന്‍ കാര്യങ്ങള്‍ എന്‍റെ സുഹൃത്തിനോട് വിശദീകരിച്ചു ...അവന്‍ പറഞ്ഞു "ഒരു പണിയുണ്ട് ...നമുക്ക് അവന്മ്മാരുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രം ഒഴിച്ച് വെക്കാം ......"എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി .....പണി എനിക്ക് നന്നേ ബോധിച്ചു ...അത് ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു ...അങ്ങനെ അന്നേ ദിവസം ആധ്യത്തെ ഇടവേളക്കുള്ള മണി മുഴങ്ങി...ഗുണ്ടകള്‍ പുറത്തേക്ക് ഇറങ്ങി ...ക്ലാസ്സില്‍ഞങ്ങള്‍ രണ്ടും മാത്രം ...ഇല്ലാത്ത മൂത്രം ഉണ്ടാക്കി അവന്മ്മാരുടെ വാട്ടര്‍ ബോട്ടിലുകള്‍ ഞങ്ങള്‍ നിറച്ചു .......ആഹാ എന്തൊരു സന്തോഷം ....എന്തൊരു നാറ്റം ...വെള്ളവും മൂത്രവും .............
ബെല്ലടിച്ചപ്പോള്‍ ഗുണ്ടകള്‍ ക്ലാസ്സില്‍ വന്നു .ബാഗു തുറന്നു വാട്ടര്‍ ബോട്ടില്‍ എടുത്തു വായിലേക്ക് കമിഴ്ത്തി ...ഒരൊറ്റ തുപ്പു ..."അയ്യേ മൂത്രത്തിന്റെ മണം........ഗുണ്ടകള്‍ എന്നെ തുറിച്ചു നോക്കി .....ഞാന്‍ താഴോട്ടും ....
മാഷ് ക്ലാസ്സില്‍ വന്നു ...ഗുണ്ടകള്‍ കാര്യം മാഷിനോട് അവതരിപ്പിച്ചു ......ബെല്ലടിച്ച സമയത്ത് ഞാനും എന്‍റെ ചങ്ങാതിയും മാത്രേ ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് ഏതോ ഒരു തെണ്ടി പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു ...സോഭാവികമായും ഞങ്ങള്‍ എഴുനേറ്റു ....പണി പാളി ....മാഷിന്റെ ചൂരല്‍ ഞങ്ങള്‍ക്ക് നേരെ നീങ്ങി ..."പറയട ...ആരാട ഈ പണി ചെയ്തെ ?......"
വേഗം പറഞ്ഞോ ??
എന്‍റെ സുഹൃത്ത് വളരെ നിഷ്ക്കളങ്കന്‍ ആയതു കൊണ്ട് സത്യം മുഴുവന്‍ പുറത്തു വന്നു ............രണ്ടു പേര്‍ക്കും കിട്ടി ....ഒന്ന് ...രണ്ടു ...മൂന്ന് ....ട്ടെ...ട്ടെ ....ട്ടെ .....അടിക്കുന്നതിനോടൊപ്പം തന്നെ മാഷ്‌ പറയുന്നുണ്ടായിരുന്നു ..."ഭാഗ്യം  ...ചോറ്റും പാത്രത്തില്‍ നീയൊന്നും തൂറി വെക്കാണ്ടിരുന്നത് ........"
ഹോ ...മാഷ്‌ പറഞ്ഞ ഐഡിയ അങ്ങാനും അന്നേരം എന്‍റെ സുഹൃത്തിന് തോനിയിരുന്നേല്‍ ഒരു സംഭവം തന്നെ ആയേനെ .............................പിന്നെയും എനിക്ക് കാക്ക കാഷ്ടത്തില്‍ കൈ തേക്കാന്‍ അവസരങ്ങള്‍ വന്നു കൊണ്ടേ ഇരുന്നു ....കാരണം ഗുണ്ടകള്‍ക്ക് എന്നോട് ശത്രുത ആയല്ലോ .....<ശുഭം >


അന്ന് ഈ പരുപാടികള്‍ ചെയ്തിരുന്ന ഗുണ്ടകള്‍ ഇന്നും ഞാന്‍ നാട്ടിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കാണാറുണ്ട്‌ ....അവരെ കാണുമ്പോള്‍ ഇപ്പോഴും എന്‍റെ ചന്ഗ്ഗു ഒന്ന് പിടക്കും ......

                                                                                          ലിജോ പാവറട്ടി                                                

Thursday, 24 January 2013

പടച്ചോന് മാത്രം അറിയാവുന്ന കഥ

"ഒരു ഇടവേളക്കു ശേഷം മാത്രമേപ്രണയം എന്ന വിഷയം ബ്ലോഗില്‍ കടന്നു വന്നാല്‍ മതിയെന്ന് മനസ്സുകൊണ്ട് തീരുമാനിചിരിക്കുകയായിരുന്നു..പക്ഷെ സമ്മതിക്കില്ല .....എല്ലാവര്ക്കും എന്നോട് പറയാനുള്ളത് അത് മാത്രമേ ഉള്ളു..അത് മാത്രം"

ഈ കഥ ഒരു സിനിമ കഥ പോലാണ് ഇതില്‍ ഒരു സിനിമക്കുവേണ്ട എല്ലാ എലമെന്റ്സും കടന്നു വരുന്നുണ്ട്...
കഥ തുടങ്ങുന്നത് വര്‍ഷങ്ങള്‍ക്കുമുന്ന് ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ്

ഒരു ചെറുപ്പക്കാരന്‍ തന്‍റെ സ്വന്തം നാടായ കൊണ്ടോട്ടിയില്‍ നിന്നും ഗവണ്മെന്‍റ് ഉധ്യോഗസ്ഥം കിട്ടി ഇടുക്കിയില്‍ എത്തുന്നു .വളരെ അധികം ദാരിദ്ര്യത്തില്‍ ജീവിച്ച അയാള്‍ക്ക് ആ ജോലി ഒരു അനുഗ്രഹം തന്നെ ആയിരുന്നു . തന്‍റെ കുടുംബത്തിനെ മനസ്സില്‍ ഇട്ടുകൊണ്ട്‌ ആത്മാര്‍ത്ഥമായിതന്നെ അയാള്‍ ജോലി എടുത്തു ...അതുവരെ അനുഭവിക്കാത്ത ഒരു സന്തോഷോം സമാധാനോം ഒക്കെ ജീവിതത്തിലേക്ക് കേറി വന്നു...ഒപ്പം മനസ്സിലേക്ക് ഒരു പെണ്ണും..ഇടുക്കി കാറി നസ്രാണി പെണ്ണ് മനസ്സിലേക്ക് മെല്ലെ മെല്ലെ ............മെല്ലെ മെല്ലെ ........മെല്ലെ മെല്ലെ .......കയറി കൊണ്ടിരുന്നു .കട്ടപ്പനയിലെ തണുപ്പും മനസ്സിലെ പ്രണയവും ..ആഹാ ...മലപ്പുറത്ത് കിട്ടാത്ത ഒരു അനുഭൂതി ...തുറന്നു പറച്ചില്‍ എന്ന സാഹസം ഒരു മഹാ സംഭവമായി അയാള്‍ക്ക്‌ ഒരിക്കലും തോനിയില്ല...പക്ഷെ കെട്ടാനാണ് പ്രശ്ന്നം.ജാതി ,അന്യനാട്,സ്വന്തം വീട്ടുകാരില്‍ നിന്നുള്ള അവഗണന.പോരാത്തേന് കൊണ്ടോട്ടി കാരുടെ വായില്‍ നിന്ന് വരുന്ന ഡബിള്‍ അര്‍ത്ഥങ്ങളുള്ള വാചകങ്ങളും"ഇജ്ജ് ഇതിനു വേണ്ടീട്ടാട ഇടുക്കിക്ക് വണ്ടി കേറിയത്‌ "എന്ന് ചോദിക്കാത്ത എത്ര പേരുണ്ടാകും ?? അയാള്‍ ആലോചന തുടങ്ങി റിസ്ക്‌ എടുക്കാതെ ഒന്നും നേടാന്‍ പറ്റില്ലെന്ന അയാള്‍ക്ക് ഉറപ്പായിരുന്നു.മാത്രമല്ല പ്രണയം എന്നാ വികാരംധൈര്യം കൂടുതല്‍ തരുന്നത് കൊണ്ട് അവള്‍ ഓ കെ പറഞ്ഞാല്‍ കണ്ണും പൂട്ടി കെട്ടാന്‍ മനസ്സുകൊണ്ട് ഒരുങ്ങി അക്കാലത്തെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളിലെ സ്ഥിരം നായക കഥാപാത്രങ്ങളെ പോലെ തുറന്നു പറയാനുള്ള ശക്തി എവിടുന്നൊക്കെയോ ആവാഹിച്ചു അയാള്‍ അവള്‍ക്കു മുന്നില്‍ എത്തി നായകന്‍റെ നെഞ്ഞ്ജിടിപ്പും നായികയുടെ കണ്ണിലെ നാണവും ..ഒരുപക്ഷെ അതായിരിക്കും അയളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം "അവള്‍  സമ്മതം മൂളി "
ആ കാലത്തെ സിനിമകള്‍ വെച്ച് നോക്കുമ്പോ  ഇങ്ങനെ ഒരു രംഗം കഴിഞ്ഞാല്‍ പിന്നെ ഒരു പാട്ടായിരിക്കും..ആ പാട്ടില്‍ നമുക്ക് ഈ കഥയിലെ ചില സംഭവങള്‍ ഉള്‍പ്പെടുത്താം "എതിര്‍പ്പുകളെ ശക്തമായി നേരിട്ടുകൊണ്ട് അയാള്‍ അവളെ കെട്ടുന്നു ..സോഭാവികമായും ഒരു കുഞ്ഞിനെ ഉണ്ടാക്കുന്നു ..അതൊരു പെണ്കുട്ടിയാരുന്നു..ഗവണ്മെന്റ് ജോലി ആയതു കൊണ്ട് നാടായ നാട്ടിലേക്കൊക്കെ ട്രാന്‍സ്ഫര്‍...പലയിടത്തായുള്ള താമസം ...ഇതിനിടയില്‍ ഭാര്യക്കും ജോലി കിട്ടുന്നു .മതം മാറാതെ അവള്‍ അയാള്‍ക്കരികില്‍ സുരക്ഷിതയായി ജീവിചു ... വളരെ പെട്ടെന്ന് ജീവിതം കടന്നു പോയി.. മകള്‍ വലുതായി ...സ്വന്തമായി ചിന്ധിക്കാനുള്ള ശേഷിയായി " ഇതോടെ ആ പാട്ട് തീരുന്നു

പിന്നീടു മകളുടെ കഥയാണ് ...അവളുടെ ലോകമാണ്

അച്ഛനും അമ്മയും വളരെ അധികം സ്വാതധ്ര്യം കൊടുത്ത് തന്നെ ആണ് ആ മകളെ വളര്‍ത്തിയത് .അതില്‍ ഏറ്റവും വലുത് സ്വന്തം  തീരുമങ്ങള്‍ എടുക്കാനുള്ള അനുവാദം തന്നെ ആയിരുന്നു ..ഇടക്ക് ചിലപ്പോള്‍ ഒന്നു ശ്വാസം മുട്ടല്‍ ശല്ല്യം ചെയ്യും എന്ന് ഒഴിചാല്‍ .ജീവിതം  സുന്ദരമായിരുന്നു അവള്‍ടെ ..
 പിന്നെ അച്ഛന്റെ മകള്‍ അല്ലെ ....ജീവിതം ഒന്ന് കൂടി സുന്ധരമാകാനുള്ളതീരുമാനത്തിലാകണം അത് തോനിയത് ....വേറെ ഒന്നും അല്ല
അവള്‍ക്കും പ്രണയം സംഭവിച്ചു ...അവള്‍ കണ്ടെത്തിയത് തനിക്കറിയാവുന്ന തന്റെ ബന്ധുവായ ഒരു ചുള്ളന്‍ ചെറുക്കനെ .....ബന്ധു എന്ന് പറഞ്ഞാല്‍ അമ്മവീടുമായാണ്  അയാള്‍ക്ക് ബന്ധം..ഇതിനിടയില്‍ ഇരു വീട്ടുകാര്‍ തമ്മിലുള്ള വഴക്കെല്ലാം മാറിയിരുന്നു ..എതിര്‍ത്തതിന്റെ ഇരട്ടിയായി  അവരുടെ സ്നേഹം സ്നേഹം ....അവള്‍ക്കു അമ്മവീട്ടില്‍ നില്‍ക്കാനായിരുന്നു കൂടുതല്‍ ഇഷ്ട്ടം ...അതങ്ങനല്ലേ വരൂ.ഇഷ്ട്ടപെടുന്ന ആളുടെ അടുത്തു നില്ക്കാന്‍ ചില ഇഷ്ട്ടങ്ങള്‍ മാറ്റി വെക്കേണ്ടി വരുമല്ലോ ........പ്ലസ്‌ ടു പഠനം കഴിഞ്ഞു കട്ടപ്പനയില്‍ സ്ഥിര താമസമാക്കാനയിരുന്നു പുള്ളിക്കാരിയുടെ ഉദ്ദേശം ..അതുകൊണ്ട് വേറെ ഒരു ലാഭം കൂടി ഉണ്ട് ...ഫോണിലെ പൈസ ലാഭിക്കാം ...എന്നും തമ്മില്‍ കാണാം ...സംസാരിക്കാം ...പ്രണയം ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു മഹാ സംഭവമായി തീര്‍ക്കാം .....അങ്ങനെ പ്ലസ്‌ ടു കഴിഞ്ഞപ്പോള്‍ അത് സംഭവിച്ചു .നമ്മുട്സേ കാമുകന്‍ പയ്യന്‍സിനോടു പുള്ളിക്കാരന്റെ അപ്പന്‍ ഒരു ദിവസം പറഞ്ഞു "മോനെ പറമ്പിലുള്ള കുരുമുളക് ഒക്കെ ഒന്ന് പറിക്കണം ..." അയാള്‍ ഫുള്‍ എനര്‍ജി സംഭരിച്ചു തെങ്ങില്‍ പടര്‍ന്ന കുരുമുളക് പൊട്ടിക്കാന്‍ വലിഞ്ഞു കയറി ...കയറി കയറി തെങ്ങിന്റെ മണ്ടേല്‍എത്തിയപ്പോള്‍ ദാ കിടക്കുന്നു താഴെ ....വീണ ശബ്ദം പോലെ തന്നെയാണ് ജീവിതത്തിലെ ട്വിസ്റ്റും സംഭവിച്ചത് .....എഴുനേല്‍ക്കാന്‍ പറ്റാത്ത വിധം അയാള്‍ കിടപ്പിലായി ...എന്താ ചെയ്യാന്‍..ഏറ്റവും സുഖമുള്ള ഒരു വികാരം അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കിട്ടിയ ഒരു പണി ..വിവരം അറിയണ്ട താമസം നായിക തളര്‍ന്നു ...ആവശ്യത്തില്‍ കൂടുതല്‍ സ്നേഹം കാമുകന് കൊടുത്തത് കൊണ്ടാകണം അയാളെ എഴുനെല്‍പ്പിച്ചു നടത്തിക്കണം എന്ന് അവള്‍ തീരുമാനിച്ചത് ....

ഈ കഥ കേട്ട് കൊണ്ടിരിക്കുമ്പോള്ഞാന്‍ ശരിക്കുംഞെട്ടിയത് ഈഭാഗത്തായിരുന്നു ..ഈകാലത്ത്ഇങ്ങനെയുംഒരുപെണ്‍കുട്ടി ....ഞാന്‍ആലോചിച്ചു "ഇവള്‍ക്ക്ഇതുഎന്തിന്റെ കേടാ കര്‍ത്താവേ ...
പറഞ്ഞിട്ട് കാര്യമില്ല ഇനി കുറെ നാളത്തേക്ക് കൊണ്ടോട്ടിയിലെക്കില്ല എന്ന് പറഞ്ഞു അവള്‍ കട്ടപ്പനയിലേക്ക്‌ വണ്ടി കേറി ...അയാള്‍ക്ക് ഉള്ള ഏറ്റവും വലിയ മരുന്ന് അവളുടെ സ്നേഹം തന്നെ ആയിരുന്നു ......ആ പരിചരണം ഒരു വര്ഷം നീണ്ടു നിന്ന് ....പ്ലസ്‌ ടു കഴിഞുള്ള ഒരു വര്ഷം സ്വന്തം ആമുകനെ ജീവനെക്കാള്‍ ഏറെ സ്നേഹിച്ചു പരിചരിച്ചു നിന്നു ...ഏറ്റവും മനോഹരമായ ഒരു കാലമാണ് അവള്‍ കളഞ്ഞു മുടിച്ചതെന്നു എനിക്ക് തോനി...ഒരച്ഛനും അമ്മയും മകള്‍ക്ക് ഇങ്ങനെ സ്വാതധ്ര്യം കൊടുക്കരുത് ..പക്ഷെ അവള്‍ടെ സ്നേഹത്തിനു മുന്നില്‍ അങ്ങനെ ഒന്നും ചിന്ധിക്കുക പോലും അരുത് എന്നെനിക്ക് പിന്നീട് തോനി.....ഒരു പക്ഷെ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ കാമുകന്‍ അവനായിരിക്കും .....കാരണം അവനെ അവള്‍ എഴുനേറ്റു നടത്തിപ്പിച്ചു ....
അടുത്ത അകാധമിക് ഇയറില്‍ അവള്‍ മനസ്സില്ല മനസ്സോടെ ഒരു പുതിയ കോളേജില്‍ ജോയിന്‍ ചെയ്തു ..വേദനിച്ച ഒരു വര്‍ഷത്തിനു പകരമായി ഈശ്വരന്‍ അവള്‍ക്കു  സന്തോഷിക്കാന്‍ മൂന്ന് വര്ഷം കൊടുത്തു ..പുതിയ സുഹൃത്തുക്കള്‍ , പുതിയ അന്തരീക്ഷം........പ്രണയിച്ചും പഠിച്ചും മൂന്ന് വര്ഷം .....ഈശ്വരന്‍ അവള്‍ക്കു കൊടുത്ത സമ്മാനം ....പക്ഷെ അത് അധികം നീണ്ടു നിന്നില്ല ..മൂന്ന് വര്‍ഷത്തിനു പകരമായി ഒരു ആയുസ്സ് തന്നെ എടുത്ത പോലായി ആ സംഭവം ...
.ഒരു നിസാര ശ്വാസം മുട്ടല്‍ എന്ന അസുഖത്തിന്റെ പേരും പറഞ്ഞു 'ആ .......................................മോന്‍ വേറെ ഒരുത്തിയെ കെട്ടി ...അയാളെ എനിക്ക് അറിയില്ല ..എന്നാലും ഇത്ര നാള്‍ ഞാന്‍ കേട്ടുകൊണ്ടിരുന്നത്‌ ആണുങ്ങള്‍ പെണ്ണ് ചതിക്കുന്ന കഥകള്‍ ആയിരുന്നു ...പക്ഷെ ഇതു..ഏതു തെണ്ടിയായിരിക്കും ഞങ്ങള്‍ പുരുഷന്‍ മാര്‍ക്ക് ചീത്തപേര്ഉണ്ടാക്കാന്‍ ഈ മാലാഖയെ ഉപേക്ഷിച്ചത് ??...പാവം വല്ലാത്ത ഒരു അവസ്ഥയായി അതിന്റെ .....ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ചതിക്കണമായിരുന്നോ??.....രാത്രികളില്‍ എന്‍റെ വീട്ടില്‍ ഒക്കെ വെക്കാറുള്ള ചില സീരിയലുകളില്‍ ആണ് ഇതു പോലുള്ള കഥകള്‍ എന്ഗ്ഗില്‍ "സ്ത്രീകള്‍ അവനെ തിരഞ്ഞു പിടിച്ചു കൊന്നേനെ ".........

പക്ഷെ ജീവിതത്തില്‍ നായികയുടെ അവസ്ഥ വളരെ മോശമായിരുന്നു .......അവള്‍ക്കു ശ്വാസം മുട്ടല്‍ കൂടി ..........ഉറങ്ങി എഴുനേറ്റാല്‍ ബെഡ് മൊത്തം ചോര .............ആശുപത്രിയില്‍ കഴിച്ചു ക്കൂട്ടിയ ദിവസങ്ങള്‍ ...സ്വന്തം ശരീരത്തെ ശരീരത്തെ അവള്‍ക്കു പോലും താങ്ങാന്‍ പറ്റാത്ത അവസ്ഥ ........പാവം "എന്‍റെ മനസ്സും തളര്‍ന്നു അതിന്റെ കഥ കേട്ട് ..........
അവള്‍ക്കു ഇപ്പോഴും പറ്റിയിട്ടില്ല അതില്‍ നിന്നും കര കേറാന്‍ .......അതിലും കഷ്ട്ടമാണ് വീട്ടുകാരുടെ അവസ്ഥ .മകള്‍ക്ക് നല്ലൊരു ജീവിതം അവരുടെ സ്വപ്ന്നം ആണ് ...പക്ഷെ അസുഖത്തിന്റെ കാര്യം പറഞ്ഞാല്‍ ഒരുത്താന്‍ പോലും ആ മാലാഖയെ കാണാന്‍ വരില്ല ....സമൂഹത്തില്‍ സോഭാവികമായും സംഭവിക്കാവുന്ന ഒരു കാര്യം .........മനസ്സ് വല്ലാതെ വേദനി ക്കാത്തവര്‍ക്ക് എഴുതാന്‍ ഒരു കലാകാരന്‍ ആവാന്‍ പറ്റില്ലെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.........അവളിപ്പോള്‍  കവിതകള്‍ ഒക്കെ എഴുതും ...ചിലത് എനിക്കും കാട്ടിത്തന്നു ....മനസ്സില്‍ തീരാ വിഷമങ്ങള്‍ ഉള്ളത് കൊണ്ടാകണം എനിക്കൊന്നും മനസിലായില്ല ......ഒന്നും സന്തോഷത്തോടെ വായിക്കാന്‍ പറ്റുന്നതല്ല ....ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു "ഞാന്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഇറങ്ങി യാലോ എന്ന് ?" ഈ ട്രാജടി സംഭാവിക്കുനോരാണോ ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നതെന്ന് എനിക്കും സംശയം തോനി......പക്ഷെ എനിക്കുറപ്പാണ് അവള്‍ ജീവിച്ചു കാണിച്ചു കൊടുക്കും ..അതിനുള്ളകെല്‍പ്പു അവള്‍ക്കുണ്ട് ........ആ ജീവിതമായിരിക്കും ഈ ജീവിത കഥയുടെ തുടര്‍ച്ച ....................അതാണ്‌ ഇതിന്‍റെ ക്ലൈമാക്സ്‌ ....അതൊരു ഹാപ്പിഎന്‍റ്റിംഗ് ആകുമോ ???പടച്ചോന് മാത്രം അറിയാം

                                                                                            ലിജോ പാവറട്ടി







Monday, 10 December 2012

ഇതിലെ നായകന്‍ ഞാന്‍ തന്നെ

ഇന്നു വരെയുള്ള ഈ കുഞ്ഞു ജീവിതത്തില്‍ (10.12.2012) എനിക്ക് ഏറ്റവും കോമഡി എന്ന് തോനിയിട്ടുള്ളത് എന്‍റെ തന്നെ പ്രണയങ്ങള്‍ ആണ് ...ആദ്യം പ്രണയം തോനിയത് പതിനെട്ടാം  വയസ്സില്‍ ആണ് അതായത് നാല്  വര്ഷം മുന്ന് ....സ്വന്തം നാട്ടിലെ സുന്ദരികളിലെ  എതെന്ഗ്ഗിലും ഒരുത്തി  മനസ്സിനെ കീഴടക്കിയിട്ടെ വേറെ ഏതു നാട്ടിലെ പെണ്ണും ഏതൊരു ആണിന്റെയും ഉറക്കം കെടുത്തിയിട്ടുണ്ടാകൂ....
അങ്ങനെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു അവളെ കണ്ട അന്ന് മുതല്‍ .......താപ്പാന സിനിമയില്‍ മമ്മുട്ടി പാടി നടക്കുന്ന പാട്ട് പോലെ ഊരും പേരും അറിയാതെ കനവില്‍ നിറഞ്ഞ ഒരു പെണ്ണ്
 ഊര് അതികം വൈകാതെ തന്നെ അറിഞ്ഞു ...പക്ഷെ പേര് കിട്ടിയില്ല . അവളാണ് ആ ഭാഗത്തെ പഠിപ്പിസ്റ്റ് ...
അത് കൊണ്ട് തന്നെ ആ നാട്ടിലെ എല്‍ കെ ജി മുതല്‍ എഴാം ക്ലാസ്സു വരെയുള്ള കുട്ടികളെ വരെ അവള്‍ ടൂഷന്‍ എടുക്കുന്നുണ്ട് ....കോളേജ് വിട്ടു വന്നു കുളി കഴിഞ്ഞു മുടി കെട്ടാതെ ഉമ്മറത്തെ ഫാനിന്റെ ചുവട്ടില്‍ അവള്‍ വന്നിരിക്കും ....ഒരു കൈകൊണ്ട് മുടിയില്‍ എന്തൊക്കെയോ അഭ്യാസങ്ങള്‍ കാണിക്കും മറ്റേ കൈയ്യില്‍ ഒരു ചൂരലും ....പെണ്ണ് വിചാരിച്ച പോലല്ല ...എത്ര കുട്ട്യോളാ ടൂഷന്‍ പഠിക്കാന്‍ ...."കെട്ടിക്കഴിഞ്ഞാല്‍ നിനക്ക് പണിയെടുക്കാതെയും ജീവിക്കാം "ഒരു അലവലാതി കൂട്ടുകാരന്‍ മൊഴിഞ്ഞു .....പിറ്റേന്ന് മുതല്‍ ഓള്‍ടെ ടൂഷന്‍ എടുപ്പ് കാണാന്‍ പോകുന്നത് പതിവായി ....വീടിനു മുന്നിലുള്ളത് പഞ്ചായത്ത് വക റോഡ്‌ ആയതുകൊണ്ട് ധൈര്യം കൂടി ....ആദ്യത്തെ ദിവസം തന്നെ പൈഗ്ഗിളി നമ്പറുകള്‍ ഇറക്കി തുടങ്ങി ....വീടിനു മുന്നില്‍ ബൈക്ക് നിര്‍ത്തി .ബൈക്ക് കേടായത് പോലെ ഞാനും ധൈര്യത്തിന് കൊണ്ട് പോയ സുഹൃത്തും അഭിനയം തുടങ്ങി .....കുറെ നേരം അങ്ങനെ അവളുടെ മുഖത്തേക്ക് നോക്കി നിന്ന് ...എല്ലാ കുട്ടികളും ടീച്ചറെ എന്നല്ലാതെ പേര് ചേര്‍ത്തു ടീച്ചറെ എന്ന് വിളിക്കുന്നെ ഇല്ല.......വൃത്തി കെട്ട ജന്തുക്കള്‍...അല്ലെന്ഗ്ഗി ഇപ്പോ എന്തിനാലെ അങ്ങനെ വിളിക്കുന്നത്‌ ??
രണ്ടാം ദിവസവും ആദ്യത്തെ നമ്പര്‍ ഇറക്കിയാല്‍ പണി പാളും...അതുകൊണ്ട് ഞങ്ങള്‍ തൊട്ടടുത്തു ഒരു സിഗരറ്റും വലിച്ചു നിന്നു...ആ സമയം ഒരു പയ്യന്‍ ബാഗും തോളില്‍ ഇട്ട് വന്നു ...കണ്ടാല്‍ ഒന്നാം ക്ലാസ്സ്‌ അല്ലെന്ഗ്ഗില്‍ രണ്ടാം ക്ലാസ്സ്‌ .....
'മോനെ ....."ഞാന്‍ വിളിച്ചു ....
ടൂഷന് പോകാനോ ?അവന്‍ തല ആട്ടി .....
"ആ വീട്ടിലാണോ ടൂഷന്‍ ?" അവന്‍ വീണ്ടും തല ആട്ടി ....
."എന്താ ടൂഷന്‍ ടീച്ചര്‍ടെ പേര് ?"
അവന്‍ ഒന്നും മോഴിഞ്ഞില്ല ....കുറച്ചു മുന്നോട്ട് നടന്നു തിരിഞ്ഞു എന്നെ നോക്കി ഒരു കള്ള ചിരി അങ്ങട് പാസ്സാക്കി .എന്നിട്ട് പറയുവാ "ഇക്ക് മനസ്സിലായി മക്കളെ ........"
എന്തൂട്ട് ? എന്‍റെ സുഹൃത്ത് ആസ്ക്കി
"എല്‍ .ഓ .വി .ഇ ......love ..............ഞാന്‍ ടീച്ചറോട് പറയും ......"അതും പറഞ്ഞു ആ ചെറുക്കന്‍ ഒരൊറ്റ ഓട്ടം......ഹോ ...ഇവനൊക്കെ വലുതായാല്‍ ??
പക്ഷെ പണി പാളി എന്ന് ഉറപ്പായി ......ഇളം മനസ്സില്‍ ഒന്നും നില്‍ക്കില്ല ...അവന്‍ എല്ലാം അവളോട്‌ മൊഴിഞ്ഞുകാണും...പ്രണയം മുടക്കി....അന്ന് തിരിച്ചു ആ വഴി പോയപ്പോള്‍ അവള്‍ ഒരു നോട്ടം നോക്കിയിട്ടുണ്ട്....ഹോ ...എന്‍റെ അമ്മെ ..........എന്നെ അങ്ങ് ഇല്ലാതാക്കി കളഞ്ഞു........
പിന്നീടൊരിക്കലും അവള്‍ കുട്ടികളെ അവിടെ ഇരുത്തി ടൂഷന്‍ എടുത്തിട്ടില്ല ......പിറ്റേന്ന് ഞാന്‍ വന്നപ്പോള്‍ തട്ടിന്‍ മുകളില്‍ നിന്ന് പിള്ളേരുടെ ഒച്ചപ്പാടുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു .......പിന്നീട് ആ സാഹസത്തിനു മുതിര്‍ന്നിട്ടില്ല ...എപ്പോഴോ തോന്നിയ ഇഷ്ട്ടം .......എങ്ങനെയോ മനസ്സില്‍ നിന്ന് മായ്ക്കാന്‍ ശ്രമിച്ചു ...പക്ഷെ പേരൊക്കെ പിന്നീട് കണ്ടു പിടിച്ചു ....അവളുടെക്ലാസ്സ്‌മേറ്റ്ഒരുത്തന്‍എന്‍റെ സ്കൂള്‍ ചങ്ങാതി ആയിരുന്നു
പക്ഷെ ഒരിക്കല്‍ ,നാട് വിട്ടു ചങ്ങനാശ്ശേരിയിലെ പഠന കാലത്ത് ഒരു ക്രിസ്മസ്സിനു ഞാന്‍ ഒരു കുസൃതി ഒപ്പിച്ചു .അവളുടെ പേരും വെച്ച് കോളേജിലേക്ക് ഞാന്‍ ഒരു ക്രിസ്മസ് കാര്‍ഡ്‌ അയച്ചു .
അതില്‍ ഇങ്ങനെ എഴുതി "എന്‍റെ ശല്ല്യം ഒഴിഞ്ഞില്ലേ ..ഇനി പഴയ പോലെ താഴെ ഇരുന്നു ടൂഷന്‍ എടുത്തു കൂടെ "
പിന്നീടു ഒരു ദിവസം ഞാന്‍ ആ വഴി പോയപ്പോള്‍ അവള്‍ പഴയ പോലെ അതെ ഉമ്മറത്ത് മുടിയില്‍ കൈ കൊണ്ട് എന്തൊക്കെയോ കാണിച്ചു ടൂഷന്‍ എടുക്കുന്നത് കണ്ടു ....ഇനി ഇപ്പോ എന്‍റെ ശല്ല്യം തീര്‍ന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ അങ്ങനെ ആയിരുന്നോ എന്നൊന്നും അറിഞ്ഞൂടാ ......അതിനിപ്പോ ആരറിഞ്ഞു ഞാന്‍ അയച്ച ക്രിസ്മസ് കാര്‍ഡ്‌ അവള്‍ക്കു കിട്ടി എന്ന് ......എന്നാലും വെറുതെ സമാധാനിക്കാലോ .......<ശുഭം >


                                 
                                 " പ്രണയങ്ങള്‍ പിന്നീട് പലതും ഉടലെടുത്തു കൊണ്ടേ ഇരുന്നു "`
                                                                                                                             ലിജോ പാവറട്ടി
                                                                                  

Tuesday, 4 December 2012

ഒരു ചളിയന്‍ പറഞ്ഞ ചളി കഥ



ഞാനും ചളിയനും(അപരനാമം )കൂടി കാറില്‍ ഇങ്ങനെ പോക്കൊണ്ടിരിക്കുവായിരുന്നു ..വല്ലാത്ത ബോറടി ...അത് മനസ്സിലാക്കി കൊണ്ടായിരിക്കണം അവന്‍ ആ കഥ പറഞ്ഞത് .
ഒരാള്‍ ഒരു ദിവസം കാട്ടില്‍ അകപെട്ടു ..കാടെന്നു പറഞ്ഞാല്‍ കൊടും കാട് ....അയാള്‍ക്ക്‌ ഭയന്ഗ്ഗരമായി വിശക്കുന്നുണ്ട്.എന്തെന്ഗ്ഗിലും കഴിക്കണം .ഇല്ലെ അയാള്‍ക്ക് ഒരടി മുന്നോട്ടു പോകാന്‍ ഒക്കില്ല .അയാളുടെ കയ്യില്‍ ഒരു തോക്കും ഒരു ചുറ്റികയും ഉണ്ട് ...അയാള്‍ എങ്ങനെ ഭക്ഷണം കഴിക്കും ??
നിനക്ക് പറയാന്‍ പറ്റുമോ ?? ചളിയന്‍ എന്നോട് ചോദിച്ചു .."ആ എനിക്കൊന്നും അറിഞ്ഞൂടാ "
അവന്‍ പറഞ്ഞു ...."അയാള്‍ ആ ചുറ്റിക എടുത്തു തലക്കടിക്കും .അപ്പൊ കിളി പറക്കും .എന്നിട്ട് ആ തോക്കൊണ്ട് വെടി വെച്ച് കൊല്ലും .എന്നിട്ട് തിന്നും .."

"പ്പ...പൊലയാടി മോനെ ഇനി ഇതു പോലത്തെ ഓരോന്ന് പറഞ്ഞാല്‍...എന്നാ ചളിയാട കു........................................."

                                                                                                 ലിജോ പാവറട്ടി (എന്നെ തെറി വിളിക്കരുത് )