Thursday, 2 January 2014

ജഡ്ജിയുടെ വീട്ടിലെ കല്യാണി


കുരുവിള ഈപ്പന്‍ മത്തായി  ,അദ്ദേഹം മുന്‍സിപ്പല്‍ കോര്‍ട്ട് ജഡ്ജി മാത്രമായിരുന്നില്ല നാട്ടിലെ അറിയപ്പെടുന്ന ഒരു ധനാട്യന്‍ കൂടി ആയിരുന്നു ...റിട്ടെര്‍ട് ആകാന്‍ ഇനി ഒരു വര്‍ഷം മാത്ര ഭാക്കി ...
അദ്ധേഹത്തിന്റെ പ്രിയ പത്നി അല്‍ഫോന്‍സ കുരുവിളക്ക് ദിവസം പോകും തോറും അസുഖങ്ങള്‍ കൂടി ...ടീച്ചര്‍ ആയിരുന്നെന്ഗ്ഗിലും രണ്ടു വര്ഷം മുന്ന് രാജി വെച്ചു ...ഷുഗറും പ്രഷറും കൊളസ്ട്രോളും കൂടെ പിറന്ന ചേച്ചിമാരെ പോലായതിനാല്‍ ഒന്നും വിട്ടുപോകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.....
ശരീരം ക്ഷീണിച്ചു ...
 നടക്കാന്‍ വയ്യ ....
.മക്കള്‍ മൂന്നും ലണ്ടനില്‍ ..
കണക്കില്ലാത്ത സ്വത്തും പേറി ഇരുന്നാലൊന്നും അസുഖം മാറില്ല എന്ന് നാട്ടു കാറും പറഞ്ഞു തുടങ്ങി .....
ജഡ്ജി പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു ......മുപ്പത്തിമൂന് വര്ഷം മുന്ന് വിവാഹം കഴിയുമ്പോള്‍ എങ്ങനെ ഇരുന്നോ ,അതില്‍ നിന്നും ഒരു മാറ്റവും അദ്ദേഹത്തിനു ഉണ്ടായിട്ടില്ല എന്ന് അല്‍ഫോന്‍സ അല്‍പ്പം അസൂയയോടെ പറയും ...രോമങ്ങള്‍ കോരിത്തരിക്കുമെന്ഗ്ഗിലും ഒന്ന് ചിരിക്കുക പോലും ചെയ്യാതെ പുള്ളിക്ക്കാരന്‍ വിഷയം മാറ്റും ...

കോടതിയില്‍ നിന്നും വരുന്ന ജഡ്ജിക്ക് കഴിക്കാന്‍ അല്‍ഫോന്‍സ ടീച്ചര്‍ എന്നും പല പല മെഴുക്കുപുരട്ടി<ഉപ്പേരി>കള്‍ മാത്രം ഉണ്ടാക്കി ...
ജഡ്ജി കലി ഉള്ളിലൊതുക്കി അത് കഴിച്ചു ...എന്നും ഇതു മാത്രം കഴിച്ചു അദ്ദേഹം വിശപ്പടക്കി ....വേലക്കാരികളെ കിട്ടാനേ ഇല്ല.....
മനസ് നിറഞ്ഞു ആഹാരം കഴിച്ചിട്ട് മാസങ്ങള്‍ ആയി'.....കണക്കിലേറെ സ്വത്തുക്കള്‍ കൂട്ടി വെച്ചിട്ട് വയറു നിറയാതെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ട് എന്ത് കാര്യം ...എന്തുണ്ടായാലും എതെന്ഗ്ഗിലും ഒരു അടി വേറെ എതെന്ഗ്ഗിലും ഭാഗത്ത് നിന്ന് ജീവിതത്തില്‍ ഉണ്ടാകും ..ആ സത്യം അദ്ദേഹം അന്നാണ് മനസിലാക്കിയത് ....
മഹാ കഷ്ട്ടം തന്നെ കാര്യം ........

അങ്ങനെ  ഒരു ദിവസം ആ വലിയ വീട്ടിലെ ജനലഴികളിലൂടെ ...വാതില്‍ പഴുതുകളിലൂടെ ആ മണം അടിച്ചു കയറി .......കിലുക്കം സിനിമയില്‍ രേവതി പറയും പോലെ "നല്ല കോഴീന്റെ മണം "......
ജഡ്ജിയുടെ വായില്‍ വെള്ളമൂറി.....അയാള്‍ ജനലഴികളിലൂടെ തൊട്ടടുത്ത വീട്ടിലേക്കു നോക്കി .....
അവിടെ കല്യാണി തന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ കോഴിയിറച്ചി കൂട്ടി റേഷനരി തീറ്റിക്കുവാണ്...ഉമ്മറത്ത് കുടിച്ചു ബാധമില്ലാതെ അവളുടെ ഭര്‍ത്താവ് രാഘവന്‍ കിടക്കുന്നു ....
"ടീ  കൂ....ചി മോളെ " എന്ന വിളി രാഘവന്‍ വിളിച്ചതും ജഡ്ജി വാതിലടച്ചു .....
ജഡ്ജിയുടെ മൂക്കില്‍ നിന്ന് ആ മണം മാറിയതെ ഇല്ല ......

അധികം  വൈകാതെ കള്ള വാറ്റു കേസില്‍ രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു ...പിന്നീട് അവിടുന്ന് കോഴിക്കറിയുടെ മണം വന്നതേ ഇല്ല...

ഒരു ദിവസം ജഡ്ജി രണ്ടും കല്‍പ്പിച്ചു കല്യാണിയുടെ വീട്ടിലേക്കു കാലെടുത്തു വെചൂ.."കല്യാണി  എന്റെ ഭാര്യക്ക്‌ തീരെ വയ്യ ,ഒരു വേലക്കാരി ആയിട്ട് വേണ്ട .മൂന്ന് നേരം ഭക്ഷണം വെച്ച് തരാന്‍ എന്റെ വീട്ടിലേക്കു ഒന്ന് വരുമോ? നീ ചോദിക്കുന്ന പണം ഞാന്‍ തരാം ...."  ജഡ്ജി ചോദിച്ചു ..
മൂന്ന് ചെറിയ കുട്ടികളെ നോക്കാന്‍ തന്നെ അവള്‍ക്കു സമയം ഇല്ല എന്നും പറഞ്ഞു അവള്‍ അദ്ധേഹത്തെ മടക്കി അയ്യച്ചു ....
പക്ഷെ ഒരു ദിവസം രാഘവനെ കാണാന്‍ പോയപ്പോള്‍ അയാള്‍ പറഞ്ഞു "എടീ മണ്ടീ ...കുട്ടികളെ മുറിയില്‍ പൂട്ടി ഇട്ടാണെലും നീ പോണം ..കാരണം അവന്റെ കേസിന്‍റെ വിധി പറയുന്നത് അങ്ങോരാണ് ...ആ പണിക്ക് പോകണം എന്ന് പറഞ്ഞു രാഘവന്‍ അവളെ ഭീഷണിപ്പെടുത്തി .....

കുട്ടിളെ മുറിയില്‍ പൂട്ടിയിട്ട് അവള്‍ ജോലിക്ക് ചെന്നു....ജഡ്ജി അദ്ദേഹം സന്തോഷം മുഖത്ത് കാണിക്കാതെ അവളെ സ്വീകരിച്ചു ...അന്ന് മുതല്‍ അല്‍ഫോന്‍സ ടീച്ചര്‍ മുറിക്കു പുറത്തു ഇറങ്ങാതെ ആയി .....കല്യാണി അടുക്കളയില്‍ കിടന്നു വെരഗി......വയറു നിറയുന്നതിനെക്കാള്‍ ഗംഭീരമായി ജഡ്ജിയുടെ മനസ് നിറഞ്ഞു....എന്താ ഒരു  സ്വാദു ....

കല്യാണി ആ വീട്ടിലെ ആള്‍ ഇന്‍ ആള്‍ ആകാന്‍ അതികം താമസം വേണ്ടി വന്നില്ല ....അലക്കുംവൃതിയാക്ക്കലും ഇസ്തിരി ഇടുന്നതും തോട്ടം നനക്കുന്നതും അവളായി ...എന്താ ഒരു വൃത്തി ...

ജഡ്ജിക്ക് അവളെ നന്നായി ബോധിച്ചു ...അദ്ദേഹം മനസ്സില്‍ പറഞ്ഞു .എന്താ പെണ്ണ് ....

ഒരു ദിവസം അവള്‍ ജഡ്ജിയോട് ചോദിച്ചു "സര്‍ ഈ ഗ്ലാമറിന്റെ രഹസ്യം ??" ജഡ്ജി ചിരി അടക്കി പ്പിടിച്ചു സ്വര്‍ഗ്ഗം കിട്ടിയത് പോലെ ഒന്നും മിണ്ടാതെ കോടതിയിലേക്കു പോയി ...പക്ഷെ ഒന്നും നടന്നില്ല .....അവളുടെ ആ ചോദ്യം .അന്ന് വിധി പറയാനിരുന്ന എല്ലാ കേസുകളും പിന്നേം ദിവസം നീട്ടി ....

ജഡ്ജിക്ക് ദിവസം തോറും അവളോടുള്ള താല്‍പ്പര്യം കൂടി ..അവള്‍ക്കു ഒരു വേലക്കാരിയുടെ ശമ്പളം അല്ല അയാള്‍ കൊടുത്തത് ...അവളുടെ മനസ് നിറഞ്ഞു ....കുട്ടികളെ നല്ല സ്കൂളില്‍ ചേര്‍ത്തു..അവര്‍ക്ക് നല്ല ആഹാരം കൊടുത്തു]..വീണ്ടും കോഴിക്കറിയുടെ മണം ആ വീട്ടില്‍ പരന്നു...
ഒരിക്കല്‍ അവള്‍ പറഞ്ഞു "എനിക്കിപ്പോള്‍ രാഘവനെക്കള്‍ പ്രീയപ്പെട്ടതാണ് സര്‍ ..."ജഡ്ജി അന്നാണ് അവളെ നോക്കി ചിരിക്കുന്നത് ....

അല്‍ഫോന്‍സ ടീച്ചറെ ക്കാള്‍ ജഡ്ജിക്ക് കല്യാണി യോടായി പ്രീയം ..അവള്‍ക്കു പിന്നെ പറയാനുണ്ടോ ..ഇതിലും വലിയൊരു ലോട്ടറി വേറെ ഉണ്ടോ ?...ഓണം ബംബര്‍ അടിച്ച ആളുടെ സന്തോഷത്തോടെ അവള്‍ നടന്നു ....


ചാണകം മെഴുകിയ വീട്ടില്‍ കിടന്ന കല്യാണിയും കുട്ടികളും പിന്നെ മാര്‍ബിള്‍ വിരിച്ച മണിമാളികയിലായി പൊറിതി ....ചില രാത്രികളില്‍ അല്‍ഫോന്‍സ ടീച്ചര്‍ അറിയാതെ പുറം തടവാന്‍ ജഡ്ജി അവളെ സമീപിച്ചു ...അവള്‍ അതിലും നൂറില്‍ നൂറു മാര്‍ക് മേടിച്ചു പാസായി ..ജഡ്ജിയുടെ മനസ്സില്‍ കല്യാണി നിറഞ്ഞു'
.കല്യാണി ...കല്യാണി ....കല്യാണി .....................

ദിവസങ്ങള്‍ കഴിഞ്ഞു ....രാഘവന്റെ കേസിന്‍റെ വിധിയുടെ തലേ ദിവസം കല്യാണി അയാളുടെ മുറിയില്‍ വന്നു ......"എന്താ കല്യാണി ?"ജഡ്ജി ചോദിച്ചു ....
"രാഘവന്‍ ഒരു പെഴയാ സാറേ ..അങ്ങോരെ  പുറതിരക്കതിരിക്കാന്‍ എന്തേലും വഴി ഉണ്ടോ ??എന്റെ ആഗ്രഹം അങ്ങനെ ഒരു വിധി ആണ് "
ജഡ്ജി ദിവസങ്ങള്‍ക്ക് ശേഷം അന്ന് വീണ്ടും ഒന്ന് ചിരിച്ചു .ഒരു കള്ള ചിരി ....
<ശുഭം >


1 comment:

Unknown said...

Kalakki :D

ella kadhakalum njn vayichitundu u r one of the bst rytrs