Monday, 21 May 2012

പേരില്ലാത്ത ഒരു കഥ

കുറെ നാളായി ഒരു ബ്ലോഗ്‌ എഴുതിയിട്ട് .....കോളേജ്‌ ലൈഫ്‌ ഒരു ഗട്ടം പൂര്‍ത്തിയാക്കി വീട്ടിലോട്ട് തിരിച്ചെത്തിയപ്പോള്‍ അനുഭവങ്ങള്‍ക്ക് ചെറുതായൊരു പഞ്ഞം ......നാട്ടിലെ വിശേഷങ്ങള്‍ ചികഞ്ഞെടുക്കാന്‍ നേരവും കിട്ടാത്ത അവസ്ഥ ...ഇതൊക്കെ കാരണം മനസ്സ്‌ വളരെ സന്ഗ്ഗീര്‍ണ്ണമായ ചുറ്റുപാടില്‍ ,ഒരിടത്തും നില്‍ക്കാതെ അലയുന്നു ....പിന്നീട് ചിനധിച്ചത്  എന്തുകൊണ്ട് ഈ അവസ്ഥയെ പറ്റി എഴുതിക്കൂട എന്നായിരുന്നു ....മനസ്സില്‍ വിജാരിച്ച പലതും നടക്കാതെ പോകുന്നു ...ചിലത് നമുക്ക് തന്നെ പാരയാകുന്നു ..
അതിലും വിഷമം സുഹൃത്തുക്കളെ ഓര്‍ത്താണ്.....അവര്‍ക്കൊക്കെ എന്നെപ്പോലെ ഈ വിഷമം ഉണ്ടാകുമോ ?..എവിടുന്നാണ് ഈ വിഷമം വരുന്നത് ?കോളേജ്‌ല്‍ നിന്ന് പിരിഞ്ഞപ്പോള്‍ സോഭാവികമായി സംഭവിക്കാവുന്ന വിഷമം ....ച്ചെ ..ഇതതോന്നുമല്ല .പിന്നെ ? പിന്നെ എന്തായിരിക്കും ?
ഞാന്‍ വേഗം പോയി മലയാളമാനോരമയിലെ വാര്ഷികഫലം ഫലം നോക്കി ...ഉം ....പോക്കാ ......കുറച്ചു നാള്‍ കഷ്ട്ടകാലമാണ് ...


                                                           പിന്നീട് ദിവസഫലങ്ങള്‍ നോക്കാന്‍ ഒരുങ്ങി ...വേണ്ട ....എന്തിനാണ് ഇനിയും വിഷമം കൂട്ടുന്നത്‌ ??
                                                               ഓരോ സിനിമകളും ഇറങ്ങാന്‍ കാത്തു നിന്നു ...  നല്ലതായാലും പൊട്ടയായാലും രണ്ടു മണികൂര്‍ നേരത്തേക്ക് അല്‍പ്പം ചിനധകളില്‍ മുഴുകി ഇരിക്കാമല്ലോ എന്ന് വിചാരിച്ചു ...."മന്ജ്ജാടിക്കുരു ' എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ കണ്ടത് അബത്തമായി തോനി...വീണ്ടും മനസ്സിന് വിങ്ങല്‍ ......"ബാലകാല ഓര്‍മ്മകള്‍ "വല്ലാതെ അലട്ടി ....എന്തൊരു സിനിമയാണത് ......എന്നെ കരയിപ്പിച്ചു .....തിരിച്ചു ബൈക്കില്‍ വന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ....അടുത്തു കണ്ട ബാറില്‍ കേറി രണ്ടെണ്ണം അടിച്ചാലോ ??.....പേഴ്സ് നോക്കി ...കാലി.....ഹോ ഇതെന്തൊരു ദുരിതം ......
മനസ്സ്‌ ശാന്തമാക്കാന്‍ എന്താണ് വഴി .....അറിഞ്ഞുകൂടാ ........
                                                           പിന്നെ ചിന്ധിച്ചു ഒരു യാത്ര ....അത് ഇതിനൊരു പരിഹാരം ????.....അത് പോയി നോക്കിയാലല്ലേ പറയാന്‍ പറ്റൂ ......പക്ഷെ എവിടെ പോകണം ?? അതും ഞാന്‍ ഒറ്റക്ക് ..  പണ്ട് സ്വന്തമായി പോയ കുറെ സ്ഥലങ്ങള്‍ ഉണ്ട് ...അവിടെക്കൊക്കെ ഒന്നുകൂടി പോയാലോ ??....പിന്നീട് ചിന്ധിച്ചു ...ഇതൊരു ഒളിച്ചോട്ടം ...??...ആണോ ??..വിഷമത്തില്‍ നിന്ന് ഒരു ഒളിച്ചോട്ടം ?.....ആ എന്ത് മാങ്ങാത്തൊലി ആണാവോ ?? വരണത് വരട്ടെ ...ഞാന്‍ പോകാന്‍ തീരുമാനിച്ചു .....ഈ സമയത്താണ് അപ്പന്‍ ബാഗ്ലൂര് പോകാന്‍ തീരുമാനിച്ചത് ....കുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നു....എന്നോട് എല്ലാ കാര്യവും ഏല്‍പ്പിച്ചു രണ്ടു ദിവസത്തേക്ക് ബാഗ്ലൂര്‍ പോയി ....ഹോ ...ഇതെന്തൊരു അവസ്ഥ .....എന്‍റെ വിഷമം ...ആരും കാണുന്നില്ലേ .................??
                                                          ഉത്തരവാദിത്വംങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ എനിക്കാവില്ല .....അതെന്‍റെ കടമയാണ് ...ഞാന്‍ വീണ്ടും കടിച്ചു പിടിച്ചു നടന്നു...അപ്പന്‍ വന്നിട്ട് പോകാം ......പൈസ ഒക്കെ ശരിയാക്കി വെച്ചു.....മനസ്സ് പിടിച്ചിടത്തു നില്‍ക്കുന്നില്ല .....ആ എനിക്കറിഞ്ഞൂട ...എന്താണ് സംഭവിച്ചതെന്ന് ...........ബൈക്കില്‍ പോകുമ്പോള്‍ വല്ലാത്തൊരു സുഖമുണ്ട് ....സകല സന്ഗ്ഗടങ്ങളും മനസ്സില്‍ വെച്ച് ബൈക്ക്‌ സ്പീഡില്‍ പറത്തുമ്പോള്‍ വേറെ ഒരു അനുഭവമാണ് എന്നെനിക്ക് പലപ്പോഴും തോനിയിട്ടുണ്ട് ....വെറും തോനല്‍ മാത്രമാണെ .....അങ്ങനെ യാത്ര പോയി .....കുറച്ചു കറങ്ങി .........പക്ഷെ വിഷമം മാറിയോ ??അറിയില്ല .....പഷേ ഞാന്‍ എന്‍റെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..........ലിജോ നീ ഇപ്പോ ഹാപ്പി ആണ് ...ലിജോ നീ ഇപ്പോ ഹാപ്പി ആണ് ..............അങ്ങനെ കുറെ നേരം പറഞ്ഞുകൊണ്ടേ ഇരുന്നു ....മനോരമയിലെ വാര ഫലം ഇനിനോക്കണോ ??.......ഏയ്‌ ....ഒട്ടും വേണ്ട .....


                                                                                ലിജോ പാവറട്ടി



Saturday, 12 May 2012

മുതലമട





കുറെ കാലം മുന്‍പ്‌ ഞങ്ങള്‍ നടത്തുന്ന അഗ്രികള്‍ച്ചര്‍ ഫാമിലെ ഒരു ഓര്‍ഡര്‍ കിട്ടി .പാലക്കാട് ,മുതലമട എന്ന സ്ഥലത്ത് പ്ലാന്‍റ് ചെയ്യാന്‍ ആയിരം D*Tതൈകള്‍ എത്തിക്കണം ....
അന്നൊക്കെ ഇതു ലോഡ്‌ ഉണ്ടായാലും ഞാന്‍ കൂടെ പോകും .യാത്രകളായിരുന്നു അന്നത്തെ എന്റെ ഇഷ്ട്ട ഹോബി .ആ യാത്രകളാണ് കേരളത്തിലെ പല സ്ഥലങ്ങളും എനിക്ക് കാട്ടിത്തന്നത് .മുതലമട എന്ന സ്ഥലം തമിഴ്നാട് ബോര്‍ഡറില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ...കേരളത്തില്‍ ആണെന്ഗ്ഗിലും മുഴുവന്‍ തമിഴന്‍ മാരാണ് ...
എണ്ണിയാലോടുങ്ങാത്ത മാവിന്‍ തോട്ടങ്ങളാണ് ആ നാടിനെ കൂടുതല്‍ മനോഹരിയാക്കുന്നത് ...
മുന്ന് നെല്ലിയാമ്പതിയില്‍ വെച്ച് സൂയിസൈട്‌ പോയിന്‍റില്‍ നിന്ന് താഴോട്ടു നോക്കിയപ്പോള്‍ മണ്ണിരപ്പുറ്റുപോലെ  തോനിക്കുന്ന ആ മാവിന്‍ തോപ്പുകള്‍ ഞാന്‍ കണ്ടിട്ടുണ്ട് ...അനായിരുന്നു കേരളത്തില്‍ മാവിന്‍ കൃഷിയുണ്ടെന്നു ഞാന്‍ അറിഞ്ഞത് ...
മുതലമടയിലെത്തി ലോഡിറക്കുന്ന സമയം കൊണ്ട് ആ പ്രദേശ മൊക്കെ നടന്നു കാണാന്‍ ഞാനും ഡ്രൈവറും തീരുമാനിച്ചു ..


കാല്‍മുട്ട് വരെ ഉയരമുള്ള മാതള നാരങ്ങ ചെടികള്‍ പൂവിട്ടു കായ്ച്ചു നില്‍ക്കുന്നത്‌ ഞങ്ങളെ അത്ഭുതപ്പെടുത്തി ...ആരും കാണാതെ രണ്ടു  മൂന്ന് മാതളനാങ്ങകള്‍ ഞാന്‍ ആരും കാണാതെ പൊട്ടിച്ചു പോക്കറ്റിലിട്ടു ഞാന്‍ മാവിന്‍ തോപ്പുകളിലേക്ക് നടന്നു ...
മീനമാസ വെയിലിന്‍റെ ആക്രമണം ഉണ്ടടെന്ഗ്ഗിലും അതി ശക്തമായി വീശുന്ന കിഴക്കന്‍ കാറ്റ് എന്‍റെ വിയര്‍ത്ത ശരീരത്തെ ഉണക്കി ..തോപ്പുകളില്‍ പണിയെടുക്കുന്നത് മൊത്തം ആദിവാസികളാണ് ...അതില്‍ കുറെ ബാലികമാരും ഉണ്ടായിരുന്നു ....കുഞ്ഞു കുട്ടികളെ മാവിന്‍ ചില്ലകളില്‍ സാരികൊണ്ട് തോട്ടില് കെട്ടി കിടത്തിയിരിക്കുന്ന കാഴ്ച എനിക്ക് പുതിയ അനുഭവമായിരുന്നു ......
ഞങ്ങള്‍  മാങ്ങ പോട്ടിക്കണം എന്നാ ഉധേശത്തോട്ക്കൂടെ അധികം ആരും ഇല്ല്ലാത്ത സ്ഥലത്തേക്ക് നടന്നു .വേറെ ഒന്നിനുമല്ല വിശന്നിട്ടു കണ്ണ് കാണാന്‍ പോലും വയ്യായിരുന്നു ...അതുകൊണ്ട് മാങ്ങ തിന്നു വിശപ്പടക്കാന്‍ തീരുമാനിച്ചു .നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു മാവ് എന്‍റെ ശ്രദ്ധയില്‍ പെട്ടു...കയ്യെത്തും ദൂരത്തു തൂങ്ങിയാടുന്ന മാങ്ങകള്‍ ....ഒന്ന് തോട്ടപ്പോഴേക്കും ആദ്യ മാമ്പഴം താഴെ വീണു ....
ഹോ ....തേന്‍ മധുരം എന്നൊക്കെ കേട്ടിട്ടേ ഉള്ളു ..അന്നായിരുന്നു ആദ്യമായി രുചിച്ചറി ഞ്ഞത്...
വീണ്ടും വീണ്ടും മാമ്പഴങ്ങള്‍ വീണു ..........
ഞാനും  ഡ്രൈവറും കൂടി എല്ലാം എടുത്തു അകത്താക്കാന്‍ തുടങ്ങി ..
വിദേശത്തേക്ക് എക്സ്പോട്ടു ചെയ്യാനുള്ള മാങ്ങകള്‍ ആയിരുന്നു അതെല്ലാം ....ബെന്ഗ്ഗനപ്പിള്ളി,സിന്ദൂരം ,ചന്ദ്രകാരന്‍ തുടങ്ങി മാവുകളുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ട് .....
ഈ  സമയത്താണ് ഒരു നരിന്തു ചെറുക്കന്‍ ഞങ്ങള്‍ മാങ്ങ അകത്താക്കി കൊണ്ടിരിക്കുന്നത് കണ്ടത് .....കണ്ടാല്‍ നീര്‍ക്കോലി പാമ്പ് പോലെ ഉണ്ട് .....എന്നേക്കാള്‍ കറത്തിട്ടു ഒരു പ്രത്യേഗ ഐറ്റം ..പക്ഷെ ഒന്നും അവന്‍ മിണ്ടിയില്ല ..ഒരൊറ്റ ഓട്ടം ....ഞങ്ങളെ കണ്ടിട്ട് പേടിചോണ്ടായിരിക്കും എന്ന് ഞങ്ങള്‍ വെറുതെ വിചാരിച്ചു .....
വീണ്ടും ഞങ്ങള്‍ തീറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ...
പക്ഷെ അന്നം മുട്ടിക്കാന്‍ നീര്‍ക്കോലി മതിയല്ലോ ..മിണ്ടാതെ പോയ ആ കറുബന്‍ പൂച്ച ഞങ്ങളുടെ നെന്ജ്ജത് കേറി കലമുടച്ചു ...അതെ ..നീര്‍ക്കോലി ച പണി തന്നു .....
തോപ്പില്‍ പണിയെടുക്കുന്നമറ്റു കുട്ടികള്‍ എല്ലാം ഞങ്ങള്‍ക്ക് ചുറ്റും കൂടി 
അവന്‍  വിളിച്ചോണ്ട് വന്നതായിരിക്കണം...കരിങ്ഗ്ഗാളികള്‍ ഞങ്ങളെ വളഞ്ഞു ........
മാങ്ങകള്‍ ഓരോന്നായി നിലത്ത് വീണു ......
മെല്ലെ രണ്ടടി മുന്നോട്ടു വെച്ചു...

പിന്നെ  ഭീഷണി ആയിരുന്നു ......അവരുടെ ഭീഷണിയുടെ സ്വരം മാവിന്തോപ്പില്‍ മുഴങ്ങി ....നൂറു രൂപ തന്നില്ലെന്ഗ്ഗില്‍ ഞങ്ങളില്‍ മാവിന്തോട്ടത്തില്‍ കേറി മാങ്ങ മോഷ്ട്ടിചെന്നു എല്ലാരോടും പറയും എന്നവര്‍ പറഞ്ഞു ..പിന്നെ ....കുറച്ചു മാങ്ങാ പറിച്ചതിനാ ഈ അഭ്യാസം .....പിള്ളേര് പൈസ അടിക്കാന്‍ വേണ്ടി പറയുന്നതാ ......ഞാന്‍ ഡ്രൈവര്‍രുടെ ചെവിയില്‍ പറഞ്ഞു ...
പിള്ളേര് അടുത്ത അടവിറക്കി...അത് കേട്ടപ്പോള്‍ ഇവിടുത്തെ പിള്ളേര്‍ക്ക് ഇതിനു മാത്രം ബുദ്ധിയോ?? എന്ന് ഞാന്‍ ചിന്ധിച്ചു ...അവര് പറഞ്ഞു പൈസ തന്നില്ലെന്ഗ്ഗില്‍ മാങ്ങ പൊട്ടിക്കുന്നത് ചോതിക്കാന്‍ ചെന്നതിനു  ഒരുത്തനെ നിങ്ങള്‍ അടിച്ചു എന്ന് കൂടി പറയുമെന്ന് .....
അത് പൊളിച്ചു മോനെ ......
ഇതു അടി ഉറപ്പാ .....
വന്നപോലെ  എന്തായാലും തിരിച്ചു പോകാന്‍ പറ്റുകേല .....
ഒടുവില്‍ അവര്‍ തന്നെ ജയിച്ചു ...
നൂറിന്‍റെ ഒരു ഗാന്ധി പിള്ളേര്‍ക്ക് കൊടുത്തു........<ശുഭം >



പിന്നീട് പല തവണ ഞങ്ങള്‍ മീനാക്ഷിപുരം ,ഗോവിന്ദാപുരം ഒക്കെ പോയപ്പോള്‍ പല മാവിന്‍ തോട്ടങ്ങളിലെ മാങ്ങകള്‍ ഞങ്ങളെ മാടി വിളിച്ചു ...പക്ഷെ ഞങ്ങള്‍ പോയില്ല ........കണ്ണടച്ച് വായില്‍ വെള്ളമിറക്കി ....എന്തിനാ വെറുതെ  നമ്മളായിട്ട് ഒരു സീന്‍ ഉണ്ടാക്കുന്നെ...  


                                                       
                                                                             ലിജോ പാവറട്ടി









lijopavaratty@gmail.com

Wednesday, 9 May 2012

എന്‍ട്രന്‍സ്‌ ക്ലാസ്സ്‌


ഞങ്ങള്‍  എന്‍ട്രന്‍സ്‌ ക്ലാസിനു പോയിട്ടേ ഇല്ലെന്നു വേണം പറയാന്‍ .....
കാരണം അതുവരെ പഠിച്ചതും പഠിപ്പിക്കുന്നതും പോലെ അല്ലായിരുന്നു അവിടെ ....

ഫാക്കല്റ്റികള്‍ ആണെന്ഗ്ഗില്‍ ധംഷ്ട്ട്ട്രകള്‍ കൂര്‍പ്പിച്ച ചിലന്ത്തികളെ പോലെ ...
ഞങ്ങള്‍ പാവങ്ങളെ മറ്റുള്ള പണക്കാരുടെ മുന്നില്‍ ,സി .ബി .എസ്സ് .ഇ സിലബ്ബസ്സും ഐ .സി .ഐ .സി സിലബസ്സും പഠിച്ചു വന്ന പണച്ചാക്കുകളുടെ മക്കളുടെ മുന്നില്‍ നാണം  കെടുത്തുകയായിരുന്നു പ്രധാന വിനോധം ...
ക്ലാസ്സുകള്‍ രാജധാനി എക്സ്സ്പ്രെസ്സ് പോലെ ചീറി പാഞ്ഞു കൊണ്ടേ ഇരുന്നു ..
ഇതൊന്നും ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ പരിധി വിട്ടതായിരുന്നു .
അതുകൊണ്ട് തന്നെ ഞങ്ങള്‍ ആ നശിച്ച സ്ഥാപനത്തിന് മുന്നില്‍ അബത്തത്തില്‍ പോലും വന്നു പെടരുതെ എന്ന് പ്രാര്‍ത്തിച്ചു ....
ഒരുദിവസം ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഞങ്ങള്‍ തൃശ്ശൂര്‍ക്ക് സിനിമയ്ക്കു പോയി .അതും പ്രിയ താരം ലാലേട്ടന്റ്റെ പടത്തിനു....

അന്ന് തൃശൂര്‍ ജോസ്  തീയറ്ററില്‍ ആയിരുന്നു പടം ...
പടത്തിനാണെന്ഗ്ഗില്‍  മുടിഞ്ഞ തിരക്ക് ..നൂണ്‍ ഷോക്ക് തിരക്ക്...അത് ഞങ്ങള്‍ അതുവരെ കണ്ട തിരക്കുകളെക്കാള്‍ ഗംബീരമായിരുന്നു ..പക്ഷെ ബ്ലാക്കിന് ടിക്കെറ്റ് ഒപ്പിച്ചു .....
പന്ത്രണ്ടു മണിക്ക് ഷോ തുടങ്ങി .....
തീയറ്ററിനകത്ത് കയ്യടിയുടെ മേളം ......
ഓരോ  മിനിറ്റിലും പടത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓരോരുത്തരുടെയും മൊബൈല്‍ ലില്‍ നിന്ന് മറ്റു സുഹൃത്തുകളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി പോയി കൊണ്ടേ ഇരുന്നു .
സിനിമ കഴിഞ്ഞപ്പോള്‍ ഫാന്‍സ്സിന്റെ ആരവം ആയിരുന്നു ....
എന്ഗ്ഗില്‍ പിന്നെ അതും കൂടി കണ്ടിട്ട് പോകാന്‍ എന്നായി ഞങള്‍ ....
പടക്കവും ചെണ്ടമേളവും പാലഭിഷേകവുംഎല്ലാം ഉണ്ടായിരുന്നു ...
സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ തന്നെ  രണ്ടര കഴിഞ്ഞിരുന്നു .
ഇപ്പോള്‍ സമയം മൂന്നര ..മാറ്റിനി തുടങ്ങി .ഒരു പൂരം കണ്ട പ്രതീതിയോടെ ഞങ്ങള്‍ നേരെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് നടന്നു ....
അവിടെ  ചെന്നപ്പോള്‍ പാവറട്ടി ഭാഗത്തേക്കുള്ള ബസ്സൊന്നും കാണുന്നില്ല .....
ഇതെന്താണ് സംഭവം ...
ഈ സമയം ഞാനടുത്തു നില്‍ക്കുന്ന ഒരാളുടെ കയ്യിലുള്ള സായാന്ന പത്രത്തിന്‍റെ ആദ്യ പേജ് ലേക്ക് ഒന്ന് നോക്കി .....ഞങ്ങളുടെ അടുത്ത പ്രദേശത്തു നടുറോഡില്‍ വെച്ച് ഒരാളെ വെട്ടി കൊന്നിരിക്കുന്നു ...അതുകൊണ്ട് അവിടെ ഹര്‍ത്താല്‍ ആണ് പോലും ..അതായിരുന്നു ആദ്യ പേജ് ലെ വാര്‍ത്ത .
അളിയാ പണി പാളി .....
ഇനി അവിടേക്ക് ബസ്സ്‌ ഒന്നും ഇല്ല പോലും .....
ഗുരുവായൂര്‍ പോയിട്ട് വേണം പോകാന്‍ ....പക്ഷെ അവിടുന്നും വണ്ടി ഉണ്ടാകില്ല ....മൂന്ന് കിലോമീറ്റര്‍ നടക്കണം ..
അതിനിടയില്‍ ഞങ്ങള്‍ എന്‍ട്രന്‍സ്‌ ക്ലാസ്സ്‌ലുള്ള ഒരു സുഹൃത്തിനെ വിളിച്ചു ...
അളിയ ക്ലാസ് വിട്ടോ ?
ക്ലാസ്സ്‌ ഒക്കെകാലത്തെ വിട്ടു ...നമ്മടെ അവിടെ നടന്നതൊന്നും അറിഞ്ഞില്ലേ നീ ...അതുകൊണ്ട് ക്ലാസ് ഉച്ചക്കെ വിട്ടു .....
പണി വീണ്ടും പാളി ....
വീട്ടില്‍ ഇപ്പോള്‍ ഒരു ലഹള നടക്കുന്നുണ്ടാകും ..അതെല്ലാവര്‍ക്കും ഉറപ്പായി ..
ആലോചിച്ചു  സമയം കളഞ്ഞില്ല
ഞങ്ങള്‍  ഗുരുവായൂര്‍ക്ക് ബസ്സ്‌ കേറി ...
വിചാരിച്ചത് പോലെ തന്നെ അവിടുന്നും ബസ്സ്‌ ഇല്ലായിരുന്നു
ഇനി  എന്ത് ചെയ്യും ?   നടക്കന്നെ ..അല്ലാണ്ടെന്താ ..
ഞങ്ങള്‍ നടന്നു .......നടന്നു നടന്നു ഞങ്ങളുടെ ഗ്രാമം എത്തി ...
പക്ഷെ അത് ഞങ്ങളുടെ ഗ്രാമം അല്ലായിരുന്നു ....രാവിലെ പോയ സ്ഥലം അല്ലായിരുന്നു അത് ...
ഒരു മനുഷ്യ കുഞ്ഞു പോലും അവിടെ ഇല്ല ......
ഒരു കടപോലും തുറന്നിട്ടില്ല .....ആകെ ഉള്ളത് പോലിസ്‌ ജീപ്പുകള്‍ ....ജീപ്പില്‍ ഇരുന്നു പോലിസ്‌ വിളിച്ചു പറയുന്നത് ഞങള്‍ കേട്ടു...നാട്ടില്‍ സന്ഗ്ഗര്‍ഷാവസ്ഥ  നിലനില്‍ക്കുന്നതിനാല്‍ മൂന്ന് ദിവസത്തേക്ക് പാവറട്ടിയില്‍ മൂന്ന് ദിവസത്തെ അടിയന്തരാ വസ്ഥ പ്രക്ക്യാപിചിരിക്കുന്നു ...അതിനാല്‍ കൂട്ടംക്കൂടി നടക്കുന്നതു ശിക്ഷാര്‍ഹമാണ് ........
അത് കേട്ട പാടെ ഞങ്ങള്‍ നാലും നാല് വഴിക്ക് പിരിഞ്ഞു ...
അടുത്തടുത്തുള്ള വീടുകളില്‍ ഞങള്‍ പല സമയങ്ങളില്‍ വന്നെത്തി ...പിന്നെ പറയണ്ടല്ലോ .......എല്ലാം തകര്‍ന്നു ....വീട്ടില്‍ സകലതും അറിഞ്ഞു ...നുണകള്‍ ഏശിയില്ല ......
പക്ഷെ അതൊരു പാഠമായിരുന്നു ...വലിയൊരു പാഠം...ഒരുനാള്‍ കള്ളന്‍ മരുനാള്‍ പിടിക്കപ്പെടും എന്ന് മനസ്സിലാക്കി തന്ന  അദ്ധ്യായം .ഇത്തരം പണികള്‍ക്ക് പിന്നീട് ഞങ്ങള്‍ മുതിരുംബ്ബോള്‍ ഈ അനുഭവത്തിന്‍റെ ചൂട് ഞങ്ങളെ പലപ്പോഴും പിന്ധിരിപ്പിക്കാരുണ്ട്........<ശുഭം >


Wednesday, 2 May 2012

സൈക്കിള്‍



എന്ത് വലിയ പഠിപ്പായാലും ജോലിയായാലും പാവറട്ടി ക്കാര്‍ പെരുനാള് മിസ്സ്‌ ചെയ്യാറില്ല .അതുകൊണ്ട് തന്നെ ഈ വര്‍ഷവും  പെരുനാള്‍ക്ക് എന്‍റെ എല്ലാ കൂട്ടുകാരും ഒന്ന് കൂടി ..ഒന്നിച്ചിരുന്നു സംസാരിച്ച കൂട്ടത്തില്‍ ഭാവി ആയിരുന്നു പ്രധാന ചര്‍ച്ചാവിഷയം .....പെരുനാള്‍ ആയിട്ട് പറയാന്‍ കണ്ടൊരു വിഷയം ....ബോറടിച്ചപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു ....കാരണം സ്കൂള്‍ കലാഗട്ടത്തില്‍ പെരുനാള്‍ക്ക് പടക്കം മേടിക്കുന്നത് ചര്‍ച്ച ചെയ്തിരുന്ന ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ജീവിതമെന്ന വലിയ പുസ്തകം വായിച്ചു തീര്‍ക്കേണ്ടത് എങ്ങനെ എന്നാണു .....ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...അതങ്ങനെ വരൂ .....സോഭാവികം ..
പക്ഷെ ഇനിയും ഇങ്ങനെ പെരുനാള്‍ എല്ലാരും കൂടി ....?
അറിയില്ല ...
അടുത്ത കൊല്ലം ആരൊക്കെ ഗള്‍ഫില്‍ പോകുമെന്ന് പറയാന്‍ പറ്റില്ല ...
വേറെ ഒന്നും കൊണ്ടല്ല .....ഇതു സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്യ മാണെ.....പെട്ടൊന്നൊരു ദിവസമായിരിക്കും ഒരുത്തന് വിസവരുന്നത്...പിറ്റേന്ന് അവന്‍ ഭുബൈലോ ഷാര്‍ജെലോ എത്തിക്കാനും ...എന്നിട്ട് വല്ലപ്പോഴും കുറച്ചു റിയാല്‍ അയച്ചു തരും ...എന്നിട്ട് വിളിച്ചു പറയും "കൊണ്ട് പോയി കള്ള് കുടിക്കട ....."
അതുകൊണ്ട് ഈ പെരുന്നാള്‍ക്ക് ഓര്‍ത്തിരിക്കാന്‍ എന്തേലും ചെയ്യണം .....
ഈ  സമയത്താണ് പഴയ ഓര്‍മ്മകളെ ഒന്ന് കൂടെ മുറുക്കി കൂടെ പിടിക്കാന്‍ സൈക്കിള്‍ എന്ന ആശയം ഉദിക്കുന്നത് ......
നാട്ടില് മൊത്തം സൈക്കിളില്‍ കറങ്ങി അടിക്കുക .....
അതിനു വേണ്ടി ഇത്രമാത്രം സൈക്കിള്‍ എവിടെ ഇരിക്കുന്നു ??
അതിനായി അടുത്തുള്ള പിള്ളേരുടെ സൈക്കിളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ കയ്യും കാലും പിടിച്ചു
"കൂട്ടത്തില്‍ എന്‍റെ ഒരു അയല്‍ വാസി കുരുത്തം കെട്ട ഒരു  ക്ടാവ് <കുട്ടി >ന്‍റെ അടുത്തു ഞാന്‍ സൈക്കിള്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ ഗെഡി പറയുവാ "അയ്യട ..ബൈക്ക്‌ കിട്ടിയപ്പോ ഒടുക്കത്ത പവര്‍ <ജാഡ >ആയിരുന്നില്ലേ .....എന്‍റെ സൈക്കിളോ ന്നും കിട്ടില്ല ...പോടാ പട്ടി ......"
പക്ഷെ അവനു പത്തു രൂപ കൊടുത്ത് ഞാന്‍ സൈക്കിള്‍ ഒപ്പിച്ചു ...

എന്നിട്ട് ഞങ്ങള്‍ ഒരുമിച്ചു ചവിട്ടി....ശരീരം ക്ഷീണിക്കുന്നത് വരെ ചവിട്ടി....അത് പലതും ഞങ്ങളെ ഓര്‍മ്മിപ്പിച്ചു ...
പണ്ട് സൈക്കിള്‍ മേടിച്ചു ചെത്തി നടക്കുക ...അതായിരുന്നു ഏറ്റവും വലിയ മോഹം ...അമ്മയുടെ പേഴ്സില്‍ നിന്നും പൊക്കിയിരുന്ന പല നാണയ തുട്ടുകളും പോയിട്ടുള്ളത് കവലയില്‍ സൈക്കിള്‍ കട നടത്തുന്ന ജയന്‍ ചേട്ടന്റെ പോക്കറ്റിക്കാണ്....കാരണം അയാള്‍ക്ക്‌ സൈക്കിള്‍ വാടകക്ക് കൊടുക്കുന്ന ഏര്‍പ്പാടുണ്ട്.....വെക്കെഷനായാല്‍ ഇതു തന്നെയാണ് പണി ...
എന്‍റെ  സുഹൃത്തുക്കളെല്ലാം എന്നെക്കാള്‍ മുതിര്‍ന്നവര്‍ ആയിരുന്നത് കൊണ്ടും എന്നെക്കാള്‍ ആരോഗ്യം അവര്‍ക്ക് ഉണ്ടായിരുന്നത് കൊണ്ടും സൈക്കിള്‍ കൂടുതലും അവരുടെ കയ്യില്‍ ആയിരിക്കും ...തിരിച്ചു കൊണ്ട് കൊടുക്കാന്‍ നേരത്ത് കുറച്ചു സമയം അവര്‍ എന്നെയും കേറ്റി അല്‍പ്പമൊന്നു ചുറ്റി എന്‍റെ ആഗ്രഹം അടക്കും .....പിന്നീട് എനിക്ക് അപ്പന്‍ ആദ്യം ഒരുസൈക്കിള്‍ മേടിച്ചു തന്നപ്പോള്‍ അവരെല്ലാം എന്‍റെ പിന്നാലെ വന്നു ..അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് ഇതില്‍ പരം സന്തോഷം  ഇനി ജീവിതത്തില്‍  ഇല്ല എന്നായിരുന്നു ..
അന്ന്  എന്‍റെ എന്‍റെ പ്രീയ സുഹൃത്തിന് ഞാന്‍ സൈക്കിള്‍ ആദ്യമായി  ചവിട്ടാന്‍ കൊടുത്തു ...അവനതും കൊണ്ട് ഞങ്ങളുടെ ക്ലാസ്സ്മേറ്റ് ആയ ഒരു പെണ്‍ കുട്ടിയെ കാണിക്കാന്‍ വേണ്ടി കൊണ്ട് പോയി ...എന്നിട്ട് അവളോട്‌ ഒരുഗ്ഗ്രന്‍ നുണയും കാച്ചി "ആ സൈക്കിള്‍ അവനു മേടിച്ചതാണെന്"...അതവള്‍ വിസ്വസിച്ചപ്പോ അവനരിയാവുന്ന ചെറിയ അഭ്യാസപ്രകടനങ്ങള്‍ ഒക്കെ ചെറിയ രീതിയില്‍ അവന്‍ അവള്‍ക്കു മുന്നില്‍ നടത്തി ...പക്ഷെ പണി പാളി ...."ധാ കെടക്കണ് പടോന്നും "പറഞ്ഞു നിലത്ത് ...അതറിഞ്ഞ എന്‍റെ അപ്പന്‍ സൈക്കിള്‍ എനിക്ക് പിന്നെ തന്നില്ല ......
ഞാന്‍ വെറുതെ വിടോ......ജീവിതത്തില്‍ നിലവിളിക്കാത്ത ഉച്ചത്തില്‍ ഞാന്‍ നിലവിളിച്ചു .....കരഞ്ഞു കരഞ്ഞു തളര്‍ന്നു .........ഏങ്ങലടിച്ചു കരയുന്ന എന്നെ കണ്ടു എന്‍റെ അമ്മ അപ്പനറിയാതെ എനിക്ക് സൈക്കിളിന്‍റെ താക്കോല്‍ എടുത്തു തന്നു ....
ഇങ്ങനെ എത്ര ഓര്‍മ്മകള്‍ .........
ഒരു കൂമ്പാരം ഓര്‍മ്മകള്‍ .............

പിന്നീട് കാലാന്തരത്തില്‍ എല്ലാവക്കും ബൈക്കായി ...ചിലര്‍ക്ക് കാറുമായി ......
ഇതാണ് ലൈഫ് ........പക്ഷെ ഞങ്ങളാരും ഇതുവരെ നാടിനെ മറന്നില്ല .....ഓടിക്കളിച്ച  മണ്ണിനെ മറന്നില്ല ....ഓര്‍മ്മകളെ എന്നും ഒരുമിചിരിക്കുമ്പോള്‍ പറഞ്ഞു പറഞ്ഞു നെഞ്ചോടു ചേര്‍ക്കാന്‍ മടിച്ചില്ല .....ഇനിയുള്ള കാലം ഇതിനെല്ലാം അനുവദിക്കുമോ ആവോ ?  <ശുഭം >


                                                      ലിജോ പാവറട്ടി