Wednesday, 2 May 2012

സൈക്കിള്‍



എന്ത് വലിയ പഠിപ്പായാലും ജോലിയായാലും പാവറട്ടി ക്കാര്‍ പെരുനാള് മിസ്സ്‌ ചെയ്യാറില്ല .അതുകൊണ്ട് തന്നെ ഈ വര്‍ഷവും  പെരുനാള്‍ക്ക് എന്‍റെ എല്ലാ കൂട്ടുകാരും ഒന്ന് കൂടി ..ഒന്നിച്ചിരുന്നു സംസാരിച്ച കൂട്ടത്തില്‍ ഭാവി ആയിരുന്നു പ്രധാന ചര്‍ച്ചാവിഷയം .....പെരുനാള്‍ ആയിട്ട് പറയാന്‍ കണ്ടൊരു വിഷയം ....ബോറടിച്ചപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു ....കാരണം സ്കൂള്‍ കലാഗട്ടത്തില്‍ പെരുനാള്‍ക്ക് പടക്കം മേടിക്കുന്നത് ചര്‍ച്ച ചെയ്തിരുന്ന ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ജീവിതമെന്ന വലിയ പുസ്തകം വായിച്ചു തീര്‍ക്കേണ്ടത് എങ്ങനെ എന്നാണു .....ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...അതങ്ങനെ വരൂ .....സോഭാവികം ..
പക്ഷെ ഇനിയും ഇങ്ങനെ പെരുനാള്‍ എല്ലാരും കൂടി ....?
അറിയില്ല ...
അടുത്ത കൊല്ലം ആരൊക്കെ ഗള്‍ഫില്‍ പോകുമെന്ന് പറയാന്‍ പറ്റില്ല ...
വേറെ ഒന്നും കൊണ്ടല്ല .....ഇതു സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്യ മാണെ.....പെട്ടൊന്നൊരു ദിവസമായിരിക്കും ഒരുത്തന് വിസവരുന്നത്...പിറ്റേന്ന് അവന്‍ ഭുബൈലോ ഷാര്‍ജെലോ എത്തിക്കാനും ...എന്നിട്ട് വല്ലപ്പോഴും കുറച്ചു റിയാല്‍ അയച്ചു തരും ...എന്നിട്ട് വിളിച്ചു പറയും "കൊണ്ട് പോയി കള്ള് കുടിക്കട ....."
അതുകൊണ്ട് ഈ പെരുന്നാള്‍ക്ക് ഓര്‍ത്തിരിക്കാന്‍ എന്തേലും ചെയ്യണം .....
ഈ  സമയത്താണ് പഴയ ഓര്‍മ്മകളെ ഒന്ന് കൂടെ മുറുക്കി കൂടെ പിടിക്കാന്‍ സൈക്കിള്‍ എന്ന ആശയം ഉദിക്കുന്നത് ......
നാട്ടില് മൊത്തം സൈക്കിളില്‍ കറങ്ങി അടിക്കുക .....
അതിനു വേണ്ടി ഇത്രമാത്രം സൈക്കിള്‍ എവിടെ ഇരിക്കുന്നു ??
അതിനായി അടുത്തുള്ള പിള്ളേരുടെ സൈക്കിളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ കയ്യും കാലും പിടിച്ചു
"കൂട്ടത്തില്‍ എന്‍റെ ഒരു അയല്‍ വാസി കുരുത്തം കെട്ട ഒരു  ക്ടാവ് <കുട്ടി >ന്‍റെ അടുത്തു ഞാന്‍ സൈക്കിള്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ ഗെഡി പറയുവാ "അയ്യട ..ബൈക്ക്‌ കിട്ടിയപ്പോ ഒടുക്കത്ത പവര്‍ <ജാഡ >ആയിരുന്നില്ലേ .....എന്‍റെ സൈക്കിളോ ന്നും കിട്ടില്ല ...പോടാ പട്ടി ......"
പക്ഷെ അവനു പത്തു രൂപ കൊടുത്ത് ഞാന്‍ സൈക്കിള്‍ ഒപ്പിച്ചു ...

എന്നിട്ട് ഞങ്ങള്‍ ഒരുമിച്ചു ചവിട്ടി....ശരീരം ക്ഷീണിക്കുന്നത് വരെ ചവിട്ടി....അത് പലതും ഞങ്ങളെ ഓര്‍മ്മിപ്പിച്ചു ...
പണ്ട് സൈക്കിള്‍ മേടിച്ചു ചെത്തി നടക്കുക ...അതായിരുന്നു ഏറ്റവും വലിയ മോഹം ...അമ്മയുടെ പേഴ്സില്‍ നിന്നും പൊക്കിയിരുന്ന പല നാണയ തുട്ടുകളും പോയിട്ടുള്ളത് കവലയില്‍ സൈക്കിള്‍ കട നടത്തുന്ന ജയന്‍ ചേട്ടന്റെ പോക്കറ്റിക്കാണ്....കാരണം അയാള്‍ക്ക്‌ സൈക്കിള്‍ വാടകക്ക് കൊടുക്കുന്ന ഏര്‍പ്പാടുണ്ട്.....വെക്കെഷനായാല്‍ ഇതു തന്നെയാണ് പണി ...
എന്‍റെ  സുഹൃത്തുക്കളെല്ലാം എന്നെക്കാള്‍ മുതിര്‍ന്നവര്‍ ആയിരുന്നത് കൊണ്ടും എന്നെക്കാള്‍ ആരോഗ്യം അവര്‍ക്ക് ഉണ്ടായിരുന്നത് കൊണ്ടും സൈക്കിള്‍ കൂടുതലും അവരുടെ കയ്യില്‍ ആയിരിക്കും ...തിരിച്ചു കൊണ്ട് കൊടുക്കാന്‍ നേരത്ത് കുറച്ചു സമയം അവര്‍ എന്നെയും കേറ്റി അല്‍പ്പമൊന്നു ചുറ്റി എന്‍റെ ആഗ്രഹം അടക്കും .....പിന്നീട് എനിക്ക് അപ്പന്‍ ആദ്യം ഒരുസൈക്കിള്‍ മേടിച്ചു തന്നപ്പോള്‍ അവരെല്ലാം എന്‍റെ പിന്നാലെ വന്നു ..അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് ഇതില്‍ പരം സന്തോഷം  ഇനി ജീവിതത്തില്‍  ഇല്ല എന്നായിരുന്നു ..
അന്ന്  എന്‍റെ എന്‍റെ പ്രീയ സുഹൃത്തിന് ഞാന്‍ സൈക്കിള്‍ ആദ്യമായി  ചവിട്ടാന്‍ കൊടുത്തു ...അവനതും കൊണ്ട് ഞങ്ങളുടെ ക്ലാസ്സ്മേറ്റ് ആയ ഒരു പെണ്‍ കുട്ടിയെ കാണിക്കാന്‍ വേണ്ടി കൊണ്ട് പോയി ...എന്നിട്ട് അവളോട്‌ ഒരുഗ്ഗ്രന്‍ നുണയും കാച്ചി "ആ സൈക്കിള്‍ അവനു മേടിച്ചതാണെന്"...അതവള്‍ വിസ്വസിച്ചപ്പോ അവനരിയാവുന്ന ചെറിയ അഭ്യാസപ്രകടനങ്ങള്‍ ഒക്കെ ചെറിയ രീതിയില്‍ അവന്‍ അവള്‍ക്കു മുന്നില്‍ നടത്തി ...പക്ഷെ പണി പാളി ...."ധാ കെടക്കണ് പടോന്നും "പറഞ്ഞു നിലത്ത് ...അതറിഞ്ഞ എന്‍റെ അപ്പന്‍ സൈക്കിള്‍ എനിക്ക് പിന്നെ തന്നില്ല ......
ഞാന്‍ വെറുതെ വിടോ......ജീവിതത്തില്‍ നിലവിളിക്കാത്ത ഉച്ചത്തില്‍ ഞാന്‍ നിലവിളിച്ചു .....കരഞ്ഞു കരഞ്ഞു തളര്‍ന്നു .........ഏങ്ങലടിച്ചു കരയുന്ന എന്നെ കണ്ടു എന്‍റെ അമ്മ അപ്പനറിയാതെ എനിക്ക് സൈക്കിളിന്‍റെ താക്കോല്‍ എടുത്തു തന്നു ....
ഇങ്ങനെ എത്ര ഓര്‍മ്മകള്‍ .........
ഒരു കൂമ്പാരം ഓര്‍മ്മകള്‍ .............

പിന്നീട് കാലാന്തരത്തില്‍ എല്ലാവക്കും ബൈക്കായി ...ചിലര്‍ക്ക് കാറുമായി ......
ഇതാണ് ലൈഫ് ........പക്ഷെ ഞങ്ങളാരും ഇതുവരെ നാടിനെ മറന്നില്ല .....ഓടിക്കളിച്ച  മണ്ണിനെ മറന്നില്ല ....ഓര്‍മ്മകളെ എന്നും ഒരുമിചിരിക്കുമ്പോള്‍ പറഞ്ഞു പറഞ്ഞു നെഞ്ചോടു ചേര്‍ക്കാന്‍ മടിച്ചില്ല .....ഇനിയുള്ള കാലം ഇതിനെല്ലാം അനുവദിക്കുമോ ആവോ ?  <ശുഭം >


                                                      ലിജോ പാവറട്ടി