Thursday, 12 April 2012

അവളുടെ പരീക്ഷണം

പതിവ് പോലെ അന്നും അയാള്‍ മദ്യപിച്ചാണ് ആ കുഞ്ഞു വീടിന്‍റെ ചിതല്‍ പിടിച്ച വാതിലില്‍ ചവിട്ടിയത് .
ആ ചവിട്ടിന്റ്റെ ശബ്ദം കേട്ടാല്‍ അപ്പോള്‍തന്നെ ആ വീടിനുള്ളില്‍ അയാളുടെ ഭാര്യക്കൊപ്പം ചുരുണ്ട് കൂടി കിടക്കുന്ന രണ്ടു കുഞ്ഞു മക്കളും എഴുനെല്‍ക്കും..
"അമ്മെ അച്ഛന്‍ വന്നു ..."
അവള്‍ എഴുനെല്‍ക്കും ..ആദ്യ ചവിട്ടു വാതിലില്‍ പതിച്ചെന്ഗ്ഗില്‍ രണ്ടാമത്തെ ചവിട്ടു അവളുടെ നെന്ജ്ജതായിരിക്കും
ആ ചവിട്ട് വീണാല്‍ കുഞ്ഞുങ്ങള്‍ വാ പൊളിക്കാന്‍ തുടങും..അതുകൊണ്ട് തന്നെ ശരീരത്തിന്‍റെ എതെന്ഗ്ഗ്ഗിലും ഭാഗത്ത്‌ പതിക്കാവുന്ന തന്‍റെ ഭര്‍ത്താവിന്‍റെ അടുത്ത ചവിട്ടു തടുക്കുന്നതിനു പകരം അവള്‍ കുഞ്ഞുങ്ങളുടെ വാ പൊത്താന്‍
ശ്രമം നടത്തും ..
ഇല്ലെന്ഗ്ഗില്‍ പ്രശ്ന്നമാണ് ...
പത്തു മണി കഴിഞ്ഞു എന്തേലും ശബ്ദം പുറത്തു കേട്ടാല്‍ പോലീസിനു പരാതി കൊടുക്കുമെന്നാണ് അടുത്ത വീട്ടിലെ സൈനു താത്ത പറഞ്ഞിരിക്കുന്നത് ..
പിള്ളേര് ചെറുതല്ലേ...
കരച്ചില്‍  തുടങ്ങിയാല്‍ പിന്നെ പെറ്റ അമ്മയെ വരെ വെറുപ്പിക്കും...അത്രക്കും ഗംബീരമാണ് വിണ്ണ ചക്കരകളുടെ<മക്കള്‍ > കരച്ചില്‍ പെര്‍ഫോമെന്‍സ്..

അവളുടെ  ഭര്‍ത്താവ് ശശിയേട്ടന്റെ ഷാപ്പിലെ കള്ളിന് മാത്രമല്ല അടിമ ,നല്ലൊരു രോഗത്തിനും കൂടി അടിമയാണ് ആ മാന്യന്‍ ...മറ്റൊന്നുമല്ല  "സംശയരോഗം "

ശശിയേട്ടന്‍ മേല് കേറിയാല്‍ മാത്രമേ ആ രോഗത്തിന്‍റെ ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ള്...
പിന്നെ  ഭരണി പാട്ട് തുടങ്ങി..."ഡീ ..കൂ ......നീ ഇന്നാരയാടി വിളിച്ചു വരുതീത് ..
നീ നോക്കിക്കോടി ഒരു ദിവസം ഈ നില്‍ക്കുന്ന വിണ്ണ ചക്കരകള്‍ടെ  <മക്കള്‍>
തന്ത യായ പൊലയാടി മോനെ ഞാന്‍ കണ്ടെത്തി കൊല്ലും ..അതിനു വേണ്ടി ഈ വീട്ടില് മൊത്തം ഞാന്‍ ക്യാമറ വെക്കൂടി ....."
ഈ ഭരണി പാട്ടും കാട്ടിക്കൂട്ടലുകളും ഏഴു വര്‍ഷമായി അവള്‍ സഹിക്കുന്നു ..ഒരു സൈക്ലിക് പ്രൊസെസ് പോലെ ഇതു തുടര്‍ന്ന് കൊണ്ടേ ഇരുന്നു ...


ഇതിനൊരു മാറ്റം വേണ്ടേ ?
ഭൂമിയോളം ക്ഷമിക്കാം ...പിന്നേം ക്ഷമിക്കണോ ?
അസ്തമിച്ച  പ്രതീക്ഷകളെ വീണ്ടെടുക്കണ്ടേ?
എന്ത്  ചെയ്യും .....
അവള്‍  ചിനധിച്ചു...
അങ്ങനെ യാണ് അവള്‍ ആ പരീക്ഷണത്തിന്‌തയ്യാറായത് ...
തന്‍റെ ഭര്‍ത്താവിനെ ഒന്ന് പേടിപ്പിക്കണം ...ശരീരത്തില്‍ അല്കഹോള്‍ ഇല്ലാത്ത സമയത്ത് തന്‍റെ ഭര്‍ത്താവ് പാവമാണ് ..ഒന്ന് പേടി തട്ടിയാല്‍ ആശാന്‍ നന്നാകുമെന്ന് അവള്‍ക്കു തോന്നി ...
പിറ്റേന്ന്ഫുള്‍ഫിറ്റായി അയാള്‍ വീട്ടില്‍ വന്നു ....
അവള്‍ കുന്നിക്കുരു അരച്ച് കയ്യില്‍ കരുതി ...അത് കഴിച്ചാല്‍ കുറെ ച ച ചര്‍ദ്ധിക്കുമെന്നും അത് കണ്ടാല്‍ അയാള്‍ പേടിക്കുമെന്നും അവള്‍ ഉറപ്പിച്ചു ...

"എനിക്ക് വയ്യ.... മടുത്തു ..ഏഴു കൊല്ലായി ഞാന്‍ സഹിക്കുന്നു ...ഏഴു കൊല്ലം ....എനിക്ക് ഇനി ജീവിക്കണ്ട ......"എന്നും പറഞ്ഞു അവള്‍ അത് മൊത്തം വായിലേക്കിട്ടു ......
യാതൊരു  ഭാവ മാറ്റവും ഇല്ലാതെ അയാള്‍ ഇരുന്നു ...."നീ ചാവടി ....കൂ ...."
പക്ഷെ അധികം താമസിച്ചില്ല .ആദ്യം ചര്‍ദ്ധിചതു അയാളുടെ കാല്‍ കീഴില്‍ ആയിരുന്നു ....
അയാള്‍ ചെറുതായൊന്നു പേടിചു .കുടിച്ച കേട്ട് പെട്ടെന്ന് ഇല്ലാതായി .."എന്ത്  പണിയാ നീ കാണിച്ചത് ......"
അവള്‍ വീണ്ടും വീണ്ടും ചര്‍ദ്ധിചു .....
അയാള്‍ അവളേം കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി .....
അവിടെ ചെന്ന് വിഷം കഴിച്ചു എന്ന് പറയാനുള്ള പേടി കൊണ്ട് അയാള്‍ അത് മറച്ചു വെച്ച് ഡോക്ടറോട് ചുമ്മാ ചര്‍ദ്ധിയാണെന്ന് കള്ളം പറഞ്ഞു ..
"ഞാന്‍ കാരണം വിഷം കഴിച്ചതാനെന്നു പറയല്ലേഡി " അയാള്‍ അവളുടെ കാലു പിടിച്ചു ....
"എന്ഗ്ഗി ഇനി കുടിക്കില്ലാണ് എനിക്ക് ഉറപ്പ്‌ താ ........"
അയാള്‍  അവളുടെ കാല്‍ക്കല്‍ വീണു ..."ഇനി ഞാന്‍ കുടിക്കില്ല ....കുടിക്കില്ല ...സത്യം ..."
ഡോക്ടര്‍ ചര്‍ദ്ധിയുടെ ഗുളിക കൊടുത്ത് കൊണ്ടേ ഇരുന്നു ..പക്ഷെ അത് കൊണ്ടൊന്നും കാര്യം ഉണ്ടായില്ല ...കളി കാര്യമായി .....
രണ്ടാം ദിവസം അവള്‍ ശരിക്കും തളര്‍ന്നു ....സംഗതി ആകെ വഷളായി ...
നിവര്‍ത്തിയില്ലാതെ അയാള്‍ ഭാര്യ വിഷം കഴിച്ചതാനെന്നു പറഞ്ഞു ...പറഞ്ഞ പാടെ ഡോക്ടര്‍ അയാളുടെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിച്ചു ...
"ഇനി തന്‍റെ ഭാര്യ രക്ഷപെടാന്‍ നൂറില്‍ ഒരു ശതമാനം പോലും ചാന്‍സ്സില്ല ...."
"എനിക്കെന്‍റെ കുട്ടികളെ കാണണം ......."അവള്‍ അലറി ........"എന്‍റെ ഭഗവതി ...എനിക്കൊരു ഭുദ്ധി മോശം തോന്നിയതാ ..ഞാന്‍ പോയാല്‍ എന്‍റെ കുഞ്ഞുങ്ങള്‍.........." അതികം അവളുടെ ശബ്ദം പുറത്തു കേട്ടില്ല ...തളര്‍ന്നു പോയി .......വിഷം കഴിച്ച വിവരം പറയാതിരുന്നപ്പോള്‍ അവയവങ്ങളുടെ മൊത്തം പരവതാന ശേഷി നഷ്ട്ട പെടുകയായിരുന്നു....
പാവം പെണ്ണ് .........എന്തിനു തോനിച്ചു ......മരണത്തെക്കാള്‍ വലിയ വേദന അവള്‍ക്കു ആ കുട്ടികളെ ഓര്‍ത്തായിരുന്നു...താന്‍ പോയാല്‍ ....അവരെ ആര് സ്കൂളില്‍ കൊണ്ട് വിടും ?ആര് ഭക്ഷണം കൊടുക്കും .....?
അധികം കിടന്നില്ല അവള്‍ അവിടെ ...പോയി ......ഇതുവരെ ആര്‍ക്കും ദൂരം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത ...ആ ...ഇടത്തേക്ക് ...........

അവളുടെ  ജഡം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍.ഒരു ഗ്രാമം മൊത്തം കരഞ്ഞു ....പക്ഷെ അവളുടെ  കുട്ടികള്‍ കരഞ്ഞില്ല.....അവര്‍ പറഞ്ഞു "ഞങ്ങടെ അമ്മ എന്നും നേരം വൈകീട്ട എഴുനെല്‍ക്കാ ..........കുറച്ചു വെള്ളം മോത്തക്ക് ഒഴിച്ചാല്‍ അമ്മ എഴുനെല്‍ക്കും അച്ഛാ ....."   <ശുഭം >

മരണാനന്തര ചടങ്ങ്നു ശേഷം നാട്ടുകാര്‍ ചേര്‍ന്ന് അവളുടെ ഭര്‍ത്താവിന്‍റെ കയ്യും കാലും തള്ളി ഓടിച്ചു .....വിഷം കഴിച്ച വിവരം ഡോക്ടറോട് പറയാതിരുന്നത് നാട്ടുകാര്‍ മൊത്തം അറിഞ്ഞിരുന്നു...




                                                                                              ലിജോ പാവറട്ടി