Saturday, 7 April 2012

കൂടോത്രം

വാസുവും രാഘവേട്ടനും കൂടിയാണ്  ഈ കഥ പാട്ടാക്കിയത് ......
ആരാണ് ഈ പുള്ളിയെന്നു ഞാന്‍ വഴിയെ പറയാം ..
എന്തായാലും കഥ ....അതി ഗംഭീരം .......കാരണം ഇതുപോലൊരു പണി മരണകിടക്കയില്‍ കിടക്കുന്ന സ്വന്തം തന്തയ്ക്കിട്ട് കൊടുത്ത മക്കളെ എന്ത് വിളിക്കണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയിട്ടില്ല...
ഈ ലോകം കാട്ടിതന്നവനോട് മക്കള്‍ എന്ന നിലയില്‍ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം ....
കാലന്‍റെ  വേഷമണിഞ്ഞ മക്കള്‍ .....
ത്തു......ഇവരാണോ മക്കള്‍ ??

എന്‍റെ നാട്ടില്‍ കുറെകോടീശ്വരന്‍മാരുണ്ട് ....ഗള്‍ഫിലെ പണം വന്നടിഞ്ഞു നാട്ടിലെ  ഒരോ മുക്കിലും മൂലയിലും കോടികള്‍ കൊടുത്ത് ഒരാവശ്യവുമില്ലാതെ പറമ്പ്‌മേടിച്ചു മാളിക കെട്ടുന്നവര്‍ ....
ഒരു മാസത്തില്‍  നാലോ അന്ജ്ജോ വട്ടം കടല് കടന്നു നാട്ടില്‍ വരുന്നവര്‍..
ഇതുപോലൊരു കോടീശ്വര കുടുംബത്തിലാണ് ആ സംഭവം നടന്നത് ...
മൂന്ന് മക്കളാണ് ആ കുടുംബത്തില്‍ ..
മൂന്ന് പേര്‍ക്കും കൂടി ദുബൈയില്‍ അഞ്ചു സൂപര്‍ മാര്‍ക്കെറ്റുകള്‍..
പൈസ കുമിഞ്ഞു കൂടി എന്ത് ചെയ്യണമെന്നറിയാതെ വാ പൊളിച്ചു നില്‍ക്കുന്നവര്‍ ആണെന്നാണ്‌ നാട്ടിലെ സംസാരം ...
ഈ അവസരത്തില്ലാണ് അവരുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യുന്നത് ....
മൂന്ന് പേരും ആ വാര്‍ത്ത അറിഞ്ഞു ഹോസ്പിറ്റലില്‍ ഓടിയെത്തി ....
ആദ്യമായാണ് അയാള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടുന്നത് ..
ആയ കാലത്ത് എല്ലുമുറിയെ പണിയെടുത്ത ആ ശരീരം ഇപ്പോള്‍ തളര്‍ന്നു കിടക്കുന്നു .......പെട്ടെന്നുണ്ടായ ഈ സംഭവം ചിലരെയൊക്കെ അതിശയിപ്പിച്ചു..
ഏറ്റവും  നല്ല ആശുപത്രിയില്‍ തന്നെയാണ് അയാളെ പരിപാലിച്ചത് ...
ദിവസഗളും ആഴ്ചകളും കടന്നു പോയി .....
മരുന്നുകള്‍ ഇതുവരെ ചെല്ലാത്ത ആ ശരീരം, മെല്ലെ മെല്ലെ തന്റെ ശരീരത്തിലേക്ക് കെട്ടുന്ന മരുന്നുകളോട് വളരെ സാവധാനം മാത്രമേ പ്രതികരിച്ചുള്ളൂ ...
മരുമക്കള്‍  ആശുപത്രിയിലേക്ക് വരവ് നിര്‍ത്തി ....
അടുപ്പിച്ചു കുറച്ചു നാളുകള്‍ നിന്നപ്പോഴേക്കും അവര്‍ക്ക് മതിയായി..
ഇത്ര കണ്ടു സഹതാപം കാണിക്കാന്‍ സ്വന്തം തന്ത ഒന്നും അല്ലാല്ലോ ....?അമ്മായി അപ്പനല്ലേ .....?
മക്കളാണെന്ഗ്ഗില്‍  ആഴ്ചയില്‍ഒന്നു കണ്ടു പോകും .....

കിടന്നു കിടന്നുഅയാളുടെ ശരീരം പൊട്ടി തുടങി ....
"എങ്ങനെ യെന്ഗ്ഗിലും  ഒന്ന് വിളിച്ചാല്‍ മതിയായിരുന്നു ......നാശം." മരുമക്കളും മക്കളും ഒരു പോലെ പ്രാര്‍ഥിച്ചു ....
പക്ഷെ ആ വിളിയൊന്നും ഈശ്വരന്‍ കേട്ടില്ല .....
പിന്നെയും  അയാള്‍ അവിടെ കിടന്നു .........ഒന്നല്ല രണ്ടല്ല ....മൂന്ന് മാസം ....
"എന്ത് ചെയ്യും "? മക്കള്‍ എല്ലാവരും ആലോചിച്ചു ......കൊല്ലാന്‍ പറ്റോ?? ജനിപ്പിച്ച തന്ത യായി പോയില്ലേ ??
പക്ഷെ വേറെ ഒരു വഴി തെളിഞ്ഞു .......വേലക്കാരന്‍ വാസു വഴി അവര്‍ക്ക് മുന്നില്‍ തെളിഞ്ഞു ......(ഈ വാസുവിന്‍റെ കാര്യമാണ് ആദ്യം ഞാന്‍ പറഞ്ഞത് )
വാസു അവരുടെ ചെവിയില്‍ ഒരു പേര് പറഞ്ഞു .."ദിവാകരന്‍ ....വെളിച്ചപ്പാട് ദിവാകരന്‍ ......"

മൂന്ന് പേരും ഒന്നും നോക്കാന്‍ പോയില്ല ...നേരെ പുറപ്പെട്ടു .....വേറെ ഒന്നിനുമല്ല ജനിപ്പിച്ചവനെ തട്ടാനുള്ള കൂടോത്രം ചെയ്യാന്‍ .....".ഒരു പണിയുണ്ട് ..ആ പണി ചെയ്‌താല്‍ തന്തേടെ ആത്മാവ് പരലോകം കാണും" എന്ന് വാസു അവരോട് പറഞ്ഞു ......
ഇതുപോലുള്ളനാറിയ പണികള്‍ മുന്ന് ഈവാസു വഴി ഇവര്‍ കാണിച്ചിട്ടുണ്ട് ..
കുറച്ചു നാളുകള്‍ക്കു മുന്ന് ഗള്‍ഫിലെ ഒരു സൂപര്‍ മാര്‍കെറ്റില്‍ കച്ചവടം നന്നായി കുറഞ്ഞു ...ഈ സംഭവം  എന്താണെന്ന് അറിയാന്‍ പ്രശ്ന്നം വെപ്പിച്ചു ....<വേറെ ജാതിയായ കാരണം ,ഇവരെ വിശ്വസിപ്പിക്കാന്‍ ആ കണിയാന് വളരെ എളുപ്പമായിരുന്നു >..അയാള്‍ പറഞ്ഞു ..."അടുത്തുള്ള സൂപര്‍ മാര്‍ക്കെട്ടിന്റെ ഉടമസ്ഥര്‍ ഇവരെ തകര്‍ക്കാന്‍ വേണ്ടി കൂടോത്രം ചെയ്തതാണെന്ന് .....തിരിച്ചു ഒരെണ്ണം അങ്ങോട്ടും ചെയ്യാം ..അപ്പോള്‍ എല്ലാംശരിയാകും ....."
മണ്ടന്മ്മാര്‍  അതും വിശ്വസിച്ചു തിരിചോരെണ്ണം അങ്ങോട്ടും വെചു ...പക്ഷെ ഏറ്റില്ല... അതുപോലായിരിക്കില്ല ഇതു എന്ന വാസുവിന്‍റെ ഉറപ്പിന്മ്മേല്‍ ആണ് അവര്‍ ഈ പണിക്ക് ഇറങി തിരിച്ചത് ...
പക്ഷെ ഈശ്വരന്‍ അവരുടെ തന്തയുടെ കൂടെ ആണ് ....
വെളിച്ചപ്പാട്‌ ദിവാകരന്‍ കൈ മലര്‍ത്തി ...ഈ പണി ഞാന്‍ ചെയ്‌താല്‍ എനിക്ക് ശേഷം വരുന്ന തലമുറ വരെ ഗതി പിടിക്കില്ല എന്നയാള്‍ പറഞ്ഞപ്പോള്‍ പിന്നെ അവര്‍ അവിടെ നിന്നില്ല ...വേറെ ഒരു കൂടോത്രക്കാരനെ തേടി പോയി ....പക്ഷെ രണ്ടെണ്ണം വഅകതാക്കിയപ്പോള്‍ കോടീശ്വര പുത്രന്‍ മാരുടെ പിതൃ സ്നേഹം വാസു തന്നെ പാട്ടാക്കി ...ഒരു ഉപകാരവും ഉണ്ടായിട്ടല്ല ...വെറുതെ ...ഒരു മനസമാധാനതിനു .....നാട്ടുകാര്‍ അങ്ങനെ കുറെ ഒക്കെ അറിഞ്ഞു ...
പക്ഷെ കോടീശ്വര പുത്രന്‍ മാര്‍ വേറെ ഒരു കൂടോത്ര ക്കാരനെ തേടി പോയി ...
അങ്ങനെ ഒരുത്തനെ കൊണ്ടുവന്നു .......
അന്ന് രാത്രി ഏകദേശം ഒരു പന്ത്രണ്ടു മണി നേരത്തു ...അവരുടെ വലിയ മാളികയില്‍ നിന്ന് കിലുങുന്ന മണികളുടെ നാദം കേട്ട് ഒരാള്‍ എഴുനേറ്റു .....
അതായിരുന്നു രാഘവന്‍ ......
ഇതെന്താണ് സംഭവം ??
അയാള്‍ക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല....പിന്നെ കുറെ നേരം കൂടി നീക്കിയപ്പോള്‍ പുറത്തെ ജനാലക്കകത്തു കൂടി ആളുന്ന തീ നാളം അയാള്‍ കണ്ടു ...
അയാള്‍  വീണ്ടും ചിന്തിച്ചു ...എതെന്താണീ കാണുന്നത് ?
പിറ്റേന്ന് ബാറില്‍ വെച്ച് ഈ കഥ എല്ലാവരോടും പാട്ടാക്കി .....
പിന്നെ പറയണ്ടല്ലോ പൂരം .. മൂന്ന് നേരവും ചോറ് തിന്നുന്ന എന്‍റെ നാട്ടിലെ ചില പരോപകാരികള്‍വാസു പറഞ്ഞ കഥയും രാഘവന്‍ പറഞ്ഞ കഥയും  ഒന്ന് കൂട്ടി വായിച്ചു  ....
കരിമരുന്നു പോലെ കൂടോത്ര കഥ നാട്ടില്‍ പാട്ടായി ....
അതുവരെ  കൊണ്ട് നടന്ന കോടീശ്വര പുത്രന്‍ മാരുടെ മാനം കപ്പല് കേറി പോയി .....
ഈ അടുത്ത കാലത്താണ് അവരുടെ പിതാവ്‌  മരിക്കുന്നത്  ......അന്നവര്‍ ചെയ്ത ഒരു കൂടോത്രവും ഏറ്റില്ല എന്ന് മാത്രമല്ല ...മാനക്കേട് ഭാക്കിയാവുകയും ചെയ്തു ....
എന്താ കഥ ......<ശുഭം >


                                                                                   കേട്ടറിഞ്ഞ കഥ ഒരു കഥ
                                                                                                                       by
                                                                                                                             lijo pavaratty