Monday, 2 April 2012

മീന മാസത്തിലെ മഴയും ഒരു കുടിയനും

ധനുഷ്‌ എന്ന നടന്‍റെ വലിയ ആരാധകരാണ് ഞാനും എന്‍റെ സുഹൃത്തുക്കളും .
അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ധനുഷിന്‍റെ "3"എന്ന പടം റിലീസ്‌ ആയി .
പടത്തിന്‍റെ ടിക്കെറ്റ്‌  എനിക്കും  എന്‍റെ ഒരു സുഹൃത്തിനും  സിംല(കാഞ്ഞാണി എന്ന സ്ഥലത്തെ ഒരു സംഭവം തീയേറ്റര്‍) തീയേറ്ററില്‍  ഒക്കെ ആണെന്ന് പറഞ്ഞു വിളി വന്നു ...
സംഭവം കേട്ട ഉടനെ ഞാനും എന്‍റെ സുഹൃത്തുംബൈക്കെടുത്തുഅവിടേക്ക് പാഞ്ഞു ...
ഈ സമയത്താണ് കുരുത്തം കെട്ട മഴ തുടങ്ങിയതു ...
അതല്ലെന്ഗ്ഗിലും  അങ്ങനെ ആണല്ലോ ?
ചൊറിയും കുത്തി വീട്ടില്‍ ഇരിക്കുമ്പോള്‍ ഒന്നും ഈ പണ്ടാരം ഭൂമിയിലോട്ടിറങി ല്ല ..യോഗം ..അല്ലാണ്ടെന്താ ?
മീന മാസത്തിലെ അസഹ്യമായ ചൂടിനെ പ്രാകി പ്രാകി ആയിരിക്കണം അന്ന് മഴ പെയ്തത് ...
പക്ഷെ  പെയ്ത സമയം നല്ല ബെസ്റ്റ്‌ സമയമായിരുന്നു ....നശീകരം ....
അത്  വരെ ചൂട് കൊണ്ട് പുളയുമ്പോള്‍ "ഈശ്വര ഒരു മഴ പെയ്യിച്ചു കൂടെ" എന്ന് പ്രാര്‍ഥിച്ചു നടന്നിരുന്നവരാ പറയുന്നതെന്നോര്‍ക്കണം .....

മഴ  കൂടാതെ ഇടിയും മിന്നലും കൂടി രഗ്ഗത്ത് എത്തി ...ശക്തമായ കാറ്റു വീശിയപ്പോള്‍ വഴിയിലെ വൃക്ഷങ്ങള്‍ ഇലകള്‍ പൊഴിച്ചു കൊണ്ട ഇരുന്നു ...
മഴ തുടങിയപ്പോള്‍ വഴിയില്‍ ഒരൊറ്റ മനുഷ്യ കുഞ്ഞില്ല ..എല്ലാവരും തങ്ങളുടെ മാളത്തില്‍ കേറി വാതിലടച്ചു കാണും .
ഇനി വണ്ടി നിര്‍ത്തുകയെ നിവര്‍ത്തി ഉള്ളു ...
"അളിയാ വണ്ടി എതെന്ഗ്ഗിലും കടയുടെ മുന്നില്‍ ഒതുക്കിക്കോ " ഞാന്‍ പറഞ്ഞു.
അടുത്ത്  കണ്ട വെയ്റ്റിംഗ് ഷെഡ്ഡില്‍ ഞങ്ങള്‍ രണ്ടു പേരും കയറി നിന്നു...

 ഈ നശിഞ്ഞു നാറിയ സമയത്താണ് ആ കുടിയന്റെ അര േങറ്റം....
ഗെഡി  മുടിഞ്ഞ ഫിറ്റ് ...നേരെ നില്‍ക്കാന്‍ പറ്റുന്നില്ല
ഞങ്ങളുടെ  അടുത്തേക്ക് വന്നു ഒരു ചോദ്യം "മക്കളെ തീപ്പട്ടിയുണ്ടോ കയ്യില്‍ ?"
"എല്ലാ ചേട്ടാ ...."
"ഒരു തെണ്ടികളെ ലും അപ്പൊ തീപ്പട്ടി ഇല്ല.....മൈ ........................"
ഞങ്ങള്‍ക്ക് ആ വര്‍ത്താനം കേട്ട് ചൊറിഞ്ഞു കേറി വന്നു .....
"ത്രീ " സിനിമ കാണാന്‍ കഴിയില്ലല്ലോ എന്നാ വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് അവന്റെ ഒരു തീപ്പട്ടി .....
ഈ സമയം ആ കുടിയന്‍ അയാളുടെ പോക്കെറ്റില്‍ നിന്നു ഒരു മൊബൈല്‍ എടുത്തു ഞങ്ങള്‍ക്ക് നീട്ടി ...കൂടെ ഒരു പോക്കെറ്റ് ഡയറിയും  .."മക്കളെ ഈ  ഡയറിയീല് സതീശന്‍ എന്നൊരു ചെറ്റയുടെ  നമ്പര്‍ ഉണ്ട് ...അതൊന്നു ഞെക്കി താരോ ?
"ചേട്ടാ  ഇപ്പോചെറുതായി  ഇടി വെട്ടുന്നത് കണ്ടില്ലേ ?"എന്ന് ഞങ്ങള്‍
"നീ ഞെക്കി താട ....ചാവുന്നെഗ്ഗില്‍ ചാവട്ടെ ..."എന്ന് തിരിച്ചു അയാള്‍.
ഞങ്ങള്‍ നമ്പര്‍ ഡയല്‍ ചെയ്തു കൊടുത്തു ....
അയാള്‍ ഫോണ്‍ എടുത്തു സംസാരിച്ചു തുടങി
"ഡാ മൈ ....നെന്‍റെ..പെങ്ങളുടെ കൂടെ ഞാനിനി കഴിയില്ലട  കു ....................
അവള്‍ ഇന്നലെ ഒരുത്തനെ വിളിച്ചു വീട്ടിലോട്ടു വിളിച്ചു കേറ്റി...അവളെ ഞാന്‍ കൊല്ലാന്‍ പൂവ ....ഇതുപോലൊരു കൂ ............യെ എന്‍റെ തലേല് കെട്ടി വെചൂലെ ...ഞാന്നവളെ കൊല്ലും .....ഇന്നു കൊല്ലും ..."
അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു ...
എന്നിട്ട് ഞങ്ങളെ നോക്കി .."ഇതൊന്നും ഞാന്‍ കണ്ടു പിടിക്കില്ലെന്ന ആ .........മോള് വിചാരിച്ചേ ......"

ഞങ്ങള്‍ ഒന്നും മിണ്ടിയില്ല ...
തോരാതെ ആര്‍ത്തു വിളിച്ചു പെയ്യുന്ന ആ  മഴയതോട്ടു അയാള്‍  ഇറങി നടന്നു ..
അയാള്‍  അവിടെ നിന്നും പോയപ്പോള്‍ വീണ്ടും ശക്തിയോടെ  ഇടിയും മിന്നലും കൂടി രഗ്ഗത്ത് എത്തി ..". എന്ത് നശിച്ച കാലാവസ്ഥ .....?" ഞങ്ങള്‍ പരസ്പ്പരം പറഞ്ഞു <ശുഭം >