Monday, 2 April 2012

ചക്കക്കൊതിയന്മാരുടെ അവധിക്കാലം

ഈ അടുത്തു ഞാന്‍ സാനിയയെ കണ്ടു ...
പാവം .....വല്ലാതെ ക്ഷീണിച്ചിരിക്കുന്നു ...
പഴയ ഐശ്വര്യം മൊത്തം മുഖത്തുനിന്നു മാഞ്ഞു പോയിരിക്കുന്നു ...
അവളെ  കണ്ടപ്പോള്‍ ആണ് ആ അവധിക്കാലം ഓര്‍മ്മ വന്നത്

ഗള്‍ഫിലെ പണം വന്നു സമ്പന്നരായ ഒരുപാട് മുസ്ലിം കുടുംബങളുടെ നടുവില്‍ ഒരു കുഞ്ഞു വീട്..അതായിരുന്നു എന്‍റെ തറവാട് .
അവിടെ നിന്നും നോക്കിയാല്‍ കുഞ്ഞിക്കാന്റെ പറമ്പ്‌ കാണാമായിരുന്നു .
ആകാശം മുട്ടെ ഉയരമുണ്ടെന്നു തോനിക്കുന്ന പ്ലാവുകള്‍ കാണാമായിരുന്നു .

ആ കാലത്ത്‌ എനിക്കുണ്ടായിരുന്നത്, എന്നും ബിരിയാണി തിന്നു ചീര്‍ത്ത് വെള്ലാംബിച്ചു നടന്നിരുന്ന കുറച്ചു മുസ്ലിം കൂട്ടുകാര്‍ ആയിരുന്നു ..
അവരുടെ ഇടക്ക് കാക്കയുടെ നിറമുള്ള ഞാനും .

അവധിക്കാലം വന്നെത്തിയാല്‍ ഒരു കാര്യത്തിനോഴികെ മറ്റെല്ലാ കുരുതക്കെടുകള്‍ക്കും ഞങ്ങള്‍ ഒറ്റ കെട്ടാണ് .
ആ കുരുത്തക്കേടുകള്‍ എന്താണെന്ന് പറയാം .
ആ കാലത്ത്‌ കുഞ്ഞിക്കാന്റെ പറമ്പില്‍ മാത്രമേ ചക്കയും മാങയും ഉണ്ടായിരുന്നുള്ളൂ .
ഒരു  പറമ്പ്‌ നിറയെ ചക്കകള്‍
മറ്റേ പറമ്പ്‌ നിറയെ മരത്തിന്‍റെ ഇല കാണാത്ത തരത്തില്‍ കായ്ചിരിക്കുന്ന പലതരം  മാങകള്‍ ..
കൂട്ടത്തില്‍ എനിക്കും റിയാസിനും ചക്കയോടാണ് പ്രിയം .മറ്റുള്ളവര്‍ക്ക് മാങയോടും .
ഈ  രണ്ടു പഴങളും കുഞ്ഞിക്കാന്റെ പറമ്പില്‍ കേറി പൊക്കുക എന്നതായിരുന്നു അവധിക്കാലത്തെ പ്രധാന ഹോബികള്‍
.
ആ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സാഹസം കാട്ടേണ്ടത് എനിക്കും റിയാസിനും ആണ് .
കാരണം പ്ലാവ്‌ നില്‍ക്കുന്ന പറമ്പ്‌ കുഞ്ഞിക്കാന്റെ വീടിനു അടുത്തായിരുന്നു
അതുകൊണ്ട് തന്നെ കുഞ്ഞിക്കാന്റെ ഉച്ചയുറക്ക സമയത്ത് ചക്കയിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു .
ഇങ്ങനെ  എത്ര അവധിക്കാലത്ത് ഞങ്ങള്‍ ചക്ക പറിച്ചു തിന്നിരിക്കുന്നു
വലിയൊരു  കമ്പിന്റെ അറ്റത്തു അരിവാള്‍ വെച്ച് കെട്ടി ഞങ്ങള്‍ പറമ്പിലോട്ടു എടുത്തു ചാടി ...
ഒരു ഇല അനഗിയാല്‍ കേള്‍ക്കാവുന്ന നിശബ്ദത .
ഒരു മുഴുത്ത ചക്കയിലേക്ക് ഞങ്ങള്‍ കമ്പ് നീട്ടി ഒരൊറ്റ വലി .....
"പതോം  ........................."
ചക്ക വീണു .
ആരെന്ഗ്ഗിലും കണ്ടോ എന്നറിയാന്‍ ഞാന്‍ എന്‍റെ കൃഷ്ണന മണികള്‍ ചുറ്റും ഒന്ന് ഓടിച്ചു നോക്കി ..
പെട്ടെന്ന്  സടെന്‍ ബ്രേക്ക് ഇട്ടത് പോലെ ആ നോട്ടം നിന്നു ..
ആരാണു ആ തട്ടമിട്ട പെണ്‍കുട്ടി ??
ഞങള്‍ സൂക്ഷിച്ചു നോക്കി ....
അതായിരുന്നു "സാനിയ "
കുഞ്ഞിക്കാന്റെ ഇളയ പുത്രി .ഞങ്ങളുടെ അതെ പ്രായം .
"പിടിച്ചു മോനെ..സാനിയ എല്ലാം കണ്ടു " ഞാന്‍ പറഞ്ഞു .
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിവരമില്ലാതെ ,മദ്രസ്സയില്‍ വെച്ച് അറബിയില്‍ അവള്‍ക്കു പ്രണയലേഖനം എഴുതി അവളുടെ ബാഗില്‍ നിക്ഷേപിച്ച ഒരുത്തന്‍ എന്‍റെ അടുത്ത് നില്പ്പുള്ള കാര്യം എന്‍റെ ഓര്‍മ്മയില്‍ വന്നു .
വേറെ ആരും അല്ല നമ്മുടെ  ചക്കക്കൊതിയന്‍ "റിയാസ്‌ "

ആ  കലിക്ക് പ്രതികാരം വീട്ടാന്‍ ആയിരിക്കും സാനിയയെടെ ഇളം മനസ്സ് എല്ലാം പോയി കുഞ്ഞിക്കാനോട് പറഞ്ഞു കൊടുത്തു .
മത  മിളകിയ ആനയെ പോലെ കുഞ്ഞിക്ക തന്‍റെ പറമ്പിലോട്ടു വന്നു .....ഒപ്പം സാനിയയും .
ആ വരവ് കണ്ടപ്പോള്‍ അരയിലെ ബെല്റ്റ് ഊരി അടിക്കുമെന്ന് എനിക്ക് തോന്നി
പക്ഷെ  ഒന്നും ഉണ്ടായില്ല ..
"ചക്ക വേണമെന്ഗ്ഗില്‍ ചോദിച്ചാല്‍ പോരാട 'എന്നൊരു പറചിലായിരുന്നു .."
ഹാവു.....ശ്വാസം നേരെ വീണു .
പക്ഷെ തല കുനിച്ചു തന്നെ നിന്നു..
മെല്ലെ ഇടം കണ്ണിട്ട് ഞാന്‍ സാനിയയെ നോക്കി ....അവള്‍ ഞങളെ നോക്കി ചിരിക്കുന്നു ..
"മോളെ ഉമ്മാനോട് പറഞ്ഞു ഇവരടെ വീട്ടീക്ക്‌ കുറച്ചു ചക്ക കൊടുത്തയക്കാന്‍ പറ ...."
അത് പറഞ്ഞു കുഞ്ഞിക്ക നടന്നു ....ഒപ്പം സാനിയയും
മനസ്സില്‍ വലാതൊരു ചമ്മല്‍ .....
അന്നാധ്യാമായി ആ വലിയ മനുഷ്യനോട് എനിക്ക് ബഹുമാനം തോന്നി ...
അതിനു  ആക്കം കൂട്ടാന്‍ സാനിയ തിരിഞ്ഞു നോക്കി പറഞ്ഞു ..
"ആ കിടക്കുന്ന ചക്ക കൂടി കൊണ്ടക്കോ....ചക്ക കൊതിയാ ......."

അന്ന് വൈകീട്ട് ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടിലേക്കു അവധിക്കാലം മൊത്തം ഇരുന്നു തിന്നാന്‍ ഉള്ള ചക്ക കുഞ്ഞിക്ക കൊടുത്തു വിട്ടു .......തിന്നു തിന്നു ഞങ്ങള്‍ക്ക് ചക്കയോട് ദേഷ്യമായി .....

പിന്നീട് തറവാട്ടില്‍ നിന്നും മാറി വേറെ ഒരു വേറെ ഒരു ഇടത്തേക്ക് വന്നപ്പോഴും പഴയ ഓര്‍മ്മകള്‍ ഒക്കെ മായാതെ അവിടെ തന്നെ കിടന്നു ....
അതുകൊണ്ടായിരിക്കണം വര്‍ഷങള്‍ക്ക് ശേഷം അവളെ കണ്ടപ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ പറ്റിയത് ...
പ്ലസ്‌ ടു കഴിഞ്ഞപ്പോഴേ അവളുടെ വിവാഹം കഴിഞ്ഞിരുന്നു ....
ഇപ്പോ രണ്ടു കുട്ടികളുടെ അമ്മയാണ് ...
അവളുടെ ഒപ്പം പഠിച്ചിരുന്ന സാധാരണക്കാരുടെ മക്കളായ ചില പെണ്‍കുട്ടികള്‍ ഇന്നു ബാഗ്ലൂരും മറ്റു സ്ഥലങളില്‍ പഠിക്കുന്നുണ്ട് ...

അതോര്‍ക്കുമ്പോള്‍ എനിക്ക് കുഞ്ഞിക്കാനോട്പണ്ട് തോന്നിയ ബഹുമാനത്തിന്റെ ഇരട്ടി  ദേഷ്യം തോനാറുണ്ട്...ആവശ്യത്തില്‍ കൂടുതല്‍ പണം ഉണ്ടായിരുനിട്ടും
മകളെ പഠിപ്പിക്കാതെ ചെറു പ്രായത്തില്‍ കല്യാണം കഴിച്ചു വിട്ടതിനു ....><ശുഭം >