Wednesday, 29 February 2012

സ്വപ്ന്നങ്ങള്‍ അലന്ഗ്ഗരിക്കുന്ന ഭവനം

ഇടപ്പള്ളി ഓവര്‍ ബ്രിഡ്ജു വരാന്‍ വര്‍ഷഗളുടെ കാത്തിരിപ്പായിരുന്നു ....അത് വന്നത് മുതല്‍ ഞാന്‍ എന്‍റെ നാട്ടില്‍ നിന്ന് (ഗുരുവായൂര്‍ )ചങ്ങനാശ്ശേരിയില്‍(ഞാന്‍ പഠിക്കുന്നസ്ഥലം )  വരുന്നത് ആ വഴി (NH:17) ആണ് ..എന്നും ഞാന്‍ വരുമ്പോള്‍ വരാപ്പുഴ പാലം കഴിഞ്ഞാല്‍ എഫ്.എം (റേഡിയോ മംഗോ) മൊബൈലില്‍ വെക്കും ..അന്നും ഞാന്‍ വെച്ചു...സമയം ഒരു മണി കഴിഞ്ഞിരുന്നു ...ആ സമയം അതില്‍

 "സ്വപ്ന്നങ്ങള്‍ അലന്ഗ്ഗരിക്കും നമ്മുടെ വീട് കണ്ടു സ്വര്‍ഗ്ഗം നാണിക്കുന്നു " എന്ന പഴയ മലയാള ഗാനം ആയിരുനന്നു.....അപ്പോള്‍ ഞാന്‍ ഞാന്‍ താമസിക്കുന്ന ചങ്ങനാശേരിയിലെ എന്‍റെ വീടിനെ പറ്റി ഓര്‍ത്തു ......ആ വീടിനകം കണ്ടാല്‍ ഈ പാട്ടില്‍ പറയുന്ന പോലെ സ്വര്‍ഗ്ഗം നാണിക്കുമോ??? എനിക്ക് ചിരി വന്നു ....

ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ശരിക്കും ചിരിച്ചു ....
ഇതു കണ്ടാല്‍ നരകം ആണ് നാണിക്കാന്‍ പോകുന്നത്
കണ്ടാല്‍ തന്നെ അറക്കുന്ന പ്രതീതി ആയിരുന്നു വീടിന്‍റെ അകം .....
പാതി കുടിച്ചു വെച്ച മിനറല്‍ വാട്ടറിന്റെ കുപ്പികള്‍
തിന്നു മുഴുവനാക്കാത്ത കോഴിക്കാലുകള്‍
പലതരം കമ്പനികളുടെ സിഗരറ്റ് കുറ്റികള്‍
ആര്‍ക്കും വേണ്ടാത്ത ചില മദ്യ കുപ്പികള്‍
എരിഞ്ഞു തീര്‍ന്ന തീപ്പട്ടി കൊള്ളികള്‍
പല എഴുത്തുകാരുടെയും പുസ്തകങ്ങള്‍
കീറിയ കുറെ കവറുകള്‍
എഴുതി തീരാത്ത പല തിരക്കതകളുടെയും പേപ്പറുകള്‍
കാലാകാലത്തോളം അലക്കാതെ കിടക്കുന്ന ചില പുതപ്പുകള്‍
തുപ്പല്‍  ഒലിച്ചു പാട് വന്ന തലയിണകള്‍
നൂറു ജോഡി ചെരിപ്പുകള്‍
തലയില്‍  നിന്ന് കൊഴിഞ്ഞു പോയ ചില മുടിയിഴകള്‍
നരച്ച ജോക്കികള്‍
വലിച്ചു വാരിയിട്ടിരിക്കുന്ന തുണിത്തരങ്ങള്‍..
അങ്ങനെ പലതും ഒറ്റ നോട്ടം കൊണ്ട് എന്‍റെ കണ്ണില്‍ പെട്ടു...

ആ സമയം എന്‍റെ മനസ്സില്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ കേട്ട ആ പാട്ട് ഓര്‍മ്മ വന്നു ...

 "സ്വപ്ന്നങ്ങള്‍ അലന്ഗ്ഗരിക്കും നമ്മുടെ വീട് കണ്ടു സ്വര്‍ഗ്ഗം നാണിക്കുന്നു "
വീണ്ടും  ഞാന്‍ ചിരിച്ചു ...

ഞാന്‍അവിടെ ഉണ്ടായിരുന്ന എന്‍റെ കൂട്ടുകാരോട് ഒന്നും പറഞ്ഞില്ല ..
കാരണം ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് പണ്ടേ ഞാന്‍ മനസ്സിലാക്കിയിരുന്നു ...
പലരും വന്നു പോയിരുന്ന ഒരു വീട് ആയിരുന്നു അത് ....

ആ സ്നേഹ വീട് എങ്ങനെ വൃത്തിയില്‍ സൂക്ഷിക്കാം എന്ന് ഞാന്‍ ആലോചിച്ചു കൊണ്ടേ ഇരുന്നു .....
ആ ആലോചനയില്‍ നിന്ന് ഒരു വഴി തെളിഞ്ഞു ...
അന്ന് രാത്രി കിടക്കുമ്പോള്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു ...
നമുക്ക്‌ ഈ വീട് ഇങ്ങനെ നോക്കിയാല്‍ മതിയോ ?
"ഇതില്‍ കൂടുതല്‍ എങ്ങനെയാണ് നന്നായി നോക്കുക ....ഒരു വടക വീട് ആകുമ്പോള്‍ ഇത്രയെന്ഗ്ഗിലും പെറപ്പ് കാണിക്കണ്ടേ " ഉടനെ മറുപടി വന്നു ....

ഞാന്‍ പറഞ്ഞു .."ഇപ്പോ നമ്മള്‍ ഓരോരുത്തരും ഇഷ്ട്ടപെടുന്ന ഒരു പെണ്‍കുട്ടി അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍ ഇവിടെ വരുകയും ഒരു ദിവസം ഇവിടെ താമസിക്കുകയും ചെയ്യുകയാണെന്ന് വെറുതെ ഒന്ന് വിചാരിക്ക് ....ഇങ്ങനെ ഓരോ ദിവസവും ചിനധിച്ചാല്‍ ഈ വീടിന്റെ അകം എത്ര വൃത്തി ആയിരിക്കും ..."
നിശബ്ദം ..ആരും ഒന്നും മിണ്ടിയില്ല
ഞാന്‍ വീണ്ടും പറഞ്ഞു "എടാ ഇഷ്ട്ടപെടുന്ന പെണ്‍കുട്ടി ഒരു ദിവസം ഇവിടെ വരുന്ന ഒരു സാഹചര്യത്തെ പറ്റി നിങ്ങള്‍ ഒന്ന് വെറുതെ ഒന്ന് ആലോചിച്ചു നോക്കട......."
വീണ്ടും നിശബ്ദം ....
ആരും ഒന്നും മിണ്ടിയില്ല ....ആര് കേള്‍ക്കാന്‍ ഞാനടക്കമുള്ള പോത്തുകളുടെ ചെവിയില്‍ വേദം ഒതിയിട്ടു ഒരു കാര്യവും ഇല്ല ....എന്ന് വിചാരിച്ചു അന്നു കിടന്നു ....
പിറ്റേന്ന് നേരം വെളുത്തു...
ഞാനായിരുന്നു ആദ്യം എഴുനേറ്റത്...
അല്‍ഭുതം...
വീട് ക്ലീന്‍ ....
ഒരു ചവറിന്റെ കണിക പോലും ഇല്ല
എന്തിനു പറയുന്നു പൊടി പിടിച്ചിരുന്ന ഫാന്‍ വരെ ശുദ്ധം ....
ഞാന്‍ ചുറ്റും നോക്കി ...
മുറിയില്‍ ഒരു അന്ഗ്ഗത്തിന്‍റെ കുറവുണ്ട് ...
എവിടെ അയാള്‍ ...
എന്‍റെഏറ്റവും അടുത്ത സുഹൃത്ത്‌ എവിടെ ?
ഞാന്‍ തിരഞ്ഞു ...
ഒടുവില്‍ കണ്ടെത്തിയത്‌ അടുക്കളയില്‍ നിന്നാണ് ...
ആളു ചൂല് കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയായിരുന്നു ...
ഞാന്‍  തട്ടി വിളിച്ചു
നീ ആണോ ഇതെല്ലാം വൃത്തി ആക്കിയത് ...ഞാന്‍ ചോദിച്ചു
"അതെ...അളിയാ ...ഞാന്‍ തന്നെ .."
എങ്ങനെ തോന്നി?
നീ അല്ലെ അളിയാ ഇന്നലെ കിടക്കുമ്പോള്‍   പറഞ്ഞത്‌ "ഇഷ്ട്ടപെടുന്ന പെണ്‍കുട്ടി ഒരു ദിവസം ഇവിടെ വരുന്ന ഒരു സാഹചര്യത്തെ പറ്റി നിങ്ങള്‍ ഒന്ന് വെറുതെ ഒന്ന് ആലോചിച്ചുനോക്കാന്‍ ...ഞാനത് ഓര്‍ത്തപ്പോള്‍ എനിക്ക് വൃത്തിയാക്കാതിരിക്കാന്‍ കഴിഞ്ഞില്ലട ....."
 ഞാനോരക്ഷരം പോലും പറഞ്ഞില്ല ....
നേരെ ബാത്ത് റൂമില്‍ പോയി ഇരുന്നു (രണ്ടിന് )
പക്ഷെ ചിരി അടക്കാന്‍ പറ്റാത്ത കാരണം ഒന്നും നടന്നില്ല ...
അന്നാണ് ഞാന്‍ മനസിലാക്കുനത്എന്‍റെ സുഹൃത്ത്‌ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുനുണ്ടെന്നു....<ശുഭം >


                                                                             ലിജോ പാവറട്ടി




                   ശിവന്‍ ചതിച്ച പാരവതി എന്ന കഥ വായിച്ചവരോട്  ഒരു ചോദ്യം


പലരും  തെറ്റിദ്ധരിക്കുന്നു ....
എന്തിനനാണ്  ഈ തെറ്റിദ്ധാരണ ?
എനിക്കറിയില്ല...
ഞാന്‍  എഴുതുന്നത് എന്‍റെ മനസ്സ്‌ പറയും പോലാണ്...
എന്‍റെ  കതപത്രങള്‍ എനിക്ക് ഇഷ്ട്ടമുള്ള പോലെ ഞാന്‍ സന്ജരിപ്പിക്കും...
ആര്‍ക്കും  എന്നെ ചോദ്യം ചെയ്യാന്‍ അവകാശമില്ല ...
ഞാന്‍  ഈ കഥാപാത്രം ആണെന്ന് സംശയിക്കുനവര്‍വെറും വിഡ്ഢികളാണ് ..
എന്‍റെ ഭാവനയില്‍ തെളിഞ്ഞ ഒരു കഥാപാത്രത്തിന്‍റെ ചെയ്തികള്‍ ഞാന്‍ ഇഷ്ട്ടമുള്ള പോലെ എഴുതും...ആ കഥാപാത്രമായി സാമ്യം ഉണ്ടെന്നു തോനിക്കുനവര്‍ എല്ലാം സ്വന്തം  മനസാക്ഷിയോട് ചോദിക്ക്‌ ഞാന്‍ ആണോ ഇതിലെ പാര്‍വതി ഞാന്‍ ആണോ ? അല്ലെന്ഗ്ഗില്‍ ഇതിലെ മറ്റു ആരെന്ഗ്ഗിലും ഞാന്‍ ആണോ ????..
 എല്ലാവരും അറിയുക ശിവനും പാര്‍വതിയും ഏറ്റവും യോജിക്കുന്ന പേരുകള്‍ ആണ് ...ഇതില്‍ പരംയോജിക്കുന്ന പേരുകള്‍ ഇല്ല...







Monday, 27 February 2012

ആ മനുഷ്യന്‍

                                                                   

പല  തിരിച്ചറിവുകളും ജീവിതത്തില്‍  നമുക്ക്‌ മുന്നോട്ടു പോകാന്‍ നമ്മെ സഹായിക്കാറുണ്ട് ....തിരിച്ചരിവുകളില്ലാത്ത ജീവിതം ശൂന്യമാണ് ..ഉപദേശ വാക്കുകള്‍ കൊണ്ട് തെറ്റുകളും പാളിച്ചകളും തിരുത്താന്‍ പലരും ഇപ്പോള്‍ മെനക്കെടാറില്ല ...കാരണം ഉപദേശം കേള്‍ക്കാന്‍ ആര്‍ക്കാണ് നേരം ? അപ്പോള്‍ ആ പണി ഭംഗിയായി നിര്വ്വഹിക്കുനത് നമ്മുടെ തന്നെ ജീവിതാനുഭവങ്ങള്‍ ആണ് ...നേരില്‍ കാണുന്ന പല കാഴ്ചകളും തിരിച്ചറിവുകളും പള്ളിക്കൂടത്തില്‍ പഠിക്കാത്ത പലതും നമുക്ക്‌ പഠിപ്പിച്ചു തരുന്നു ...

ഒരു ചെറിയ സംഭവ കഥ പറയാം ....

എനിക്ക് നാട്ടില്‍ ഒരുകടയുണ്ട് ...ഞാന്‍ പണ്ട് സ്കൂള്‍ വിട്ടാല്‍ അവിടെ പോയി ഇരിക്കും ...ഒരു ദിവസം ഞാന്‍  എന്തോ ഒരു ഉല്‍പ്പന്നത്തിന് ഫ്രീ കൊടുക്കുന്ന  ഒരു ചെറിയ ടോര്‍ച് ശരിയാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു ...ഞാന്‍ എത്ര നോക്കിയിട്ടും അത് കത്തുന്നില്ല ....ബാറ്ററി മാറ്റിയും ബള്‍ബ്‌ മാറ്റിയിട്ടും കുറെ നോക്കി ...രക്ഷയില്ല ...ഈ സമയമായിരുന്നു അയാളുടെ വരവ് ...അയാളൊരു തമിഴനായിരുന്നു ...
എന്താ  വേണ്ടത്‌ ?
ഒറു  സിഗരറ്റ് കൊട് തമ്പി  ...അയാള്‍ പറഞ്ഞു ...
ഞാന്‍  സിഗരറ്റ് കൊടുത്തു ...
അയാള്‍ അതും വലിച്ചു കടയുടെ മുന്നില്‍ നിന്നു ...
ഞാന്‍ അപ്പോഴും ടോര്‍ച് കത്തിക്കാനുള്ള തന്ത്രപ്പാടില്‍ ആയിരുന്നു ...
ഇടക്ക് അയാള്‍ എന്നെ നോക്കി ....
എന്‍റെ അടുത്തേക്ക് അയാള്‍ വന്നു ..
അന്ത ടോര്‍ച് കൊട് തമ്പി ...
ആദ്യം എന്‍റെ അഭിമാനം കൊടുക്കാന്‍ വിസ്സമ്മതിച്ചു ...
പക്ഷെ അയാള്‍ വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ ടോര്‍ച് കൊടുത്തു ...
അയാള്‍ ഒരു മുനയുള്ള കത്തി എടുത്ത് ടോര്‍ച്ചിന്റെ സ്ക്രൂ ഊരി....
പിന്നെ എന്തൊക്കെയോ കാണിച്ചു ....നിമിഷനേരം കൊണ്ട് ടോര്‍ച്ച് കത്തി ..അയാള്‍ അത് എന്‍റെ മുഖത്തേക്ക് അടിച്ചു ചെറുതായി ഒന്ന് ചിരിച്ചു ...
ഞാന്‍ ഞെട്ടി ...
ഇയാള് കൊള്ളം....
അയാള്‍ പറഞ്ഞു "മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പഠിച്ചവന്‍ തമ്പി .ആണ അത് വന്ത് കംപ്ലീറ്റ് പണ്ണ മുടിയലെ ....വീട്ടില് റൊമ്പ കഷ്ട്ടം ..അതാ പാതി വഴിയിലെ നിര്‍ത്തി ഇന്ഗ്ഗ വേലക്ക് വന്തേ..."

ഒരു  ചെറു പുഞ്ചിരിയോടെ അത് പറഞ്ഞു അയാള്‍ പോയി .....

അല്പ്പ നേരം ഞാന്‍ സ്തംബ്ബിച്ചു അങ്ങനെ തന്നെ നിന്നു ...
പിന്നെ ഓര്‍ത്തു ...
എന്ജിനിയരിംഗ് കഴിഞ്ഞു അഞ്ചക്ക ശമ്പളമുള്ള ഒരു ജോലി കിട്ടിയാലേ ജോലിക്ക് പോകു എന്ന് ശാട്യം പിടിച്ചു നടക്കുന്ന എന്‍റെ ഒരു സുഹൃത്തിനെ പറ്റി..
                                                                                                                         <ശുഭം >

ഈ കഥയാണ് ഞാന്‍ പിന്നീട് കോളേജിലെ ഫൈനല്‍ വീഡിയോ പ്രൊജെക്ടിനു വേണ്ടി തിരഞ്ഞെടുത്തത്‌ ...{ലിജോ പാവറട്ടി }

                                                                                             

Saturday, 25 February 2012

ഭദ്രാമ

                                                     
കഥ  .....................

വെലാംപെറ്റയില്‍ നിന്ന് കുറെ നാള്‍ മുന്ന് ഒരാള്‍ ജീവിക്കാന്‍ ഗതിയില്ലാതെ മോഷണം എന്ന ഉദ്ദേശത്തോടെ അടുത്തുള്ള  നഗരത്തിലേക്ക് പോയി ....... വെലാംപെറ്റ പോലൊരു കുഗ്രാമത്തില്‍ നിന്ന് ഒരാള്‍ഒരു സുപ്രഭാതത്തില്‍ മോഷണത്തിന് നഗരത്തിലേക്ക് പോകണമെഗ്ഗില്‍ അതിനു പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരിക്കണം .......

അതെ ഉണ്ടായിരുന്നു ....രാഘവന്‍ ...അതായിരുന്നു അയാളുടെ പേര് ....
രാഘവന്‍ നഗരത്തില്‍ കൂലി പണി ആണെന്നും പറഞ്ഞു പെണ്ണും കെട്ടി നാട്ടില്‍ പൊറുതി തുടങ്ങി ...

അയാള്‍ക്ക്‌ മോഷണമാണ് പണി എന്ന സത്യം അയാളുടെ സുഹൃത്തിനു  മാത്രമേ അറിയുമായിരുന്നുള്ളൂ ...അയാളാണ് ജീവിക്കാന്‍ ഗതിയില്ലാതെ മോഷണത്തിനായി രാഘവനോടൊപ്പം നഗരത്തിലേക്ക് പോയത്‌ .....
രാഘവന്‍  അയാളെ മോഷ്ട്ടിക്കാന്‍ പഠിപ്പിച്ചു .....അധികം വൈകാതെ അയാള്‍ രാഘവനെക്കാള്‍ നന്നായി കക്കാന്‍ പഠിച്ചു...
 അയാള്‍ക്കും രാഘവനെ പോലെ പെണ്ണ് കെട്ടണമെന്ന ആഗ്രഹം മനസ്സില്‍ തോന്നി ....വേറെ ആരും അല്ല.. അയാള്‍ക്ക്‌ പണ്ട് ഇഷ്ട്ടം തോനിയ ഒരു പെണ്‍കുട്ടി ആ നാട്ടില്‍ ഉണ്ടായിരുന്നു ...പണ്ട് ജീവിക്കാനുള്ള പൈസ ഇല്ലാത്ത കാരണം ആ ഇഷ്ട്ടം മനസ്സില്‍ ഒതുക്കി അയാള്‍ നടന്നു...എന്നാല്‍ ഇപ്പോള്‍ കൈയ്യില്‍ ഉള്ള പണം അയാള്‍ക്ക് ധൈര്യം നല്‍കി    ....
ഒരു ദിവസം അയാള്‍ അവളുടെ വീട്ടിലോട്ടു കേറി ചെന്ന് പെണ്ണ് ചോദിച്ചു ....അതും അവളുടെ അച്ഛനോടുതന്നെ .....
.അവന്‍റെ ധൈര്യം  കണ്ട പെണ്ണിന്‍റെ അച്ഛന്‍ തന്‍റെ മകളെ അയാള്‍ക്ക്‌ കൊടുക്കാന്‍ തയ്യാറായി ...
വിവാഹത്തിന് മുന്‍പ് ഒരു ദിവസം അയാള്‍ തന്‍റെ ഭാവി വധുവിനെ നഗരം  കാണിക്കാന്‍ കൊണ്ട് പോയി ......
"ഇത്രയും വലിയ സ്ഥലത്താണോ ഏട്ടന്‍ ജോലി ചെയ്യുന്നത് ....?" അന്നു  അവള്‍ ചോദിച്ചു ....അത് കേട്ടപ്പോള്‍ അയാള്‍ ചിരിച്ചു ......

                                                              അയാളുടെ വിവാഹം അടുത്ത് കൊണ്ടിരുന്നു ....ആ ഇടക്കാണ് അയാളുടെ കാഴ്ച്ചക്ക് ചില നേരത്ത് മങ്ങല്‍ അനുഭവപെട്ടു .... അപ്പോള്‍ അയാളത്‌ കാര്യമാക്കിയില്ല...പക്ഷെ പിന്നീട് ആ മങ്ങല്‍ ഇടക്ക് ഇടക്ക് അനുഭവപെട്ടു തുടങി ...അയാള്‍ തന്‍റെ ഗ്രാമത്തില്‍ നടന്ന ഒരു സവ്ജന്ന്യ നേത്ര ചികില്‍സാ ക്യാമ്പില്‍ പോയി ..തന്‍റെ കണ്ണ് പരിശോധിച്ചു.....
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് ഡോക്ടര്‍ പറഞ്ഞത്‌ .....
"അധികം വൈകാതെ കാഴ്ച്ച പൂര്‍ണ്ണമായും നഷട്ടപ്പെടും .."
എന്താണ് ഡോക്ടര്‍ ഞാന്‍ ചെയ്യേണ്ടത്‌ ? അയാള്‍ ചോദിച്ചു ......
പണം ഉണ്ടെന്ഗ്ഗില്‍ താന്ഗ്ഗള്‍ക്ക് കാഴ്ച്ച പോകില്ല ....ഉടന്‍ തന്നെ ഒരു ഓപ്പറേഷന്‍ വേണം ...
എത്ര ചെലവ് വരും ?
ഒരു ലക്ഷതിനടുക്ക് വരും ....
അയാള്‍ എഴുനേറ്റു ...നേരെ കുരത്തിപ്പാറയുടെ മുകളില്‍ പോയി ഇരുന്നു ....എന്താണ് വേണ്ടത്‌ ?
ഒരു ലക്ഷം രൂപ എവിടെ നിന്ന് പോയി തുരക്കും.....?
ബീടികള്‍ കത്തി എരിഞ്ഞു കൊണ്ടേ ഇരുന്നു ......
പക്ഷെ പ്രതിവിധി ഒന്നും കണ്ടില്ല .....
അയാള്‍ രാഘവനെ കണ്ട് കാര്യം പറഞ്ഞു...
രാഘവന്‍ കേട്ട പാതി കൈ മലര്‍ത്തി ....
എന്നാലും രാഘവന്‍ ഒരു  പറഞ്ഞു " കാര്യം നമ്മള്‍ കട്ടിട്ടാണ് ഇത്രയും നാള്‍ ജീവിച്ചത് ..ചെറിയ വല്ല ചില്ലറയും തടയുന്ന മോഷണഗല്‍ ആയിരുന്നു അതൊക്കെ ......മോഷണം ചെറുതായാലും വലുതായാലും അത് മോഷണം തന്നെ ആണ്.....അതുകൊണ്ട് നിന്‍റെ പ്രശ്ന്നതിനു പരിഹാരം മോഷണം തന്നെ ആണ് ..."

ആ സൂത്രം പറഞ്ഞു കൊടുത്തു രാഘവന്‍ മെല്ലെ വലിഞ്ഞു ....
അയാള്‍  ആലോചിച്ചു .....
കണ്ണ്  പോയാല്‍ അവളെ തനിക്ക്‌ കിട്ടില്ല ....അതോട് കൂടി ജീവിതം തീരും ...
അതുകൊണ്ട് രാഘവന്‍ പറഞ്ഞത് തന്നെ ചെയ്യണം ....അതെ ...മോഷണം
എവിടെ പോയി കക്കണം?
നഗരത്തിലോട്ടു പോയാലോ ?
അതോ ഈ ഗ്രാമത്തില്‍ നിന്ന് തന്നെ മതിയോ ?

അപ്പോഴാണ്  അയാള്‍ക്ക്‌ ആ പേര് ഓര്‍മ്മ വന്നത് " ഭദ്രാമ "....
മോഷണംഅവിടെ നിന്ന് തന്നെ മതി ...ഭദ്രാമയുടെ ആ വലിയ വീട്ടില്‍ നിന്ന് ..
ആ ഗ്രാമത്തിലെ ഏറ്റവും വലിയ പണക്കാരി ആയിരുന്നു ഭദ്രാമ എന്ന സ്ത്രീ ....
നഗരത്തിലെ പല പ്രമാണി മാരുടെയും കള്ള പണം ഭദ്രമായി ആ വലിയ വീടിന്‍റെ പല അറകളിലും ഭദ്രാമ സൂക്ഷിക്കും ......അങ്ങനെയാണ് ഭദ്രാമ എന്ന പേര് വീണത്...ശരിക്കും പേര് "ത്രേസ്യാമ " എന്നാണ് .....നാട്ടിലെ എല്ലാവര്ക്കും പേടിയാണ് ആ സ്ത്രീയെ ...ഭദ്യുടെ കയ്യില്‍ മൂന്ന് തോക്കുകള്‍ ഉള്ള വിവരം അയാള്‍ക്ക്‌ നാട്ടുകാര്‍ പറഞ്ഞു നന്നായി അറിയാം ....ജീവന്‍ പണയം വെച്ചും ആ വീട്ടില്‍ കയറാന്‍ അയാള്‍ തീരുമാനിച്ചു ......
പക്ഷെ എന്ന് കയറും .....?
അപ്പോള്‍ അടുത്ത ഒരു വഴി തെളിഞ്ഞു ....ബദ്രാമ ഒറ്റക്കാണ് ആ വലിയ വീട്ടില്‍ താമസിച്ചിരുന്നത് ....ജോലിക്കാരെല്ലാം വീടിനോട് ചേര്‍ന്ന മറ്റൊരു വീട്ടിലാണ് താമസം ....എല്ലാ ക്രിസ്മസ്സിനും ഈസ്റ്റെറിനും ഭദ്രാമ പള്ളിയില്‍ പാതിരക്കുര്‍ബ്ബനക്ക് പോകും ...അടുത്ത ക്രിസ്സ്മസ്സിനു ഇനി  ദിവസഗള്‍ മാത്രമേ ഉള്ളു ...അത് മനസിലാക്കിയ അയാള്‍ തീരുമാനിച്ചു ..
അതിലും നല്ലൊരു ദിവസം ഇല്ല ....
അന്ന് തന്നെ കയറാം ....
 
തണുത്തു വിറയ്ക്കുന്ന ഒരു ക്രിസ്സ്മസ്സ് രാത്രി ആയിരുന്നു അത് ....അയാള്‍ ഒരു ബീഡിയും കത്തിച്ചു വിറച്ചു കൊണ്ട് ഭദ്രാമയുടെ വലിയ മാളിക ലക്‌ഷ്യം വെച്ച് നടന്നു .....ഇടക്ക് ഭദ്രാമയുടെ ബെന്സ്സു കാര്‍ അയാള്‍ക്ക്‌ അരികിലൂടെ പാഞ്ഞു പോയി ..."ഈശ്വര ഭദ്രാമ പള്ളിയില്‍ പോയി " അയാള്‍ മനസ്സില്‍ പറഞ്ഞു ....
 വീടിന്‍റെ പുറകു വശത്തെ മതിലിനരികില്‍ അയാള്‍ എത്തി ....രാഘവന്‍ എല്ലാം പഠിപ്പിച്ചു തന്നതുകൊണ്ട് മതില്‍ അയാള്‍ എളുപ്പത്തില്‍ എടുത്തു ചാടി ....

വീട് ഓടിട്ടതായിരുന്നു .....അയാള്‍ ഭദ്രാമയുടെ മുറിയുടെ ഭാഗത്തേക്ക്‌ നടന്നു....കയ്യില്‍ ഉണ്ടായിരുന്ന കയര്‍ അയാള്‍ വീടിന്‍റെ മുകളിലോട്ടു എറിഞ്ഞു ...എന്നിട്ട് വീടിനോട് ചേര്‍ന്ന തെങ്ങില്‍ കയറി വീടിന്‍റെ രണ്ടാം നിലയുടെ മേല്‍ക്കൂരയില്‍ ഇറങ്ങി .....ഓടിളക്കി മുകളിലേക്കിട്ട കയര്‍ തെങ്ങില്‍ വലിഞ്ഞു കെട്ടി വീടിനകതോട്ടു ഇറങ്ങി .......
വീടിനുള്ളില്‍ മൊത്തം ഇരുട്ടായിരുന്നു ......
ഒന്നും കാണാന്‍ പറ്റുന്നില്ല ...
അയാള്‍ മെല്ലെ നടന്നു .....
പെട്ടെന്ന് എന്തിലോ കാല്‍ തട്ടി ...അയാള്‍ തടവി നോക്കിയപ്പോള്‍ രക്തം പൊടിഞ്ഞിട്ടുന്ടെന്നു മനസിലായി .....വീണ്ടും നടന്നു .....വീണ്ടും എന്തിലോ തട്ടി..ലൈറ്റ് ഇടാന്‍ ചുമര്‍കൈകൊണ്ടു  തപ്പിയപ്പോഴെല്ലാം കൈ ഓരോന്നില്‍ തട്ടി ..
ഇനി രക്ഷയില്ല ...അയാള്‍ അരയില്‍ ഇരിക്കുന്ന ടോര്‍ച് എടുത്തു കത്തിച്ചു ...
ടോര്‍ച്ച് കത്തിയില്ല ....
ഈശ്വരാ...ഇതും കത്തുനില്ലേ ?
അയാള്‍ ഓഫാക്കി വീണ്ടും ഓണാക്കി നോക്കി ....
കത്തിയില്ല ....
അപ്പൊള്‍ അയാളുടെ കയ്യില്‍ നേര്‍ത്ത ഒരു ചൂട് അനുഭവപെട്ടു .....ടോര്‍ച്കത്തുമ്പോള്‍ ടോര്‍ച്ചിന്റെ ചില്ലില്‍ഉണ്ടാകുന്ന ആ നേര്‍ത്ത ചൂട് അയാള്‍ക്ക്‌ തിരിച്ചറിയാന്‍ പറ്റി...
അപ്പോള്‍  ടോര്‍ച് കത്തുന്നുണ്ട്....
നഷ്ട്ടപെട്ടത് തന്‍റെ കാഴ്ചയാണ് .....കാഴ്ച്ച മൊത്തം പോയിരിക്കുന്നു .....
അയാള്‍ വിയര്‍ത്തു ...
രക്ഷപെടാന്‍ പല മാര്‍ഗ്ഗവും നോക്കി ...
പക്ഷെ തട്ടി തടഞ്ഞു വീണു ശരീരത്തില്‍ മൊത്തം രക്തം പൊടിഞ്ഞു .....
അയാള്‍ക്ക്‌ ഒന്ന് ഉറക്കെ കരയണം എന്ന് തോന്നി .....
പക്ഷെ എങ്ങനെ ?
ഭദ്രാമയുടെ  കാറിന്റെ ശബ്ദം അയാളുടെ കാതുകളില്‍ മുഴഗി
എന്താണ്  ഉണ്ടാവുക ?
ഭദ്രാമയുടെ കൈയ്യിലെ മൂന്ന്മൂന്ന് തോക്കുകളുടെ കാര്യം അയാള്‍ ഓര്‍ത്തു .... വെടികൊണ്ട് മരിക്കനാണോ ഈശ്വര എന്റെ വിധി ?
അതോ  ഇനി ഭദ്രാമ പോലീസിനെ വിളിക്കുമോ?
ഇതൊക്കെ സ്വപ്പ്ന്നമാണോ ?അയാള്‍ ഒരു നിമിഷം ചിനധിച്ചു....

"എടാ നായിന്‍റെ മോനെ ....നിനക്കരാട ഇതിന്‍റെ ഉള്ളില്‍ കയറാന്‍ ധൈര്യം തന്നത് ?
അയാള്‍  ഞെട്ടി...ഭദ്രാമ വന്നിരിക്കുന്നു...
എന്നെ  ഒന്നും ചെയ്യരുത്‌....അയാള്‍ നിലവിളിച്ചു'
വായ മൂടടാ....നയെ ..
എന്‍റെവീട്ടില്‍ കക്കാന്‍ കേറീട്ട്..നിന്നു കരയുന്നോ?
അയാള്‍  വായ മൂടി ....
പറയട  നായിന്‍റെ മോനെ നീ കക്കാന്‍ തന്നാണോ കയറിയത് ?അതോ വേറെ എന്തേലും ഉദ്ദേശം ഉണ്ടായിരുന്നോ ?
ഞാന്‍ ...ഞാന്‍ ...കക്കാന്‍ തന്നെയാണ് കയറിയത്  ത്രെസ്യാമച്ചി....എന്നെ ഒന്നും ചെയ്യരുത്‌ ...ഇനി ചെയ്യില്ല ....
പണി എടുത്തിട്ട് ജീവിക്കാന്‍ നോക്കട ....ഡാ നിനക്കറിയോ ..ഇതിന്‍റെ ഉള്ളില്‍ നഗരത്തിലെ പണക്കാരുടെ പണം ആണ് ...എന്നെ വിശ്വസിച്ചു അവര്‍ ഏല്‍പ്പിച്ച പണം ...നീയല്ല നിന്‍റെ തന്ത എവിടെ കേറിയാലും അതു കിട്ടില്ല .....അതിരിക്കുന്ന സ്ഥലം എനിക്ക് മാത്രേ അറിയൂ ...അതു കിട്ടാന്‍ കക്കാന്‍ വരുന്നോന്‍ ഈ വീട് പൊളിക്കണം .......
അയാള്‍ ഒന്നും മിണ്ടടിയില്ല....നേരം വെളുക്കുന്നതിനു മുന്ന് സ്ഥലം വിട്ടോ ..ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല ...ഭദ്രാമ പറഞ്ഞു ...

അയാള്‍ മെല്ലെ നടന്നു ...വീണ്ടും എന്തിലോ തട്ടി ...
നേരെ നോക്കി പോടാ നായെ ...

അയാള്‍ എങ്ങനെ പുറത്തു കടക്കും .....'
അയാള്‍ക്ക്‌ വല്ലതും കാണാന്‍ പറ്റുമോ ??.<ശുഭം >


                                                                                                              ലിജോ പാവറട്ടി







 





                                                                   

Wednesday, 22 February 2012

വേണാട്‌ എക്സ്പ്രസ്സ്‌


"ട്രെയിന്‍ നമ്പര്‍ 16031 തിരുവനന്തപുരത്ത് നിന്നും ഷോര്‍ണ്ണൂര്‍ വരെ പോകുന്ന വേണാട്‌ എക്സ്പ്രസ്സ്‌ അല്‍പ്പ സമയത്തിനുള്ളില്‍ രണ്ടാമത്തെ പ്ലാറ്റ്‌ ഫോമില്‍ എത്തിച്ചേരും "  ഈ സന്ദേശം കേട്ട ഉടനെ ഞാന്‍ ബാഗും തൂക്കി ട്രെയിന്‍ വരാനായി കാത്തു നിന്നു ....എന്നത്തേയും പോലെ നാണം കുണുങി വേണാട്‌(ഞാന്‍ വേണാട്‌ എക്സ്പ്രസ്സ്‌ നു ഇട്ട പേര് ) രണ്ടാമത്തെ പ്ലാറ്റ്‌ ഫോമില്‍ വന്നു നിന്നു ...തിരക്കായത് കൊണ്ട് നിന്നുകൊണ്ടായിരുന്നു യാത്ര ...കൊല്ലം എത്തിയപ്പോള്‍ ഒരു പുസ്തക വില്‍പ്പനക്കാരന്‍ ട്രെയിനിനുള്ളില്‍ വന്നു ....അയാളുടെ കയ്യില്‍ ഒരു കെട്ടു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു ....ഒരു പുതിയ പുസ്തകവുമായാണ് പുള്ളിയുടെ വരവ്.....അധികം വൈകാതെ അയാള്‍ പ്രസംഗം തുടങി ....
   "ഇതാ നിങ്ങള്‍ക്ക് മുന്നില്‍ ഒബതിനായിരതി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത്‌       ചോദ്യഗളുമായി ഒരു പുസ്തകം ....
 വായിക്കു വായിക്കു ....അറിവ്‌ നേടു........"
അയാള്‍  പ്രസംഗിച്ചു കൊണ്ടേ ഇരുന്നു പക്ഷെ
 അയാളെ ഒരു മനുഷ്യനും തിരിഞ്ഞു നോക്കിയില്ല ....
ഒരു ബുക്ക്‌ പോലും അയാളുടെ കയ്യില്‍ നിന്ന് ആരും വേടിച്ചില്ല.....
എനിക്ക് ആ ബുക്ക്‌ ഒന്ന് വായിച്ചു നോക്കാന്‍ തോന്നി ...
  ഇത്രയും വായിട്ടലക്കാന്‍ മാത്രം എന്ത്തരം ചോധ്യഗലാണ് ആ 
ബൂക്കിനകത് ഉള്ളത് ?
അയാള്‍പ്രസംഗം നിര്‍ത്തി ....
 ആ ബൂക്കിനകത്തെ ഒരു ചോദ്യം യാത്രക്കാരോട് ചോദിച്ചു ...

"രാത്രി പത്തു മണിക്ക് ശേഷം മാത്രം ഭാര്യയെ തല്ലാന്‍അനുവാദമുള്ള രാജ്യംഏതാണ്????

എല്ലാവരും  ആ ചോദ്യം കേട്ട് അയാളിലോട്ടു നോക്കി ......

അതെതാണ് അങ്ങനെ ഒരു രാജ്യം ??? ഞാന്‍ മനസ്സില്‍ ചോദിച്ചു ...

എന്നെ പോലെ തന്നെ പലര്‍ക്കും അതിനുത്തരം അറിയാന്‍ ആകാംഷ ഉണ്ടായിരുന്നു .....

"ചേട്ടാ ഒരു ബുക്ക്‌ വേണം ...."
ചേട്ടാ  ഇവിടെ ഒരു ബുക്ക്‌ 
ചേട്ടാ എനിക്കും ഒരു ബുക്ക്‌ ....

ഞാന്‍ ഞെട്ടി ..പലരും അയാളുടെ കയ്യില്‍ നിന്ന് ആ ബുക്ക്‌മേടിച്ചു 
ചേട്ടന്‍ ആളു കൊള്ളാലോ ...ഞാന്‍ മനസ്സില്‍ പറഞ്ഞു 
ഒരൊറ്റ  ചോദ്യം അയാളുടെ ഭാഗ്യം തെളിഞ്ഞു .......

മേടിച്ചവരൊക്കെ  ആ ചോദ്യം ബുക്കില്‍ തിരഞ്ഞു ...
പെട്ടെന് ഒരു പ്രായമുള്ള ഒരാള്‍ പുസ്തകം വില്‍പ്പന കാരനെ വിളിച്ചു ...
"ഡോ...ആ ചോദ്യം എവിടെ.....?"
അതിലുണ്ട് ചേട്ടാ ....
ഞാന്‍ നോക്കിയിട്ട് കാണുനില്ല .......
അയാള്‍ അടുത്ത് വന്നു ....എന്നിട്ട് പറഞ്ഞു "ചേട്ടന്‍ ശരിക്കും നോക്ക് .."
അപ്പോള്‍ യാത്രക്കാരന്‍ " നീ ഇതു കാണിച്ചു തന്നിട്ട് പോയാല്‍ മതി ..."
അത്  കഴിഞ്ഞു പുസ്തകം മേടിച്ചവരൊക്കെ പറഞ്ഞു ..
നീ ഇതു കാണിച്ചു തന്നിട്ട് പോയാല്‍ മതി
അയാള്‍ പെട്ടു.......
വണ്ടി കോട്ടയം എത്തി .....
അയാള്‍ പറഞ്ഞു "എന്‍റെ സ്ഥലം എത്തി ...ചേട്ടന്‍ തന്നെ നോക്ക് ..."
അതൊന്നും പറഞ്ഞാല്‍ പറ്റില്ല .."നീ ഇതു കാണിച്ചു തന്നിട്ട് പോയാല്‍ മതി "
ഞാന്‍ ചിരിച്ചു ,..ഇനി അങ്ങനെ ഒരു ചോദ്യം ഇതില്‍ ഇല്ലെ ??

വണ്ടി കോട്ടയം വിട്ടു ...
പുസ്തക വില്‍പ്പനക്കാരന്‍ അപ്പോഴു ബുക്കില്‍ ചോദ്യം തിരഞ്ഞു കൊണ്ടേ ഇരുന്നു .........

വണ്ടിവൈക്കം റോഡും പിറവം റോഡുംഎര്‍ണ്ണാകുളവുംകഴിഞ്ഞു തൃശൂര്‍ എത്തി ...ഞാന്‍അവിടെ ഇറങ ി അപ്പോഴും അയാള്‍ ചോദ്യം തിരഞ്ഞു കൊണ്ടേ ഇരുന്നു .....ഷോര്‍ണ്ണൂര്‍ എത്തുംബോഴെന്ഗ്ഗിലും ആ ചോദ്യം അയാള്‍ കണ്ടു പിടിക്കുമോ ?? <ശുഭം>
  
                                                                             ലിജോ പാവറട്ടി


     

                                
 
    

Tuesday, 21 February 2012

അന്ന് പെയ്ത മഴയില്‍ പലതും അയാള്‍ കണ്ടു



പ്രായം കാണാന്‍ പാടില്ലാത്ത പലതിനെയും കാണാന്‍ മോഹിപ്പിക്കുന്നു

ഞാനോരിക്കലെങ്ങിലും അവളെ അങ്ങനെ കണ്ടിരുന്നോ??

 ഞാനെപ്പോഴെങ്ങിലും അവളോട്‌ ഇങ്ങനെ ഒരു കാര്യത്തെ പറ്റി സംസാരിച്ചിരുന്നോ??

പിന്നെ എന്തിനാണ് അവള്‍ക്കീ ആഗ്രഹം തോന്നിയത്‌ ???



കഥ ...................................(തികച്ചും സാന്ഗ്ഗല്പ്പികം )

വൈഗ ആദ്യമായി   വാസുവിന്‍റെ കൈ പിടിച്ചു സ്കൂളില്‍ പോകുമ്പോള്‍ അവന്‍ രണ്ടാം   ക്ലാസ്സില്‍ ആയിരുന്നു ...."സ്വന്തം അനിയത്തിയെ പോലെ ഇവളെ നോക്കിക്കോണേ മോനെ " വൈഗയുടെ അച്ഛന്‍ അന്ന് അവനോടു പറഞ്ഞു .......വാസു അവളെ കൈപിടിച് സ്കൂളില്‍ കൊണ്ടുപോയി .....സ്കൂള്‍ വിട്ടാല്‍ വാസുവേട്ടനെ കാത്തു വൈഗ കുട്ടി ആല്‍മര ചുവട്ടില്‍ കാത്തു നില്‍ക്കും .....വാസുവേട്ടന്റെ കൈതുംബ്ബില്‍ പിടിച്ചു വൈഗ  സ്കൂളില്‍ പോയി .......
                                                                 ഏഴാം ക്ലാസ്സിലോട്ട് ജയിച്ചപോള്‍  വാസുവിന് അച്ഛന്‍ സൈക്കിള്‍ വേടിച്ചു കൊടുത്തു ...പിന്നെ രണ്ടു പേരുടെയും നടത്തം നിന്നു.
 സൈക്കിളില്‍ ആയിരുന്നു അവര്‍ രണ്ടു പേരും സ്കൂളില്‍ പോയിരുന്നത് .....പാടവരമ്പിലൂടെ തന്നെ ഇരുത്തി വാസു  സൈക്കിള്‍ വേഗത്തില്‍ ഓടിക്കുനത് വൈഗക്ക്‌ ഹരമായിരുന്നു .....മറ്റു കൂട്ടുകാരികള്‍ നടന്നു സ്കൂളില്‍ പോകുമ്പോള്‍ വാസുവേട്ടനോട് കൂടെ ഉള്ള സൈക്കിള്‍ യാത്ര അവളെ നിലത്ത് നിര്‍ത്തിയില്ല .........വൈഗ കുട്ടിയുടെ ടൂഷന്‍ മാഷ്‌ കൂടി ആയിരുന്നു വാസു ....ചെറിയ ക്ലാസ്സു മുതല്‍ നന്നായി പഠിച്ചിരുന്ന വാസുവിനെ അവളുടെ അമ്മ തന്നെയാണ് ടൂഷന്‍ എടുക്കാന്‍ നിര്‍ബ്ബന്ധിച്ചത്....വാസു എതിരൊന്നും പറഞ്ഞില്ല ......വാസുവിന്‍റെ ശിക്ഷണത്തില്‍ അവള്‍ നന്നായി പഠിച്ചു ...........
                                                            ഏട്ടാം ക്ലാസ്സ്‌ മുതല്‍ വാസു ട്രവ്സര്‍ മാറ്റി പാന്‍റ്സ് ധരിക്കാന്‍ തുടങി ....ഒരു ദിവസം വൈഗ ചോദിച്ചു .." ഏട്ടന്‍ എന്താ ഇപ്പോള്‍  ട്രവ്സര്‍ ഇടാത്തത് ?" അന്നവള്‍   ആറാം ക്ലാസ്സില്‍ ആയിരുന്നു "ഏട്ടന്‍ കുറച്ചു കൂടി വലുതായില്ലേ അമ്മു ...(അമ്മു അവളുടെ വിളി പേര് ആയിരുന്നു )....ഇപ്പോ ഏട്ടന്‍ ഹൈ സ്കൂള്‍ ആയില്ലേ ?".......
                                                                                                      ഋതുക്കള്‍ മാറി മാറി വന്നു .....
 ഈശ്വരന്‍ വൈഗയിലേക്ക് അഴകിന്റെ പൂമ്പൊടി വാരി വിതറി ..അവള്‍ ഒരു തനി നാടന്‍ സുന്ദരി കുട്ടിയായി വളര്‍ന്നു .........ഒരു ദിവസം പാട വരമ്പിലൂടെ സൈക്കിളില്‍ വരുമ്പോള്‍ വാസു പറഞ്ഞു ..." അമ്മു നീ വളര്‍ന്നു വലുതാകുമ്പോള്‍  ഇമ്മടെ നാട്ടിലെ കുറെ ചെക്കന്മ്മാര് നിന്‍റെ പുറകെ ഉണ്ടാകും ...കെട്ടിക്കോട്ടേ എന്ന് ചോദിച്ച്....".  അന്ന് അമ്മു ഒന്ന് ചിരിച്ചു .........ആ ചിരിക്ക് ശേഷം,അന്ന് തന്നെ അധികം വൈകാതെ അത് സംഭവിച്ചു ........
 "അമ്മേ..............." അമ്മു നിലവിളിച്ചു
പുസ്തകങ്ങള്‍ നിലത്തേക്ക് പതിച്ചു
അമ്മുവിന്‍റെ പുതിയ രണ്ടു ജോഡി ചെരിപ്പുകള്‍ സൈകിളിന്റെ റിമ്മില്‍ തട്ടി തെറിച്ചു പോയി 
രക്തം  .......
രക്തം ...................
വെളുത്ത മണലില്‍ രക്തം തുള്ളി തുള്ളിയായിവീണു
"അമ്മേ......" അമ്മു വീണ്ടും നിലവിളിച്ചു .......
വാസു  പകച്ചു നിന്നു ........
എവിടെ നിന്നാണ് രക്തം വരുന്നത് ?....നോക്കാന്‍ തുനിഞ്ഞ വാസുവിനെ അമ്മു തടഞ്ഞു .....
കരച്ചില്‍  കേട്ട് കൊണ്ടായിരിക്കണം പാടത്ത് കൊയ്യുന്നസ്ത്രീകള്‍ അവിടേക്ക് ഓടിവന്നു ...അവര്‍ വന്ന പടി വാസുവിനെ തള്ളി മാറ്റി ...............

അന്ന് അവള്‍ക്കു എന്ത് സംഭവിച്ചതാനെന്നു അപ്പോള്‍ വാസുവിന് മനസിലായില്ല ....പിന്നീട് വീട്ടില്‍ ചെന്ന് ആലോചിച്ചപ്പോള്‍ ഒമ്പതാം ക്ലാസ്സില്‍  ബയോളജി സര്‍ പഠിപ്പിച്ച ചിലത് ഓര്‍മ്മയില്‍ വന്നു ........അയാള്‍ സ്വയം ഒന്ന് ചിരിച്ചു ...ഒരു കള്ള ചിരി........
                                                        
                                                      പിറ്റേന് വാസു അമ്പലത്തില്‍ പോകുമ്പോള്‍ അമ്മു വിന്‍റെ വീട്ടിലേക്കു പോയി ...അവളെ വിളിച്ചു ....ഉടനെ അവളുടെ അമ്മ ഉമ്മറത്ത്‌ വന്നു ......"അമ്പലത്തിലോട്ടാനെഗില്‍ അവള്‍ ഇന്നില്ല വാസു ...കുട്ടി ഒറ്റയ്ക്ക് പോയ്ക്കോളു...."
അയാള്‍ തിരിഞ്ഞു നടന്നു ....വീണ്ടും അമ്മ വിളിച്ചു ...ഇനി വാസൂന്റെ കൂടെ അവള് സ്കൂളിലോട്ടു വരില്യ്യാട്ടോ...."
അവന് അപ്പോള്‍ ഒന്നും തോന്നിയില്ല ....
പക്ഷെ പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍ വല്ലാത്തൊരു മൂകത അയാള്‍ക്ക്‌ ചുറ്റും നിറഞ്ഞു ........ഈ ലോകത് തന്നെ ഒറ്റക്കായത്‌ പോലെ .......പിന്നീടുള്ള ഓരോ ദിവസവും അയാള്‍ വെറുതെ അല്‍പ്പനേരം അവളെ കാത്തു  നില്‍ക്കും ....അച്ഛന്‍റെ സ്കൂട്ടറില്‍ അവള്‍ തന്നെ നോക്കി പോകുമ്പോള്‍ അതിനു പുറകില്‍ അയാളും വെച്ച് പിടിക്കും ....വെറുതെ ......
                                                                 പിന്നീട് അവള്‍ വളരുകയായിരുന്നു ....അവനെക്കാള്‍ പെട്ടെന്നാണ് വൈഗ വളര്‍ന്നത് ....ഈശ്വരന്‍ കൊടുത്ത ഭംഗിയെ പേടിചായിരിക്കണം അവളുടെ അച്ഛനും അമ്മയും അവളെ പുറത്തേക്ക് ഒന്നും തനിച്ചു വിടാത്തത്  എന്ന് വാസു ആശ്വസിച്ചു ..............
ഒരു ദിവസം വാസുവേട്ടനെ കാണാന്‍ അമ്മു അയാളുടെ വീട്ടിലേക്കു വന്നു....അയാള്‍ അന്ന് പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ പഠിക്കുകയായിരുന്നു .....
വാസുവിന്‍റെ മുറിയില്‍ കയറി അവള്‍ അവനറിയാതെ വാതില്‍ അടച്ചു ....
പഠിക്കുവാണോ സഖാവേ .........?
വാസു പെട്ടെന്ന് ഞെട്ടി ........
ഓ ....ഇപ്പോഴെങ്കിലും ഒന്ന് കാണണം എന്ന് തോനിയല്ലോ ?അവന്‍ ചോദിച്ചു
"അമ്മ എന്നെ പഴയ പോലെ എങ്ങോട്ടും വിടുന്നില്ല ഏട്ടാ ....ഒരു ദിവസം പോലും ഞാന്‍ ഓര്‍ക്കാതിരുന്നിട്ടില്ല ഏട്ടനെ ..."
അയാള്‍ ഒന്നും മിണ്ടിയില്ല ......
ഉടനെ  അവള്‍ ഒരാഗ്രഹം പറഞ്ഞു ....
"പഴയ പോലെ നമുക്ക്‌ ഒന്ന് സൈകിളില്‍ ചുറ്റിയാലോ?"
കളിക്കാതെ പോയെ പെണ്ണെ ....
അവള്‍ അവളുടെ മുഖം വാസുവിന്‍റെ മുഖത്തോട് അടുപ്പിച്ചു ...ഇരു മൂക്കിന്‍ തുംബുകളും പരസ്പ്പരം മുട്ടി ഉരുമി......അയാള്‍ പെട്ടെന്ന് മുഖം പുറകോട്ടു വലിച്ചു .....
അപ്പോള്‍ അവള്‍ പറഞ്ഞു ..."നമുക്കൊന്ന്ചുറ്റാം....ഇനി പറ്റിയില്ലെങ്ങിലോ?....അമ്മേം അച്ഛനും ഇവിടില്ല ....എന്റെ കൂടെ വരില്ലേ ......" അവള്‍ വാസു പഠിച്ചു കൊണ്ടിരുന്ന പുസ്തകം മെല്ലെ അടച്ചു ....
വാസു എഴുനേറ്റു  ..........നീ ഇപ്പോ പഴയ ആ പെണ്‍കുട്ടി അല്ല അമ്മു ....
"ഓ ....ഈ ഡൈലോഗ് വീട്ടില് കേട്ട് ഞാന്‍ മടുത്തു ...ഇതു തന്നാണോ ഏട്ടനും പറയുന്നത് ?എങ്കില്‍ ഞാന്‍ പോവ ".....അവളുടെ മുഖം ചുവന്നു .......വാസു പിന്നെ ഒന്നും നോക്കിയില്ല
" എടോ....നമുക്ക്‌ ഒന്ന് ചുറ്റിയാലോ ??" അവന്‍ പറഞ്ഞു .....


നീണ്ട ഇടവേളക്കു ശേഷം അവര്‍ ഒന്നിച്ചു നാട്ടിലൂടെ നടന്നു ......
 നടക്കുമ്പോള്‍ അവന്‍ പറഞ്ഞു ...നീ എത്ര പെട്ടെന്നാണ് വളര്‍ന്നത് ......ഇപ്പോ കണ്ടാല്‍ കെട്ടിച്ചു വിടാന്‍ പ്രായമായ പോലെ തോന്നും .......ആ പറച്ചില്‍ അവള്‍ക്കു ഇഷ്ട്ടപെട്ടില്ല .....അവള്‍ കരയാന്‍ തുടങി ....പണ്ടൊക്കെ അവള്‍ കരയുമ്പോള്‍ കണ്ണ് നീരോപ്പിയിരുന്നവാസുവിന്‍റെ കൈകള്‍ ഇപോള്‍ വിറച്ചു .......അവന്‍ കൈ മെല്ലെ ഉയര്‍ത്തിയതും പെട്ടെന്ന് താഴ്ത്തി ....ആ കാട്ടികൂട്ടല് കണ്ട് അവള്‍ ചിരിച്ചു ......അവള്‍ തന്നെ വാസുവിന്‍റെ കൈ ഉയര്‍ത്തി അവളുടെ കണ്ണീരൊപ്പി .......
                                                                അവര്‍ കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന പാ ടത്തിന്റെ  നടുവിലൂടെ നടന്നു ................
 മേലെ മാനം  കരുവാളിച്ചു തുടങി ......
മഴ  പെയ്യാന്‍ തുടഗുവാണോ  ഈശ്വരാ ....വാസു ചോദിച്ചു
വൈഗ ആകാശത്തേക്ക് നോക്കി തുള്ളിച്ചാടി ........
കാലവര്‍ഷത്തിന്റെ തുടക്കം ....
ആദ്യ മഴ നനയാന്‍ കൊയ്ത്തു കഴിഞ്ഞ പാടം തയ്യാറെടുത്തു .......
വാസു  അവളുടെ കൈ പിടിച്ചു ഓടി ....
ഒരു കുഞ്ഞു  മഴ തുള്ളി അമ്മുവിന്‍റെ മുഖത്ത് വീണു ...അവള്‍ നിന്നു ....".നോക്കു
 ഏട്ടാ ..ആദ്യം മഴതുള്ളിവീണത്‌  എന്റെ മേലാണ് ......"
പിന്നീട് മഴ ആയിരുന്നു .....കോരിച്ചൊരിയുന്ന മഴ .......
അവര്‍ രണ്ടു പേരും അടുത്ത് കണ്ട മോട്ടോര്‍ ഷെഡ്ഡില്‍ കയറി നിന്നു ....
വാസു വിറച്ചു ...
അമ്മു അവളുടെ കൈകളെ മഴയെ കൊണ്ടു ച്ചുംബിപ്പിച്ചു കൊണ്ടിരുന്നു ...
അവള്‍ ആകെ നനഞ്ഞിരുന്നു ........
വാസുവിന്‍റെ കണ്ണുകള്‍ അവളുടെ ശരീരത്തെ ആദ്യമായി കാണുന പോലെ നോക്കി ............
അയാള്‍ക്ക്  നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല ....നോക്കി ...നോക്കി ....നോക്കി ........അവന്  പുതിയൊരു അനുഭവം കിട്ടി .....

അവള്‍ അപ്പോഴും വാസുവിനെ നോക്കിയില്ല
പക്ഷെ എല്ലാം അവള്‍ അറിയുന്നുണ്ടായിരുന്നു ....
"ഏട്ടാ എല്ലാം നിഴല്‍ അടിച്ചു കാണു ന്നുണ്ടല്ലേ?"....ഏട്ടന്‍ കാണാന്‍ വേണ്ടി മനപൂര്‍വം ഞാന്‍ മഴയത്ത് കളിച്ചതാ .....എന്നെ കെട്ടിക്കൂടെ???

മഴ തോര്‍ന്നു ...
അവര്‍ വീട്ടിലേക്കു നടന്നു .....
അമ്മു പുറകെ നടന്നു ചോദിച്ചു കൊണ്ടേ ഇരുന്നു ...
എന്നെ കെട്ടിക്കൂടെ ?
എന്നെ കെട്ടിക്കൂടെ ?
എന്നെ കെട്ടിക്കൂടെ ?
എന്നെ കെട്ടിക്കൂടെ ?
അയാള്‍  മറുപടിഒന്നും പറഞ്ഞില്ല ......ഒന്ന് മാത്രം ഓര്‍ത്തു ഇങ്ങനെയൊക്കെ ഇത്ര ചെറു പ്രായത്തില്‍ പറയാന്‍ ഇവളെ ആരാണ് പഠിപ്പിച്ചത് ??


പിറ്റേന്ന്പത്താം ക്ലാസ്സു പരീക്ഷയുടെ ആദ്യം ദിവസം ആയിരുന്നു .....
നല്ല ഉഗ്രന്‍ കഴ്ച്ചയല്ലേ ഇന്നലെ കണ്ടത്‌ ...
മഴയത്ത് നനഞ്ഞ പെണ്ണിന്റെ ശരീരം .......

അയാള്‍ക്ക്‌  വല്ലതും എഴുതാന്‍ പറ്റുമോ ?< ശുഭം >


                                                                                      ലിജോ പാവറട്ടി




   
                                                                       
                                                               
                                             

Saturday, 18 February 2012

മീശയുള്ള പെണ്ണ്

        


 (ഞങ്ങള്‍ ഒരിക്കലും പിരിയില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച രണ്ടു പേരെ പിരിയിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ?..പ്രണയം എന്ന് പറയുന്ന വികാരം ആണിനും ആണിനും  അല്ലെഗ്ഗില്‍ പെണ്ണിനും പെണ്ണിനും തമ്മില്‍ ആകാമോ ?? .......)

 കഥ .........

ഞാന്‍  പഠിക്കുന്ന വിഷയത്തിന്‍റെ ഭാഗമായി എനിക്ക് ഒരു  ടി .വി ചാനലില്‍  കുറച്ചു ദിവസം വര്‍ക്ക്‌ ചെയ്യേണ്ടി വന്നു{ചാനെലിന്റെ പേര് വെളിപ്പെടുത്തുന്നില്ല ) ....ആ ചാനെലില്‍ ഒരു പോഗ്രാം ഉണ്ടായിരുന്നു ....(പ്രോഗ്രാമിന്റെ പേര് വെളിപ്പെടുത്തുന്നില്ല )...ആ പ്രോഗ്രാമില്‍ പന്ഗ്ഗെടുക്കാനായി എത്തിയ രണ്ടു പേര്‍ ഒരു ദിവസം ഞാന്‍ ചാനെലിന്റെ ഓഫിസില്‍ ഇരിക്കുമ്പോള്‍ എന്റെ അടുത്ത് വന്നിരുന്നു ......എന്നും അതുപോലുള്ള ഒരു പാട് പേര്‍  അവിടെ വരാറുണ്ടായിരുന്നു ....ഞാന്‍ അവരുടെ മുഖത്തേക്ക് ചെറുതായൊന്നു കണ്ണ് ഓടിച്ചതിനു ശേഷം വേറെ ചിന്തകളില്‍ മുഴുകി ഇരുന്നു .....അല്‍പ്പം കഴിഞ്ഞപോള്‍ ഒരു തേങല്‍......ഞാന്‍ വീണ്ടും ഒന്ന് നോക്കി .....അവര്‍ രണ്ടു സ്ത്രീകള്‍ ആയിരുന്നു ....
അതില്‍ ഒരാള്‍ക്ക്‌ മീശയുണ്ടായിരുന്നു ......
"ഇതു ആണോ? അതോ പെണ്ണോ ?....
ശരിക്കും നോക്കി ..
അതെ പെണ്ണ് തന്നെ ...
മീശയുള്ള പെണ്ണ് ...............
                                                          മീശക്കാരിയുടെ കൂടെ ഉണ്ടായിരുന്നത് ഒരു ചെറിയ പെണ്‍ക്കുട്ടി ആയിരുന്നു ..ഏകദേശം 15-17 വയസ്സ് ...ആ കുട്ടിയാണ് തേങിയിരുന്നത് ....സോഭാവികമായും ഞാന്‍ ആ പെണ്‍കുട്ടിയെ ആണ് നോക്കേണ്ടത് ...പക്ഷെ
എന്തോ ആ മീശക്കാരി ....അത് പോലെ മീശ ഉള്ള പെണ്ണിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല ...അതുകൊണ്ട് ഒരു പുതുമ ......... ഞാന്‍ വീണ്ടും വീണ്ടും നോക്കി കൊണ്ടേ ഇരുന്നു.....പ്രോഗ്രാമില്‍ പഗ്ഗെടുക്കാന്‍ മാത്രം എന്ത് പ്രശ്ന്നമായിരിക്കും അവര്‍ അഭിമുകീകരിക്കുനത്?....
                                                      ആ പെണ്‍കുട്ടി മീഷക്കാരിയുടെ മടിയില്‍  ചാഞ്ഞു കരഞ്ഞു കൊണ്ടേ ഇരുന്നു ......മീശക്കാരിയുടെ കൈകള്‍ അവളുടെ മുടികളുടെ ഇടയിലൂടെ ഓടിക്കളിച്ചു.......ഞാന്‍ അവരുടെ അടുത്തേക്ക്‌ അല്പം നീങി യിരുന്നു ....എന്താണ് പ്രശ്ന്നം എന്ന് ചോദിക്കണോ?? ഞാന്‍ മനസ്സില്‍ ഒരു പാട് തവണ ചോദിച്ചു .......വരണത് വരട്ടെ എന്ന് കരുതി ചോദിച്ചു
  "എന്തിനാണ് ഈ കുട്ടി ഇങ്ങനെ കരയുന്നത്?"
അതു ചോദിക്കലും അവരെ ഒഫിസിനകതെക്ക്   വിളിക്കളും ഒപ്പമായിരുന്നു......എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.....
അവര്‍ രണ്ടു പേരും അകത്തേക്ക് പോയി ......
ഞാന്‍ വീണ്ടും മനസ്സില്‍ ചോദിച്ചു ....
എന്തിനായിരിക്കും ആ കുട്ടി കരഞ്ഞിരുന്നത് ??
അതറിയാതെ മനസ്സില്‍ വല്ലാത്തൊരു ആകാംഷ ....
അതറിഞ്ഞാല്‍ വലിയൊരു കഥ എനിക്ക് കിട്ടുമെന്ന് മനസ്സ് പറയും പോലെ എനിക്ക് തോന്നി ....

എന്തായിരിക്കും ആ കഥ???

സമയം സന്ധ്യ ആകാറായി...അകത്തേക്ക് കയറി പോയ രണ്ടു പേരും തിരിചിറഗി യില്ല  ..
വീണ്ടും ആകാംഷ .....

എന്തായിരിക്കും കഥ ?? 

കുറച്ചു  കഴിഞ്ഞപ്പോള്‍ ആ കുട്ടിയും വേറൊരു സ്ത്രീയും കൂടിപുറത്തേക്കു വന്നു ......അവള്‍ അപോഴും കരയുന്നുണ്ടായിരുന്നു ..ആ കുട്ടി കൂടെയുള്ള സ്ത്രീയുടെ കൈയ്യില്‍ നിന്ന് കുതറി മാറാന്‍ നോക്കുനുണ്ട്.....

വീണ്ടും അടുത്ത ചോദ്യം ? എവിടെ മീശക്കാരി??

അതാ വരുന്നു അലറി വിളിച്ചു കൊണ്ട് അവര്‍ ...ആരൊക്കെയോ ചേര്‍ന്ന് വായ പൊത്താന്‍ ശ്രമം നടത്തുന്നുണ്ട് ....മീശക്കാരി സര്‍വ്വ ശക്തിയും ഉപയോഗിച്ച് എല്ലാവരെയും തള്ളി മാറ്റുന്നു ......
"എന്റെ കുട്ടി പോയോ ??എനിക്കവളെയും അവള്‍ക്കെന്നെയും പിരിയാന്‍ പറ്റില്ല എന്ന് ഞാനായിരം വട്ടം പറഞ്ഞതല്ലെട നിന്നോടൊക്കെ ......."അമ്മു ............................എന്റെ കുട്ടി ..........................." അവര്‍ അലറി വിളിച്ചു

എന്താണിത്  കഥ ??

ഞാന്‍ പ്രോഗ്രാം ഷൂട്ട്‌ ചെയ്ത ക്യാമറ മാനിനോട് ചോദിച്ചു ...
ഇതൊന്നും കുട്ടികള്‍ അറിയണ്ട കാര്യമല്ല ...അയാള്‍ പറഞ്ഞു
അതെന്താണ്കുട്ടികള്‍ അറിയാത്ത കാര്യം ...ഞാന്‍ തിരിച്ചു ചോദിച്ചു ...
എടാ അത് കേസ് മറ്റേതാ...
എനികൊന്നും മനസിലായില്ല .....വീണ്ടും ആകാംഷ ..

മനസിലാകുന്ന ഭാഷയില്‍ പറ ചേട്ടാ....

"എടാ  അവര്‍ക്ക് തമ്മില്‍ പിരിയാന്‍ പറ്റില്ലെന്ന് .....അവരെ പിരിക്കാന്‍ നോക്കിയാല്‍ ചത്ത്‌ കളയുമെന്നാണ് പറയുന്നത് ആ പോയ മീശക്കാരി ..ആ കുട്ടിയുടെ ടൂഷന്‍ ടീച്ചര്‍ ആയിരുന്നു ആ പെണ്ണ് ....ടൂഷന്‍ എടുത്ത് എടുത്ത് അവര്‍ക്ക് പിരിയാന്‍ പറ്റാത്ത അവസ്ഥ ആയി .അവര്‍ക്ക് തമ്മില്‍ ഒരുമിച്ച് ജീവിക്കണം എന്നാ പറയുന്നത് .........വല്ലതും മനസിലായോ ??  ക്യാമറ മാന്‍ ചോദിച്ചു ........ഞാന്‍ ഇല്ല എന്ന് തലയാട്ടി .....സത്യത്തില്‍ എനിക്ക് എല്ലാം മനസിലായിരുന്നു ...പ്രോഗ്രാം ഷൂട്ട്‌ ചെയ്തില്ലെന്നും ചെയ്തുകഴിഞ്ഞാല്‍ അത്  സംപ്രേഷണം ചെയ്താല്‍ നാട്ടുകാര്‍ ഇവിടെ കേറി വന്നു തല്ലുമെന്നുംക്യാമറ മാന്‍എന്നോടു പറഞ്ഞു ..........

"പിരിയുന്ന വിഷമം കൊണ്ടായിരിക്കും അവള്‍ കരഞ്ഞത്‌" ....എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി ....


 പിന്നെ അധികം ഞാന്‍ അവിടെ നിന്നില്ല വീട്ടിലോട്ട് ബസ്‌ കയറി ..........ബസ്സില്‍ ഇരിക്കുമ്പോള്‍ മറ്റു ചില സംശയങ്ങള്‍ കൂടി മനസിലോട്ടു കയറി വന്നു ..

ആ മീശക്കാരി ആണാണോ ?
അതോ മെയില്‍ ഹോര്‍മോണ്‍ കൂടിയ സ്ത്രീയോ .....??
ഇനി അത് കൊണ്ടായിരിക്കുമോ അവര്‍ക്ക്‌ ഇത്രയധികം മീശ വന്നത് ??? 
ഇപ്പോഴും, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍........

എന്തായാലും മനസ്സ് ഒരു കഥ കിട്ടുമെന്ന് പറഞ്ഞത്‌ വെറുതെ ആയില്ല <ശുഭം>

                                                                                           ലിജോ പാവറട്ടി








                                                             


Thursday, 16 February 2012

എനിക്കിപ്പോള്‍ കെട്ടണം ; എന്‍റെ കണ്ട്രോള്‍ പോയി



ഒരു പ്രായം കഴിഞ്ഞാല്‍ കാമം എന്ന വികാരത്തെ നിയന്ത്രിക്കാന്‍ ഒരുപാടു ബുദ്ധിമുട്ടാണ് ...

അതിനു മുന്ന് വേറൊരു കാര്യം ഓര്‍ക്കുന്നു ..."പതിനെട്ടു വയസ്സിനു ശേഷം മനസിലെഗ്ഗിലും വ്യഭിചാരം ചെയ്യാത്ത ഒരു സ്ത്രീയും പുരുഷനും ഇല്ലെന്നു എം .ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ ഏതോ ഒരു ചിത്രത്തില്‍ കേട്ടിട്ടുണ്ട്

ഈ തിരിച്ചറിവാണ് ഈ കഥയുടെ പ്രജോദനം ..

{ഒന്നാം  പ്രണയം}

ഒരു പാവം യുവാവ് ..........അയാള്‍ക്ക് ആദ്യമായി പ്രണയം തോനിയതു പ്ലസ്‌ ടു കഴിഞ്ഞു ചിത്രകല പഠിക്കാന്‍ പാലക്കാട്ട് വന്നപ്പോള്‍ ആയിരുന്നു .....പാലക്കാടന്‍ ഗ്രാമീണതയെക്കള്‍ ഭംഗി അവിടുത്തെ പെണ്‍കുട്ടികള്‍ ക്കുണ്ടെന്നു മനസിലാക്കിയ അവന്‍ ഒരു പെണ്ണിന് വേണ്ടി അലഞ്ഞു ....പാലക്കാടു മുണ്ടൂര്‍ എന്ന സ്ഥലത്തായിരുന്നു അവന്‍ താമസിച്ചിരുന്നത് ......ശാന്തമായ ആ ഗ്രാമത്തില്‍ വെച്ച് ഒരുനാള്‍ അവളെ അവന്‍  കണ്ടു ......അവന്‍ അടിമുടി നോക്കി .....മുഖത്തിന്‌ മനസ്സില്‍ മാര്‍ക്ക് കൊടുത്തു <100/100> മുഖത്തിന്‌ കീഴെ കാല്‍ മുട്ട് വരെ ഉള്ള ഭാഗത്തിന് <100/100>കാല്‍മുട്ട് മുതല്‍ പാദം വരെ <100/25>അന്നവള്‍ കാലു ശരിക്കും കഴുകിയിട്ടുണ്ടായിരുന്നിരിക്കില്ല ??...മുഖത്തിന്‍റെ അത്ര വെളുപ്പ് പാദങള്‍ക്കില്ല..,,

ചിത്രകാരന്  അന്ന് ഉറക്കം വന്നില്ല .......അവളുടെ മുഖം .....മനസ്സില്‍ മായാതെ കിടന്നു .........ആദ്യ പ്രണയത്തിന്റെ സിഗ്നല്‍ ..വീണ്ടും അവളെ കാണാന്‍ തോന്നി .പക്ഷെ എങ്ങനെ ?..മനസ്സ് പറഞ്ഞു "ഒരു വഴി ഉണ്ട് ...അവളുടെ മുഖം നിന്റെ മനസില്‍ മായാതെ കിടക്കുനെന്ഗ്ഗില്‍ നീ വരക്കു...... ....
ഉറക്കമില്ലാത്ത ആ രാത്രി അവന്‍ അവളുടെ ചിത്രം വരച്ചു ....
അതുവരെ  വരച്ച ചിത്രങ്ങള്ലെക്കള്‍ ഭംഗി അതിനുള്ള പോലെ അവനു തോന്നി ....
പിന്നീട്  പ്രണയമായിരുന്നു ...പ്രണയത്തിന്റെ പ്രണയം .........
അധികം ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു പൊട്ടി പെണ്‍കുട്ടിയായിരുന്നു അവള്‍ ...അതുകൊണ്ട് തന്നെ ചിത്രക്കാന്‍റെ ആകര്‍ഷണ വലയത്തില്‍ അവള്‍ കുടുങ്ങി ...
മുണ്ടൂരിലെ നെല്പാടങ്ങളുടെ നടുവിലൂടെ അവര്‍പ്രണയിച്ചു നടന്നു ........ഒരു ചുംബനം പോലും കൊടുക്കാത്തപ്രണയം ..........
ഒരു നാള്‍ ചിത്രകല പഠിപ്പിക്കുന അധ്യാപകനെ തന്റെ പ്രണയിനിയുടെ ചിത്രം വരച്ചത് അയാള്‍ കാണിച്ചു ......

അവിടെ ഒരു ട്വിസ്റ്റ്‌ ????
അവന്‍  എന്തിനാണ് സര്‍ നെ തന്നെ ആ പടം കാണിച്ചത്‌ .....അല്ലെങ്ങില്‍  എന്ത് കൊണ്ടാണ്ഇന്നു വരെ  അവളുടെ തന്തയുടെ  പേര് ചോധിക്കാഞ്ഞത് ??മണ്ടന്‍ ....മര  മണ്ടന്‍

അതെ  പെണ്‍കുട്ടി അവന്റെ  അധ്യാപകന്റെ മകള്‍ ആയിരുന്നു ..............

സോഭാവികമായി സംഭവിക്കാവുന്ന ഒന്ന് തന്നെ സംഭവിച്ചു .....മാതാപിതാക്കള്‍ അവളെ "ബ്രെയിന്‍വാഷ്‌ "..നടത്തി നവീകരിച്ചു

പൊട്ടി പെണ്‍കുട്ടി ...അവള്‍ ചിത്രകാരനെ വെറുത്തു ......

അയാള്‍  പിന്നീട്  മുണ്ടൂര് നിന്നില്ല ........

എത്ര  പെട്ടെന്നാണ് ഒരു പ്രണയം തകര്‍ന്നത് .....

അയാള്‍ ഒന്നിനെ കുറിച്ച് മാത്രമാണ് തിരിച്ച് നാട്ടിലോട്ട് വണ്ടി കയറിയപോള്‍ ആലോചിച്ചത്‌ " അവളെ ഒന്ന് താന്‍ ച്ചുംബിച്ചില്ലല്ലോ?....അവളുടെ ശരീരത്തില്‍ ഒന്ന് തൊടുക പോലും ചെയ്തില്ലല്ലോ ???"...വിഡ്ഢിയാണ് താന്‍...പരമ വിഡ്ഢി...

{രണ്ടാം  പ്രണയം }

തിരിച്ചു നാട്ടില്‍ വന്ന അയാള്‍ മനസ്സില്‍ ഉറപ്പിച്ചു ......"ഇനിയും ഞാന്‍ പ്രണയിക്കും "...അയാള്‍ ബി .കോമിന് നാട്ടിലുള്ള ഒരു കോളേജില്‍ ചേര്‍ന്നു ...
ഒരു കാര്യം അയാള്‍ ഉറപ്പിച്ചിരുന്നു .....ഇനി തിരഞ്ഞെടുക്കുന്ന പെണ്ണ് വളരെ ഭംഗി കുറഞ്ഞതും പാവപെട്ട ഒരു കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടിയും ആയിരിക്കുമെന്ന് ............
അധികം വൈകിയില്ല ...
കിട്ടി .......
അയാള്‍ക്ക് പെണ്ണിനെ കിട്ടി .............
വീണ്ടും പവിത്രമായ പ്രണയം ......
അയാള്‍ അവള്‍ക്കു ലോകം എന്താണെന്നു കാണിച്ചു കൊടുത്തു......
ചിത്രകല പഠിച്ചത് കൊണ്ട് പടം വരച്ചു പൈസ ഉണ്ടാക്കി അവള്‍ക്ക്പലതും അയാള്‍ സംമ്മാനിച്ചു ....
ചുരിദാര്‍
ഷിമ്മീസ്
ചപ്പല്‍
വളകള്‍
മാലകള്‍
പൊട്ടുകള്‍
വാച്ച്
മൊബൈല്‍
പിന്നെ പറയാന്‍ കൊള്ളാത്ത പല സംഭവങളും.....

അവളെ കൊണ്ട് യാത്രകള്‍ പോയി .......(ഒരു ദിവസം മലയാറ്റൂര്‍ മല കയറുമ്പോള്‍മല ഇറങി വരുന്ന അവരെ ഞാന്‍ കണ്ടിരുന്നു )

അവള്‍ക്കു പരമ സുഖം ........

പക്ഷെ അത് തന്നെ നടന്നു ......കൊടും ചതിയുടെ വിളയാട്ടങള്‍ ...കൂടുതല്‍ സുഖം വേറൊരു തെണ്ടി കൊടുതപോള്‍ അവള്‍ ഇവനെ വിട്ടു പോയി .........സോഭാവികം .......
പിന്നീട് അയാള്‍ ആ കോളേജില്‍ പഠിച്ചില്ല .....ടി.സി വെടിച്ചു മറ്റൊരു കോളെജി ലോട്ട് ചേക്കേറി ...അവിടെയും വിഷമം ബാക്കി .......

" അവളെ ഒന്ന് താന്‍ ച്ചുംബിച്ചില്ലല്ലോ?....അവളുടെ ശരീരത്തില്‍ ഒന്ന് തൊടുക പോലും ചെയ്തില്ലല്ലോ ???"...വിഡ്ഢിയാണ് താന്‍...പരമ വിഡ്ഢി...

{മൂന്നാം പ്രണയം }

ഇനിയാണ്  കളി ...........

"ഇനിയും പ്രണയിക്കും ..."അയാള്‍ പറഞ്ഞു .......

എന്തിനു ??

എന്റെ ശരീരത്തിന് സുഖിക്കാന്‍....അയാള്‍ മനസ്സില്‍ ഉറപ്പിച്ചു

വീണ്ടും മറ്റൊരു പെണ്ണിനെ കണ്ടെത്തി ...പ്രണയം തുടങി ......

ചതിയുടെ പ്രണയം

ഒടുക്കത്ത  പ്രണയം ....

ഒരു ദിവസം അവളെ  അയാള്‍ താന്‍ താമസിക്കുന റൂമിലേക്ക്‌ വിളിച്ചു .......എന്തിനാണെന്ന് അവളോട്‌ പറഞ്ഞില്ല ..........അവള്‍ വന്നു .......
അയാള്‍  വാതിലുകള്‍ എല്ലാം അടച്ചു .......പെണ്ണ് പേടിച്ചില്ല ......അവളുടെ മുഖം കണ്ടപ്പോള്‍ അവനു ആത്മവിശ്വാസം കൂടി....അവള്‍ സഹകരിക്കും ??......

"എന്താ ഉദ്ദേശം "? അവള്‍ ചോദിച്ചു

അയാള്‍  ആഗ്രഹം പറഞ്ഞു .........

കണ്ട്രോള്‍ കിട്ടുനില്ല അല്ലെ ? അവള്‍; ചോദിച്ചു ...

എന്നിട്ട് അവനെ കെട്ടിപ്പിടിച്ചു ......എന്നിട്ട് ചെവിയില്‍ പറഞ്ഞു .."ഇതു പോരെ ...ഇതില്‍ കൂടുതലായാല്‍ എനിക്കും കണ്ട്രോള്‍ കിട്ടില്ല ......"
അവള്‍ തിരിച്ചു പോകാന്‍  നിന്നു...പക്ഷെ അയാള്‍ വിട്ടില്ല ......

ഒരൊറ്റ അടി ...അയാളുടെ കണ്ണില്‍ നിന്നു പോന്നീച്ച പാറി.......<പുതിയ അനുഭവം>

'do u want to fu...........me?" അവള്‍ ചോദിച്ചു 

"എനിക്ക് വഴങാത്ത ഒരു പെണ്ണിനെ എനിക്ക് വേണ്ട ...."  അയാള്‍ അലറി
 "ഒരു പെണ്ണിനെയും എനിക്കിനി വേണ്ട ....ഈ  വൃത്തികെട്ട വര്‍ഗ്ഗമാണ് എന്നെ ഇങ്ങനെ ആക്കിയത് ..........."

അവള്‍ക്കു  ഒന്നും മനസിലായില്ല ........എനാലും അവള്‍ പറഞ്ഞു " ഇതിനു വേണ്ടിയാണ് എന്നെ പ്രണയിച്ചത് എങ്കില്‍ ....എനിക്ക് പറ്റില്ല ....കൂടെ കിടക്കാന്‍ പൈസ കൊടുത്താല്‍  എന്നേക്കാള്‍ നല്ല പെണ്ണിനെ വേറെ കിട്ടും ......ഗുഡ് ബൈ"
  ആദ്യമായാണ് ഒരു പെണ്ണ് മുഖത്ത് നോക്കി  ഗുഡ് ബൈ പറയുന്നത് .............

അയാള്‍ പിന്നീടു ഒരിക്കലും പ്രണയിച്ചിട്ടില്ല.....ആ കൊതി തീര്‍ന്നു ...പക്ഷെ കാമം എന്ന കൊതി അടങിയോ ??.....................ഒരിക്കലും ഇല്ല..........

എന്താണ് ഇതിനൊരു മാര്‍ഗ്ഗം ....................?

അത് ഒന്നേ ഉള്ളു ......
ഒരുത്തിയെ കെട്ടി കൂടെ കിടത്തുക ...................................<ശുഭം>

    <ഇതു നടന്ന കഥയാണ് >                                                      



                                                                                         ലിജോ പാവറട്ടി 












Tuesday, 14 February 2012

"അവള്‍ ചെയ്ത ചെയ്ത്ത്"

                                                                                                                       {ohh...my dear sad sweet poem}       
                                                                                                           
                                                                          


ഞാന്‍ വൈക്കം മുഹമ്മദു ബഷീറിന്റെ "അനുരാഗത്തിന്റെ ദിനങ്ങള്‍" എന്ന
 നോവല്‍ വായിച്ചു  ഭ്രാന്തെടുത്തു നടക്കുന്ന സമയം .....

അതില്‍ ബഷീര്‍ പറഞ്ഞ ഒരു വാചകം ,.."എന്റെ വിഷാദ മധുരമായ മോഹനകാവ്യമേ ??"< ohh...my dear sad sweet poem>

ആ വാചകം എന്‍റെ നെഞ്ചില്‍ കൊണ്ടു....കാരണം ഉണ്ട് .അന്ന് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു ...പക്ഷെ പ്രണയിനിക്ക് അതറിയില്ല ??....
{പാവറട്ടി പള്ളി പെരുനാളിനു വെടിക്കട്ടു നടക്കുമ്പോഴാണ് ഞാനവളെ ആദ്യമായി കാണുനത്.... ചുവപ്പും പച്ചയും മഞ്ഞയും അമിട്ടുകള്‍ പൊട്ടുമ്പോള്‍ അവളുടെ മുഖത്ത് പ്രകാശം പല നിറങളില്‍ മാറിമറയുനത് എനിക്ക് കാണാമായിരുന്നു .......}........അപ്പോള്‍ തന്നെ മനസ്സ് പറഞ്ഞു ...ഇനി നിന്റെ യാത്ര അവള്‍ക്കു പുറകെയാണ് ..........

അവള്‍ പോകുന്ന വഴികളില്‍ ഞാന്‍ പ്രത്യക്ഷപെട്ടുകൊണ്ടെയിരുന്നു......അങ്ങനെ ഞാന്‍ അവളെ പ്രണയിക്കുന്നു എന്ന തോന്നല്‍ അവളില്‍ ഉണ്ടാക്കി എടുത്തു എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു ............
                                                 പ്രണയം തുറന്നു പറയാന്‍ ആരും  എനിക്ക് ധൈര്യം തരാഞ്ഞതുകൊണ്ടു  നോവലിന്‍റെ കവര്‍ പേജില്‍ ഞാന്‍ എഴുതി ....എന്റെ വിഷാദ മധുരമായ മോഹന കാവ്യമേ ...ഈ നോവലിലെ നായകനും നായികയും നമ്മള്‍ ആണ് .....അതെ ഞാന്‍ നിന്നെ പ്രണയിക്കുന്നു ...എന്നെ നീ പലപ്പോഴും കണ്ടിട്ടുണ്ടാകും .....ശരീരം കറുത്തിട്ടാനെങ്ങിലും മനസ്സ് ഭയങ്കര വെളുത്തിട്ടാണ് <:പി>........ദൈവം സഹായിച്ച് എന്നെ ഇഷ്ടമാണെങ്ങില്‍ വിളിക്കു....9544843794.......

 പിറ്റേന് പ്രണയിക്കുനവരുടെ ദിവസമായിരുന്നു ....ഞാന്‍ നോവലുമായി  അവളുടെ ബസ്‌ വരുനതും കാത്തു നിന്നു .....വിഷ്ണുമായ എന്ന ബുസ്സില്‍അവള്‍ വന്നു ......ഞാനവളുടെ മുന്നില്‍ നടന്നു ...കൈകള്‍ വിറച്ചു ....

                                    <ഒന്നിനും രണ്ടിനും മുട്ടി >
                            നടത്തം കോളേജു വരെ എത്തിച്ചു ........
                           ഞാന്‍ കോളേജിന്റെ പടികള്‍ കയറി ...
                           അവള്‍ തനിച്ചായിരുന്നു ...
                           ഞാനെങ്ങനെ അവള്‍ക്കിത് കൊടുക്കും ??
                           ഐഡിയ ........??
ഞാന്‍ കുറച്ചു കൂടി വേഗത്തില്‍ ആ പടികള്‍ കയറി ......എന്നിട്ട് ഒരു തിരിവെത്തിയപ്പോള്‍ ബുക്ക്‌ നിലത്തിട്ടു ....എന്നിട്ട് ഓടി ...ഓടടാ ഓട്ടം

 ........വരാന്തയില്‍ അവളെയും കാത്തു ഞാന്‍ നിന്നു ....ഈശ്വരാ അവള്‍ ആ ബുക്ക്‌ എടുത്തിരിക്കുമോ?/?/.................

അവള്‍ കോണിപ്പടികള്‍ കയറി വന്നു .....
 .അതെ അവള്‍ ആ ബുക്ക്‌ എടുത്തു ..........
.മനസ്സില്‍ പ്രാര്‍ത്ഥന ....ഈശ്വരാ അവള്‍ ആ ബുക്ക്‌ തുറന്നു നോക്കണേ .....നോക്കണേ ....നോക്കണേ .....................എവിടുന്നു ?....അതിലോട്ടോന്നു നോക്കുക പോലും ചെയ്യാതെ അവള്‍ ഒരു മുറിയിലോട്ടു കയറിപോയി.........അപ്പോള്‍ തന്നെ തിരിച്ചു വന്നു ....എന്റെ ബുക്ക്‌ എവിടെ ? അവളുടെ കയ്യില്‍ ബുക്ക്‌ ഉണ്ടായിരുന്നില്ല .....ഞാന്‍ ആ മുറി ശരിക്കും നോക്കി .....അവള്‍ കയറിപോയത് പ്രിന്സിപ്പിലിന്റെ റൂമിലോട്ടായിരുന്നു............

.ഞാന്‍ വിയര്‍ത്തു .............

എന്ത് പണിയാ നീ കാണിച്ചത്......???.....

ഉടന്‍ തന്നെ ഒരു അനൌന്‍സ്മെന്റ്റ്‌ ...

   "അനുരാഗത്തിന്റെ ദിനങ്ങള്‍" എന്ന ഒരു ബുക്ക്‌ ഓഫീസില്‍ കണ്ടു കിട്ടിയിട്ടുണ്ട് ....."..........എന്റെ മാതാവേ ...എന്റെ ബുക്ക്‌ പോയിയിീ  .............................

  ഇപ്പോഴും  എന്റെ വീട്ടിലേക്ക്‌ പാവറട്ടി പഞ്ചായത്ത് വായനശാലയില്‍ നിന്ന് നോട്ടീസ് വരുനുണ്ട് ...."അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന ബുക്ക്‌ തിരിച്ചുതരണം ..."
                       ഞാനെവിടുന്നു എടുത്ത് കൊടുക്കാനാ ???? < ശുഭം >              


                                                                                         ലിജോ പാവറട്ടി               

Saturday, 11 February 2012

"പെണ്ണിനു വേണ്ടി മൈസൂര്‍ നഗരത്തിലേക്ക് പോയ അഞ്ചു പേര്‍"


               "പെണ്ണിനു വേണ്ടി മൈസൂര്‍ നഗരത്തിലേക്ക് പോയ അഞ്ചു പേര്‍"


        അമീര്‍ ,ആല്‍ബി,വിവേക്‌,സിയാദ്‌ ,റോയ്‌ ....എന്നിവര്‍  ഒരേ കോളേജില്‍ ഒരുമിച്ച് പഠിക്കുന്ന  സുഹ്രിത്തുക്കലാണ് .,..ഇവരെ ഒരു ദിവസം ഒരു ടൂര്‍ പോകാന്‍ തീരുമാനിക്കുന്നു ....സ്ഥലം  കുറെ കാലം മുന്ന് തന്നെ അവര്‍ തീരുമാനിച്ചിരുന്നു ...മൈസൂര്‍  വഴി  ഗോവ  അതായിരുന്നു അവരുടെ സ്വപ്പ്ന്നം ..അഞ്ചു പേരും കോടീശ്വരന്‍മാരുടെ പുത്രന്‍മാരാണ് ..പൂത്ത .പണം കൊണ്ട് തിന്നു കൊഴുത്തു ചീര്‍ത്ത് വെളുത്തു തുടുത്തു നെഗിളിച്ചു നടക്കുന്ന അഞ്ചു പേര്‍ എനായിരുനു അവരെ കോളേജിലെ അധ്യാപകര്‍ വരെ വിശേഷിപിച്ചിരുനത്...
                                       പുറത്താക്കിയ ആന്നു തന്നെ അവര്‍ അമീറിന്റെ കാറില്‍ യാത്ര പുറപ്പെട്ടു ...താമരശ്ശേരി ചുരം കയറി വയനാടിന്‍റെ മണ്ണില്‍ എത്തിയപോഴേക്കും പുലര്‍ച്ച കോഴി കൂവി .അമീര്‍ തന്നെയാണ് വണ്ടി ഓടിചിരുന്നത്...അവനു മാത്രമേ ബോധം ഉണ്ടായിരുന്നുള്ളൂ...ചുരം കയറി തീരുന്നതുവരെ കുടിച്ചു കൂട്ടിയ ബീയര്‍ കുപ്പികളുടെ എണ്ണം ആരും എടുത്തില്ല ...റോയിയും ആല്ബിയും വയര്‍ ഒഴിഞ്ഞു പോകുനത് വരെ ചര്ധിച്ചു ...അമീറിന് തലയ്ക്കു ഭ്രാന്ത് പിടിച്ചു ...സഹി കെട്ടപ്പോള്‍  അമീറിന് ദേഷ്യം വന്നു "ഇനി വണ്ടിയെടുക്കനമെഗ്ഗില്‍ ഈ മുടിഞ്ഞ കുടി നിര്‍ത്തണം ....നിങ്ങള് കുടിക്കാന്‍ വന്നതാണോ ? അതോ ടൂര്‍ വന്നതോ? കുടിക്കാന്‍ ആണെങ്ങില്‍ ഈ മൂത്രം അവടെം കിട്ടില്ലേ ? അവടെഗാനും ഇരുനാല്‍ പോരയിരുനില്ലേ ?"...ആരും ബോധം ഒട്ടും ഇല്ലാത്തതിനാല്‍ മറ്റു നാല് പേരും ഒന്നും മിണ്ടിയില്ല ....."ഡാം ഇറ്റ്‌ " അമീര്‍ ചീറ്റിക്കൊണ്ട് വണ്ടി എടുത്തു ...വയനാടിന്റെ ദൂരം പിന്നിട്ടു കൊണ്ടേ ഇരുന്നു ...
                                സൂര്യകിരണങ്ങള്‍ ഗ്ലാസിനുള്ളിലൂടെ പ്രവേശിച് കോടീശ രപുത്രന്മ്മാരുടെ മുഖത്ത് തലോടി ...മയക്കത്തിലായിരുനവര്‍ പതിയെ വീണ്ടെടുത്തു..അമ്മീര്‍ ഒന്ന് വണ്ടി നിര്‍ത്തി എല്ലാവരോടും കൂടി ഒരു കാര്യം പറഞ്ഞു " ഇനി കാടാണ് ...നല്ല ഒന്നാന്തരം കാട്ടാന ഉള്ള കാട് .....വല്ല കുരുത്തകേടും കാണിച്ചാല്‍ ചിലപോ ജീവന്‍ പോലും അപകടത്തിലാകും ...."
                       കാടിന് നടുക്ക് വെച്ച് സിയാധിനു ഇറക്കുമതിക്കുള്ള സമയമായി ..മലവിസര്‍ജനം നടത്താന്‍ കാട്ടില്‍ ടയ്ല്‍സിട്ട ബാത്ത് റൂം ഇല്ലാത്തത് കൊണ്ട് കൊണ്ടോട്ടി കാരന്‍ സിയാദ്‌ അബൂബക്കര്‍ കാട്ടില്‍ തന്നെ ഇറക്കുമതി നടത്താന്‍ തീരുമാനിച്ചു .....അതും കഴിഞ്ഞു  കാര്‍ വീണ്ടും ചലിച്ചു ...
                    നീണ്ട യാത്രക്കൊടുവില്‍ പത്തു മിഴികളും മൈസൂര്‍ നഗരം കണ്ടു ചുറ്റി പിണഞ്ഞു കിടക്കുന വഴികളിലൂടെ കാര്‍ പോയിക്കൊണ്ടിരുന്നു ...കാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്‌ മൈസൂരിന്റെ സ്വന്തം പെണ്‍കിടാഗളുടെ  മുഖത്തെയാണ് .... 
                        അവര്‍   മൈസൂര്‍ നഗരത്തില്‍ കാലുകുത്തിയ ഉടനെ ഒരു  അപരിചിതന്‍  അവരെ സന്തോഷത്തോടെ  സ്വാഗതം ചെയ്തു .....ഫിറോസ്‌ എനായിരുനു അയാളുടെ പേര് ...അയാള്‍ പറഞ്ഞു "താമസിക്കാന്‍ എന്റെ കയ്യില്‍ ഒരു ഇടമുണ്ട് ....വി .ഐ .പി  യോ ലോക്കല്‍ മുറികളോ എന്ത് വേണേലും തരാം ...ഏതു സ്ഥലത്ത് പോകണമെന് പറഞ്ഞാല്‍ ഞാന്‍ കൂടെ വരാം .......കൂടെ വരുനതിനു പൈസ ഒന്നും വേണ്ട ...കേട്ട പാതി അവര്‍ അയാള്‍ക്ക്‌ കൂടെ പോയി ................................................................................................
                                       കുറെ നേരം കാറില്‍ നിശബ്ദത ആയിരുന്നു ....കുറച്ചു കഴിഞപോള്‍ പാലാകാരന്‍ റോയ്‌ അധികം വൈകിക്കാതെ മനസിലുള്ള ആഗ്രഹം അങ്ങ് തുറന്നു പറഞ്ഞു ...." ഫിരോസിക്ക ...ചരക്കുകളുടെ നാടാണ് മൈസൂര്‍ .........ഇവിടെ വനപോള്‍ ചെറിയൊരു കൊതി .....എന്തെങ്കിലും നടത്തി താരോ?....."   ഫിറോസ്‌ കുറെ നേരം ചിരിച്ചു ...."ഞാനിതെന്താ കഥ ഏന് നോക്കി ഇരിക്കായിരുനു ......." ഫിറോസ്‌ പറഞ്ഞു .....അമീര്‍ വണ്ടി നിര്‍ത്തി ...."അപ്പൊ നടത്തി തരുമോ?"

പിന്നീട് അവര്‍ക്ക് ആര്‍ത്തിആയിരുന്നു ....പെണ്ണിന് വേണ്ടിയുള്ള ആര്‍ത്തി .....അന്ന് രാത്രി ഒരു പബ്ബിലേക്ക് ഫിറോസ്‌ അവരെ കൊണ്ടുപോയി ...എന്നിട്ട് ഒരു  പെണ്‍പടയെ കാണിച്ചു കൊടുത്തു  . വേണ്ട പെണ്ണിനെ നിങ്ങള്‍ തന്നെ ഇവിടെ നിന്ന് തിരഞ്ഞെടുതോ ....എനിട്ട് എന്നോട് പറഞ്ഞാല്‍ മതി ...ബാക്കി ഞാന്‍ ഏറ്റു.......
              അതൊരു വിഷമം പിടിച്ച ജോലി ആയിരുന്നു ....എനാലുംഅവര്‍ തിരഞ്ഞെടുത്തു ....അഞ്ചു കിടുക്കത്തികളെ ............................................??.............
                അവര്‍ ആദ്യമായി പെണ്ണിനെ തൊടാന്‍ പോകുന്നു
                അവര്‍ ആദ്യമായി പെണ്ണിന്റെ ഗന്ധം അറിയാന്‍ പോകുന്നു
                അവര്‍ പെണ്ണിന്റെ സകലതും കാണാന്‍ പോകുന്നു 
അഞ്ചു സുന്ദരി മാര്‍ക്ക് വേണ്ടി ആയിരത്തിന്റെ നോട്ടുകള്‍ അവര്‍ എണ്ണി കൊടുത്തു ...അഞ്ചു മുറികള്‍ ഫിറോസ്‌ അവര്‍ക്ക് ആര്‍ത്തി മാറ്റാന്‍ സരിയാക്കികൊടുത്ത് അഞ്ചു പെണ്ണുങ്ങളെയും അവരവരുടെ മുറികളില്‍ ആക്കി ...അസാധാരണമായ നിമിഷങ്ങള്‍ അവരുടെ ജീവിതത്തിലേക്ക് വന്നു കൊണ്ടിരുന്നു ...അഞ്ചു പേരും ഇങ്ങനെയൊക്കെ ആദ്യമാണ് അധികം വൈകാതെ വാതിലുകള്‍ മെല്ലെ അടഞ്ഞു ....കന്നി അനുഭവം .....
         കുന്നംകുളത്ത് കാരന്‍ അല്ബിയും ചങ്ങനാശ്ശേരി കാരന്‍ വിവേകും തങ്ങള്‍ തിരഞ്ഞെടുത്ത തരുണീമണികളുടെ ഭാഷ കേട്ട് ഞെട്ടി ....
    നീ മലയാള്യാ? ആല്‍ബി ചോദിച്ചു ...തൊട്ടടുത്ത മുറിയിലെ വിവേകും ഇതു തന്നെ ചോദിച്ചു "നീ മലയാളി ആണോടി പെണ്ണെ?".....മറ്റു മൂന്ന് പേര്‍ക്കും തങ്ങള്‍ തിരഞ്ഞെടുത്ത പെണ്ണിന്റെ ഭാഷകള്‍ കേട്ട് മനസിലായാതെ ഇല്ല......

ഭാക്കി നാലു പേരും പരുപാടികള്‍ തുടങി ..എനാല്‍ ആല്‍ബി മാത്രം തന്റെ പെണ്‍കുട്ടിയോട് ചോദിച്ചു കൊണ്ടിരുന്നു ...നീ മലയാള്യാ ....?..."അതെ ഞാന്‍ മലയാളി ആണ് .പേര് ആര്യ ..."അഞ്ചു പേരും മൈസൂരില്‍ ഒരേ കോളേജില്‍ പഠിക്കുന കുട്ടികളാണ് ഏന് ആര്യ പറഞ്ഞപ്പോള്‍ ആല്‍ബി ശരിക്കും ഞെട്ടി ...ഈ വിനോദങ്ങള്‍ അവര്‍ക്ക് പോകെറ്റ്‌ മണിക്ക് വേണ്ടി ഉള്ളതാത്രേ .........
ആല്‍ബി  തന്റെ  കൈകള്‍ മുന്നില്‍ നില്ക്കുന ആര്യയുടെ കൈകളോട് ചേര്‍ത്തു..എന്നിട്ട് ചോദിച്ചു "എത്ര നാളായി ഈ സമ്പാദ്യം തുടങ്ങീട്ട് ?"....
  അത് കുറെ ആയി ...അവള്‍ മറുപടി പറഞ്ഞു .....
എത്ര പേരുടെ കൂടെ കിടനിട്ടുണ്ട്?
ചോദ്യം വീണ്ടും അല്ബിയില്‍ നിന്നും ഉയര്‍ന്നു .....
.അപ്പോള്‍ അവള്‍ പറഞ്ഞു
"എന്തായാലും ഇതു പോലൊരു ചുള്ളന്‍റെ കൂടെ കിടനിട്ടില്ല ..."
കുന്നംകുളത്തു കാരന് ചെറുതായൊന്നു ചിരി വന്നു ....
പക്ഷെ പെട്ടെന്ന് എന്തോ ശബ്ദം കേട്ടതും വന്ന ചിരി നിന്നു.....അടച്ച വാതില്‍ ആഞ്ഞു വലിച്ചു തുറന്നു ...തൊട്ടടുത്ത മുറികളില്‍ നിന്നു മറ്റു നാല് പേരുടെ നിലവിളി ...........
       "ആല്‍ബി ഓടിക്കോ ...പോലിസ്‌ ............................പോലിസ്‌ ....ഓടിക്കോ ........."
ഓടിയിട്ടു ഒരു കാര്യവും ഉണ്ടായിരുനില്ല അഞ്ചും അഞ്ചും പത്തു പേര്‍ മൈസൂര്‍ പോലിസിന്റെ പിടിയിലായി ..................എവിടെ ഫിറോസ്‌ ? എവിടെ ആ നായിന്റെ മോന്‍ ?....അഞ്ചു പേര് ചോദിച്ചു .....അവനെപ്പഴെ മുങ്ങി ......ഹും .......
മറ്റാരുണ്ട് ഈ നഗരത്തില്‍ ഇവരെ രക്ഷിക്കാന്‍ ??......കന്നഡ ഭാഷ അറിയാത്തതിനാല്‍ ഒരു നുണയും അഞ്ചു പേര്‍ക്ക് പറയാന്‍ കഴിഞ്ഞില്ല .......മറ്റൊരു  കന്നി അനുഭവം അവരുടെ ജീവിതത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു ,......
"ഇതിലും ഭേതം വരുന്ന വഴി കാട്ടില്‍ നിന്നു ആന ചവിട്ടി കൊന്നാല്‍ മതിയായിരുന്നു ..." വിവേക്‌ പറഞ്ഞു .....
"പപ്പ വീട്ടില്‍ കേറ്റില്ല..തീര്‍ന്നു പഠിപ്പും അടിച്ചു പൊളിയും എല്ലാം " റോയ്‌ പറഞ്ഞു .....
എന്നാല്‍ ആല്‍ബി പറഞ്ഞു....."പാവം ആര്യ "
പോലീസുകാര്‍ ഇതുവരെ അവരോടു ഒന്നും ചോദിച്ചില്ല .....ഇടിയുടെ ഒപ്പം ചോദിക്കാനായിരിക്കും സിയാദ്‌ പറഞ്ഞു ....
അല്‍പനേരം കഴിഞ്ഞപ്പോള്‍ ആര്യ അല്ബിയുടെ അടുത്തേക്ക് വന്നു .....അവള്‍ പറഞ്ഞു "പേടിക്കണ്ട അവര്‍ക്ക് വേണ്ടത്‌ നിങ്ങളെയല്ല...ഞങ്ങളെയാണ് .....എന്തെങ്ങിലും ചില്ലറ കൊടുത്താല്‍ നിങ്ങള്ക്ക് രക്ഷ പെടാം ......ഞങ്ങളെ കിട്ടാന്‍ വേണ്ടി മനപൂര്‍വ്വം ആയിരുന്നു റെയ്ഡ്‌...ഈ രാത്രി ഇവര്‍ക്ക് വഴങ്ങി കൊടുത്താല്‍ ഞങ്ങള്‍ക്കും രക്ഷപെടാം ........"
ആല്‍ബി പകച്ചു നിന്നു.......ബാക്കി മൂന്ന് പേര്‍ക്കും സമാധാനമായി ........ആര്യ ഒരു കാര്യം കൂടി പറഞ്ഞു ....
     "ഇന്നു രാത്രി ഈ നഗരം  വിടുനില്ലെങ്ങില്‍ നാളെ അതെ ഹോട്ടല്‍ മുറിയിലേക്ക് വന്നാല്‍ മതി ...ഞങ്ങളും വരാം ..പൈസ നഷ്ടപെട്ടു എന്നൊരു തോന്നല്‍ ഉണ്ടാകരുത് ........"
ആര്യയുടെ സംസാരം കേടു അഞ്ചു പേരും ഞെട്ടി .......ആല്‍ബി സുഹൃത്തുക്കളെ അടുത്ത് വിളിച്ചു പറഞ്ഞു "നമുക്ക്‌ നാളെ പോകാം ...പുറത്തിറങ്ങി കുറെ പൈസ കൂടി അവള്‍ക്കു കൊടുക്കണം ...പാവം "......

                 അങ്ങനെ  അവര്‍ നാല് പേരും ആ നഗരം വിട്ടു ...പക്ഷെ ഒരാള്‍ വന്നില്ല .....ആല്‍ബി പിറ്റേ ദിവസത്തിനു വേണ്ടി ആ നഗരത്തില്‍ കാത്തിരുന്നു ....."ആര്യ അവള്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുമോ      ??????    <ശുഭം>
                                       
                                                                                        ലിജോ പാവറട്ടി  

Tuesday, 7 February 2012

മഹാനായ "പാമ്പ് "



                                                              മഹാനായ  "പാമ്പ് "

എനിക്കൊരു  സുഹൃത്തുണ്ട്..."പാമ്പ്" എന്ന  അപരനാമത്തില്‍ ആണ് അറിയപ്പെടുനത് .കാസിനോവ  സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞത്‌ പോലെ "സ്വന്തം പേരല്ല .വീണ പേരാണ് "...ഒരു ദിവസം എസ്സ് .ബി  കോളേജിനടുത്ത് ഞങള്‍ താമസിക്കുന്ന വീട്ടില്‍ വെച്ച് ഒരു "വെള്ളമടി പാര്‍ട്ടി " നടന്നു...പാമ്പ് രാവിലെ മുതല്‍  അടിച്ചു കിണ്ടിയായിരുനു ..കൂടാതെ ഞങളുടെ കൂടെ ഇരുന്നും മൂനെണ്ണം കീച്ചി ..മദ്യം അകത്തു ചെന്നാല്‍ ഈ ലോകം ശ  കര്താവീശോമിശിക അവനു തീറെഴുതി കൊടുത്ത പോലാണ് .പിന്നെ പുള്ളിക്ക് എട്ടും എട്ടും പതിനാറല്ല...മുപ്പത്തിരണ്ടാണ് .
                                       പാര്‍ട്ടി കഴിഞ്ഞു ഞാനും ആന്റപ്പനും ജോര്‍ജും കൂടെ  ഭക്ഷണം കഴിച്ചു തിരിച്ചു വന്നു  ..പിന്നെയും ഒരുപാട് പേരുണ്ടായിരുന്നു കഴിക്കാന്‍ ...കാന്തന്‍ എന്ന  ശ്രീകാന്തും അരുണ്‍ എന്ന പൊടിമോനും കുടിയന്‍ നിധിന്‍ ജോസെഫും ഒന്നും കഴിക്കാതെ വിശനിരിക്കുവാണ്  ....ഒടുവില്‍ അവര്‍ക്ക് പാഴ്സല്‍ വേടിച്ചു കൊണ്ടുവരുന്ന ചുമതല ദി ഗ്രേറ്റ്‌ "പാമ്പ്" ഏറ്റെടുത്തു . പാമ്പ് ആരോ അവനു എഴുതിക്കൊടുത്ത  ബൈക്കില്‍ ചങ്ങനാശേരിക്കു പാഞ്ഞു ...വരാന്‍ വൈകുംതോറും കാന്തന്റെ ഫോണില്‍ നിന് ഒരു പാട് കാളുകള്‍ പാമ്പിന്റെ ഫോണിലോട്ട്  വന്നു .അവന്‍ എടുത്തില്ല ........................???............................കാരണമെന്താ ...............???.......................................................
         വരുന്ന  വഴിക്ക് വേഴാക്കട്ടു അമ്പലപരിസരത്ത് വെച്ച് രണ്ടു പട്ടികള്‍ അവന്റെ വഴി മുടക്കി റോഡിനു നടുവില്‍ നിന്നു .രണ്ടു പട്ടികളും പാമ്പിനെ കണ്ടു നിര്‍ത്താതെ കുരച്ചു.......
     "പോടാ  നായിന്റെ മക്കളെ .."...അവന്റെ വായില്‍ നിന് ആദ്യ  വാചകം പുറത്തു വന്നു ...പട്ടികള്‍ കുര നിര്‍ത്തിയില്ല ...
   പട്ടികള്‍ പാമ്പിന്റെ അടുതോട്ടു നീങി ...ഡുംഡും ....ഡിംഡിം ...ഡുംഡും............
ഒരിക്കലും പേടിചോടുന്നവനല്ല പാമ്പ്...ഭയം ഒട്ടും ഇല്ലാത്ത അവന്‍ കയ്യില്‍ ഉണ്ടായിരുന്ന പാഴ്സല്‍  പട്ടികള്‍ക്കു  നേരെ ഒരൊറ്റ ഏറു കൊടുത്തു .........."ഏത്‌ പട്ടിക്കും ഒരു ദിവസം വരും ".....അതിലൊരു പട്ടി പാഴ്സല്‍ കടിച്ചു പിടിച്ചു ഇരുട്ടിലേക്ക്‌ ഓടി ...പിന്നാലെ മറ്റേ പട്ടിയും................ഇതെല്ലാം കണ്ടു നിന്ന പാമ്പ് "ooooooooooooooooooooooooooooo........"
     തിരിച്ചു വീട്ടില്‍ വന്നു പാമ്പ് കാന്തനോട്   ഒറ്റയ്ക്ക് നടനതെല്ലാം കുമ്പസാരിച്ചു ......കാന്തനല്ലേ  ആള് എന്തെങ്കിലും മനസിലിരികുമോ ??? അവന്‍ എല്ലാരോടുമായി വിളിച്ചു പറഞ്ഞു "എടാ നമ്മുടെ പാഴ്സല്‍ പട്ടി കൊണ്ട് പോയടാ...........................................................................................................<ശുഭം>


                                                                                         

                                                                                                       ലിജോ പാവറട്ടി