Saturday, 25 February 2012

ഭദ്രാമ

                                                     
കഥ  .....................

വെലാംപെറ്റയില്‍ നിന്ന് കുറെ നാള്‍ മുന്ന് ഒരാള്‍ ജീവിക്കാന്‍ ഗതിയില്ലാതെ മോഷണം എന്ന ഉദ്ദേശത്തോടെ അടുത്തുള്ള  നഗരത്തിലേക്ക് പോയി ....... വെലാംപെറ്റ പോലൊരു കുഗ്രാമത്തില്‍ നിന്ന് ഒരാള്‍ഒരു സുപ്രഭാതത്തില്‍ മോഷണത്തിന് നഗരത്തിലേക്ക് പോകണമെഗ്ഗില്‍ അതിനു പിന്നില്‍ മറ്റൊരാള്‍ ഉണ്ടായിരിക്കണം .......

അതെ ഉണ്ടായിരുന്നു ....രാഘവന്‍ ...അതായിരുന്നു അയാളുടെ പേര് ....
രാഘവന്‍ നഗരത്തില്‍ കൂലി പണി ആണെന്നും പറഞ്ഞു പെണ്ണും കെട്ടി നാട്ടില്‍ പൊറുതി തുടങ്ങി ...

അയാള്‍ക്ക്‌ മോഷണമാണ് പണി എന്ന സത്യം അയാളുടെ സുഹൃത്തിനു  മാത്രമേ അറിയുമായിരുന്നുള്ളൂ ...അയാളാണ് ജീവിക്കാന്‍ ഗതിയില്ലാതെ മോഷണത്തിനായി രാഘവനോടൊപ്പം നഗരത്തിലേക്ക് പോയത്‌ .....
രാഘവന്‍  അയാളെ മോഷ്ട്ടിക്കാന്‍ പഠിപ്പിച്ചു .....അധികം വൈകാതെ അയാള്‍ രാഘവനെക്കാള്‍ നന്നായി കക്കാന്‍ പഠിച്ചു...
 അയാള്‍ക്കും രാഘവനെ പോലെ പെണ്ണ് കെട്ടണമെന്ന ആഗ്രഹം മനസ്സില്‍ തോന്നി ....വേറെ ആരും അല്ല.. അയാള്‍ക്ക്‌ പണ്ട് ഇഷ്ട്ടം തോനിയ ഒരു പെണ്‍കുട്ടി ആ നാട്ടില്‍ ഉണ്ടായിരുന്നു ...പണ്ട് ജീവിക്കാനുള്ള പൈസ ഇല്ലാത്ത കാരണം ആ ഇഷ്ട്ടം മനസ്സില്‍ ഒതുക്കി അയാള്‍ നടന്നു...എന്നാല്‍ ഇപ്പോള്‍ കൈയ്യില്‍ ഉള്ള പണം അയാള്‍ക്ക് ധൈര്യം നല്‍കി    ....
ഒരു ദിവസം അയാള്‍ അവളുടെ വീട്ടിലോട്ടു കേറി ചെന്ന് പെണ്ണ് ചോദിച്ചു ....അതും അവളുടെ അച്ഛനോടുതന്നെ .....
.അവന്‍റെ ധൈര്യം  കണ്ട പെണ്ണിന്‍റെ അച്ഛന്‍ തന്‍റെ മകളെ അയാള്‍ക്ക്‌ കൊടുക്കാന്‍ തയ്യാറായി ...
വിവാഹത്തിന് മുന്‍പ് ഒരു ദിവസം അയാള്‍ തന്‍റെ ഭാവി വധുവിനെ നഗരം  കാണിക്കാന്‍ കൊണ്ട് പോയി ......
"ഇത്രയും വലിയ സ്ഥലത്താണോ ഏട്ടന്‍ ജോലി ചെയ്യുന്നത് ....?" അന്നു  അവള്‍ ചോദിച്ചു ....അത് കേട്ടപ്പോള്‍ അയാള്‍ ചിരിച്ചു ......

                                                              അയാളുടെ വിവാഹം അടുത്ത് കൊണ്ടിരുന്നു ....ആ ഇടക്കാണ് അയാളുടെ കാഴ്ച്ചക്ക് ചില നേരത്ത് മങ്ങല്‍ അനുഭവപെട്ടു .... അപ്പോള്‍ അയാളത്‌ കാര്യമാക്കിയില്ല...പക്ഷെ പിന്നീട് ആ മങ്ങല്‍ ഇടക്ക് ഇടക്ക് അനുഭവപെട്ടു തുടങി ...അയാള്‍ തന്‍റെ ഗ്രാമത്തില്‍ നടന്ന ഒരു സവ്ജന്ന്യ നേത്ര ചികില്‍സാ ക്യാമ്പില്‍ പോയി ..തന്‍റെ കണ്ണ് പരിശോധിച്ചു.....
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് ഡോക്ടര്‍ പറഞ്ഞത്‌ .....
"അധികം വൈകാതെ കാഴ്ച്ച പൂര്‍ണ്ണമായും നഷട്ടപ്പെടും .."
എന്താണ് ഡോക്ടര്‍ ഞാന്‍ ചെയ്യേണ്ടത്‌ ? അയാള്‍ ചോദിച്ചു ......
പണം ഉണ്ടെന്ഗ്ഗില്‍ താന്ഗ്ഗള്‍ക്ക് കാഴ്ച്ച പോകില്ല ....ഉടന്‍ തന്നെ ഒരു ഓപ്പറേഷന്‍ വേണം ...
എത്ര ചെലവ് വരും ?
ഒരു ലക്ഷതിനടുക്ക് വരും ....
അയാള്‍ എഴുനേറ്റു ...നേരെ കുരത്തിപ്പാറയുടെ മുകളില്‍ പോയി ഇരുന്നു ....എന്താണ് വേണ്ടത്‌ ?
ഒരു ലക്ഷം രൂപ എവിടെ നിന്ന് പോയി തുരക്കും.....?
ബീടികള്‍ കത്തി എരിഞ്ഞു കൊണ്ടേ ഇരുന്നു ......
പക്ഷെ പ്രതിവിധി ഒന്നും കണ്ടില്ല .....
അയാള്‍ രാഘവനെ കണ്ട് കാര്യം പറഞ്ഞു...
രാഘവന്‍ കേട്ട പാതി കൈ മലര്‍ത്തി ....
എന്നാലും രാഘവന്‍ ഒരു  പറഞ്ഞു " കാര്യം നമ്മള്‍ കട്ടിട്ടാണ് ഇത്രയും നാള്‍ ജീവിച്ചത് ..ചെറിയ വല്ല ചില്ലറയും തടയുന്ന മോഷണഗല്‍ ആയിരുന്നു അതൊക്കെ ......മോഷണം ചെറുതായാലും വലുതായാലും അത് മോഷണം തന്നെ ആണ്.....അതുകൊണ്ട് നിന്‍റെ പ്രശ്ന്നതിനു പരിഹാരം മോഷണം തന്നെ ആണ് ..."

ആ സൂത്രം പറഞ്ഞു കൊടുത്തു രാഘവന്‍ മെല്ലെ വലിഞ്ഞു ....
അയാള്‍  ആലോചിച്ചു .....
കണ്ണ്  പോയാല്‍ അവളെ തനിക്ക്‌ കിട്ടില്ല ....അതോട് കൂടി ജീവിതം തീരും ...
അതുകൊണ്ട് രാഘവന്‍ പറഞ്ഞത് തന്നെ ചെയ്യണം ....അതെ ...മോഷണം
എവിടെ പോയി കക്കണം?
നഗരത്തിലോട്ടു പോയാലോ ?
അതോ ഈ ഗ്രാമത്തില്‍ നിന്ന് തന്നെ മതിയോ ?

അപ്പോഴാണ്  അയാള്‍ക്ക്‌ ആ പേര് ഓര്‍മ്മ വന്നത് " ഭദ്രാമ "....
മോഷണംഅവിടെ നിന്ന് തന്നെ മതി ...ഭദ്രാമയുടെ ആ വലിയ വീട്ടില്‍ നിന്ന് ..
ആ ഗ്രാമത്തിലെ ഏറ്റവും വലിയ പണക്കാരി ആയിരുന്നു ഭദ്രാമ എന്ന സ്ത്രീ ....
നഗരത്തിലെ പല പ്രമാണി മാരുടെയും കള്ള പണം ഭദ്രമായി ആ വലിയ വീടിന്‍റെ പല അറകളിലും ഭദ്രാമ സൂക്ഷിക്കും ......അങ്ങനെയാണ് ഭദ്രാമ എന്ന പേര് വീണത്...ശരിക്കും പേര് "ത്രേസ്യാമ " എന്നാണ് .....നാട്ടിലെ എല്ലാവര്ക്കും പേടിയാണ് ആ സ്ത്രീയെ ...ഭദ്യുടെ കയ്യില്‍ മൂന്ന് തോക്കുകള്‍ ഉള്ള വിവരം അയാള്‍ക്ക്‌ നാട്ടുകാര്‍ പറഞ്ഞു നന്നായി അറിയാം ....ജീവന്‍ പണയം വെച്ചും ആ വീട്ടില്‍ കയറാന്‍ അയാള്‍ തീരുമാനിച്ചു ......
പക്ഷെ എന്ന് കയറും .....?
അപ്പോള്‍ അടുത്ത ഒരു വഴി തെളിഞ്ഞു ....ബദ്രാമ ഒറ്റക്കാണ് ആ വലിയ വീട്ടില്‍ താമസിച്ചിരുന്നത് ....ജോലിക്കാരെല്ലാം വീടിനോട് ചേര്‍ന്ന മറ്റൊരു വീട്ടിലാണ് താമസം ....എല്ലാ ക്രിസ്മസ്സിനും ഈസ്റ്റെറിനും ഭദ്രാമ പള്ളിയില്‍ പാതിരക്കുര്‍ബ്ബനക്ക് പോകും ...അടുത്ത ക്രിസ്സ്മസ്സിനു ഇനി  ദിവസഗള്‍ മാത്രമേ ഉള്ളു ...അത് മനസിലാക്കിയ അയാള്‍ തീരുമാനിച്ചു ..
അതിലും നല്ലൊരു ദിവസം ഇല്ല ....
അന്ന് തന്നെ കയറാം ....
 
തണുത്തു വിറയ്ക്കുന്ന ഒരു ക്രിസ്സ്മസ്സ് രാത്രി ആയിരുന്നു അത് ....അയാള്‍ ഒരു ബീഡിയും കത്തിച്ചു വിറച്ചു കൊണ്ട് ഭദ്രാമയുടെ വലിയ മാളിക ലക്‌ഷ്യം വെച്ച് നടന്നു .....ഇടക്ക് ഭദ്രാമയുടെ ബെന്സ്സു കാര്‍ അയാള്‍ക്ക്‌ അരികിലൂടെ പാഞ്ഞു പോയി ..."ഈശ്വര ഭദ്രാമ പള്ളിയില്‍ പോയി " അയാള്‍ മനസ്സില്‍ പറഞ്ഞു ....
 വീടിന്‍റെ പുറകു വശത്തെ മതിലിനരികില്‍ അയാള്‍ എത്തി ....രാഘവന്‍ എല്ലാം പഠിപ്പിച്ചു തന്നതുകൊണ്ട് മതില്‍ അയാള്‍ എളുപ്പത്തില്‍ എടുത്തു ചാടി ....

വീട് ഓടിട്ടതായിരുന്നു .....അയാള്‍ ഭദ്രാമയുടെ മുറിയുടെ ഭാഗത്തേക്ക്‌ നടന്നു....കയ്യില്‍ ഉണ്ടായിരുന്ന കയര്‍ അയാള്‍ വീടിന്‍റെ മുകളിലോട്ടു എറിഞ്ഞു ...എന്നിട്ട് വീടിനോട് ചേര്‍ന്ന തെങ്ങില്‍ കയറി വീടിന്‍റെ രണ്ടാം നിലയുടെ മേല്‍ക്കൂരയില്‍ ഇറങ്ങി .....ഓടിളക്കി മുകളിലേക്കിട്ട കയര്‍ തെങ്ങില്‍ വലിഞ്ഞു കെട്ടി വീടിനകതോട്ടു ഇറങ്ങി .......
വീടിനുള്ളില്‍ മൊത്തം ഇരുട്ടായിരുന്നു ......
ഒന്നും കാണാന്‍ പറ്റുന്നില്ല ...
അയാള്‍ മെല്ലെ നടന്നു .....
പെട്ടെന്ന് എന്തിലോ കാല്‍ തട്ടി ...അയാള്‍ തടവി നോക്കിയപ്പോള്‍ രക്തം പൊടിഞ്ഞിട്ടുന്ടെന്നു മനസിലായി .....വീണ്ടും നടന്നു .....വീണ്ടും എന്തിലോ തട്ടി..ലൈറ്റ് ഇടാന്‍ ചുമര്‍കൈകൊണ്ടു  തപ്പിയപ്പോഴെല്ലാം കൈ ഓരോന്നില്‍ തട്ടി ..
ഇനി രക്ഷയില്ല ...അയാള്‍ അരയില്‍ ഇരിക്കുന്ന ടോര്‍ച് എടുത്തു കത്തിച്ചു ...
ടോര്‍ച്ച് കത്തിയില്ല ....
ഈശ്വരാ...ഇതും കത്തുനില്ലേ ?
അയാള്‍ ഓഫാക്കി വീണ്ടും ഓണാക്കി നോക്കി ....
കത്തിയില്ല ....
അപ്പൊള്‍ അയാളുടെ കയ്യില്‍ നേര്‍ത്ത ഒരു ചൂട് അനുഭവപെട്ടു .....ടോര്‍ച്കത്തുമ്പോള്‍ ടോര്‍ച്ചിന്റെ ചില്ലില്‍ഉണ്ടാകുന്ന ആ നേര്‍ത്ത ചൂട് അയാള്‍ക്ക്‌ തിരിച്ചറിയാന്‍ പറ്റി...
അപ്പോള്‍  ടോര്‍ച് കത്തുന്നുണ്ട്....
നഷ്ട്ടപെട്ടത് തന്‍റെ കാഴ്ചയാണ് .....കാഴ്ച്ച മൊത്തം പോയിരിക്കുന്നു .....
അയാള്‍ വിയര്‍ത്തു ...
രക്ഷപെടാന്‍ പല മാര്‍ഗ്ഗവും നോക്കി ...
പക്ഷെ തട്ടി തടഞ്ഞു വീണു ശരീരത്തില്‍ മൊത്തം രക്തം പൊടിഞ്ഞു .....
അയാള്‍ക്ക്‌ ഒന്ന് ഉറക്കെ കരയണം എന്ന് തോന്നി .....
പക്ഷെ എങ്ങനെ ?
ഭദ്രാമയുടെ  കാറിന്റെ ശബ്ദം അയാളുടെ കാതുകളില്‍ മുഴഗി
എന്താണ്  ഉണ്ടാവുക ?
ഭദ്രാമയുടെ കൈയ്യിലെ മൂന്ന്മൂന്ന് തോക്കുകളുടെ കാര്യം അയാള്‍ ഓര്‍ത്തു .... വെടികൊണ്ട് മരിക്കനാണോ ഈശ്വര എന്റെ വിധി ?
അതോ  ഇനി ഭദ്രാമ പോലീസിനെ വിളിക്കുമോ?
ഇതൊക്കെ സ്വപ്പ്ന്നമാണോ ?അയാള്‍ ഒരു നിമിഷം ചിനധിച്ചു....

"എടാ നായിന്‍റെ മോനെ ....നിനക്കരാട ഇതിന്‍റെ ഉള്ളില്‍ കയറാന്‍ ധൈര്യം തന്നത് ?
അയാള്‍  ഞെട്ടി...ഭദ്രാമ വന്നിരിക്കുന്നു...
എന്നെ  ഒന്നും ചെയ്യരുത്‌....അയാള്‍ നിലവിളിച്ചു'
വായ മൂടടാ....നയെ ..
എന്‍റെവീട്ടില്‍ കക്കാന്‍ കേറീട്ട്..നിന്നു കരയുന്നോ?
അയാള്‍  വായ മൂടി ....
പറയട  നായിന്‍റെ മോനെ നീ കക്കാന്‍ തന്നാണോ കയറിയത് ?അതോ വേറെ എന്തേലും ഉദ്ദേശം ഉണ്ടായിരുന്നോ ?
ഞാന്‍ ...ഞാന്‍ ...കക്കാന്‍ തന്നെയാണ് കയറിയത്  ത്രെസ്യാമച്ചി....എന്നെ ഒന്നും ചെയ്യരുത്‌ ...ഇനി ചെയ്യില്ല ....
പണി എടുത്തിട്ട് ജീവിക്കാന്‍ നോക്കട ....ഡാ നിനക്കറിയോ ..ഇതിന്‍റെ ഉള്ളില്‍ നഗരത്തിലെ പണക്കാരുടെ പണം ആണ് ...എന്നെ വിശ്വസിച്ചു അവര്‍ ഏല്‍പ്പിച്ച പണം ...നീയല്ല നിന്‍റെ തന്ത എവിടെ കേറിയാലും അതു കിട്ടില്ല .....അതിരിക്കുന്ന സ്ഥലം എനിക്ക് മാത്രേ അറിയൂ ...അതു കിട്ടാന്‍ കക്കാന്‍ വരുന്നോന്‍ ഈ വീട് പൊളിക്കണം .......
അയാള്‍ ഒന്നും മിണ്ടടിയില്ല....നേരം വെളുക്കുന്നതിനു മുന്ന് സ്ഥലം വിട്ടോ ..ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല ...ഭദ്രാമ പറഞ്ഞു ...

അയാള്‍ മെല്ലെ നടന്നു ...വീണ്ടും എന്തിലോ തട്ടി ...
നേരെ നോക്കി പോടാ നായെ ...

അയാള്‍ എങ്ങനെ പുറത്തു കടക്കും .....'
അയാള്‍ക്ക്‌ വല്ലതും കാണാന്‍ പറ്റുമോ ??.<ശുഭം >


                                                                                                              ലിജോ പാവറട്ടി







 





                                                                   

No comments: